സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യാപാരി മരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വേദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു
റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും.
തിരുവനന്തപുരം: നഗരത്തിലെ ആറ്റുകാൽ, കുര്യാത്തി, കളിപ്പാൻകുളം, മണക്കാട്, തൃക്കണ്ണാപുരം ടാഗോർ റോഡ്, മുട്ടത്തറ പുത്തൻ പാലം എന്നീ കണ്ടെയ്ൻമെന്റ് മേഖലകളിൽ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാലും പാളയം, നന്ദാവനം പ്രദേശങ്ങളിൽ ചില നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാലും ഈ
തലസ്ഥാന നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക് ഡൗൺ ഏര്‍പ്പെടുത്തി. നാളെ രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക് ഡൗൺ. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം
തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ പരിധിയിൽ ആണ് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചത് സമ്പർക്ക രോഗ വ്യാപന സാധ്യത ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് ഈ കടുത്ത നിയന്ത്രണം. ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സമ്പര്‍ക്ക രോഗബാധിതരുടേയും, ഉറവിടമറിയാത്ത രോഗബാധിതരുടേയും എണ്ണവും, നിരക്കും അനുദിനം വര്‍ദ്ധിക്കുന്നതിലുളള ആശങ്ക ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന്
കേരളത്തിൽ ഞായറാഴ്ച 225 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേർക്കും, തിരുവനന്തപുരം ജില്ലയിൽ
കോവിഡ്-19 കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ എസ് സുഹാസ്. കൊച്ചിയില്‍ സമൂഹവ്യാപനം ഇല്ല . ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ പറഞ്ഞു . സാമൂഹിക
ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മാറ്റം വരുത്തി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞയറാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം,
ബാഡ്മിന്‍റനില്‍ രണ്ടു തവണ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവും അഞ്ചു തവണ ലോക ചാംപ്യനുമായ ഇതിഹാസ താരം ചൈനയുടെ ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടോളം പിന്നിട്ട തന്‍റെ കരിയറിനാണ് മുപ്പത്താറുകാരനായ
ഡല്‍ഹിയില്‍ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ
നാലു നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ മുണ്ടക്കയം സ്വദേശി അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം പിടികൂടിയ പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തി. ഒന്നരമാസമായി കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന്
താര സംഘടന എഎംഎംഎയുടെ നിർവാഹക സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. യോഗത്തിൽ താരങ്ങളുടെ പ്രതിഫല വിഷയമാണ് ചർച്ചയാകുന്നത്. മലയാള സിനിമ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് എഎംഎംഎ വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാർ
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘര്‍ഷമടക്കമുള്ള വിഷയം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതായാണ് രാഷ്ട്രപതി ഭവനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ദേശീയ അന്തര്‍ദേശീയ വിഷയങ്ങളിലടക്കം
കൊറോണ രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍, എച്ച്‌ഐവി മരുന്നുകള്‍ എന്നിവയുടെ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. മലേറിയക്ക് നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. എച്ച്‌ഐവി രോഗികള്‍ക്ക് നല്‍കുന്ന ലോപിനാവിര്‍, റിറ്റോനാവിര്‍ എന്നീ മരുന്നുകളും ഇനി മുതല്‍
ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യാക്കാരടക്കം നിരവധി പേര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
ജനപ്രിയ സംഗീതജ്ഞന്‍ ഹാകാലു ഹുന്‍ഡീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ എത്യോപ്യയിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടു. 145 സിവിലിയന്മാരും 11 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടുവെന്ന് ഒറോമിയ മേഖലയിലെ
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.