12 എം എൽ എ മാരുമായി കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് ഡല്‍ഹിയിൽ. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സചിൻ പൈലറ്റ് ഡല്‍ഹിയിലെത്തിയെതെന്നാണ് സൂചന. 12 എംഎൽഎമാരാണ് അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ എത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് സചിന്‍ പൈലറ്റിന്റെ ഡല്‍ഹി യാത്ര. എം.എല്‍.എമാര്‍ക്ക് 15 കോടി നല്‍കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണമാണ് അശോക് ഗെഹ്ലോട്ട് ഉന്നയിച്ചത്.
രാജസ്ഥാനിലെ പ്രതിസന്ധി കോണ്‍ഗ്രസ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സംഭവിച്ചത് പോലുള്ള സാഹചര്യം രാജസ്ഥാനില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്.സച്ചിൻ പൈലറ്റിന്റെ വരവ് ഏറെ ഗൗരവത്തോടെയാണ് കോൺഗ്രസ് എടുത്തിരിക്കുന്നത്. ബിജെപി യും കാര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്.