കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രാസംഗികന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യ വും ഗദ്യസമാഹാരവും വിവര്‍ത്ത നകൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട്
തൃശൂര്‍: എഴുത്തുകാരനും മാതൃഭൂമി മുന്‍ ചീഫ് സബ് എഡിറ്ററുമായിരുന്ന കരൂര്‍ ശശി തൃശൂര്‍ കോ ലഴിയില്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘ കാലമായി കിടപ്പിലായിരുന്നു.
തിരുവനന്തപുരം കരൂര്‍ രാമപുരത്ത് കെ രാഘവന്‍ പിള്ളയുടേയും ജി മാധവിയമ്മയുടേയും
മകനായ കരൂര്‍ ശശി 1939 മാര്‍ച്ച് 13നാണ് ജനിച്ചത്. കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രാസംഗികന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യ വും ഗദ്യസമാഹാരവും വിവര്‍ത്തനകൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കേ രള സാഹിത്യ അക്കാദമിയിലും കേരള കലാമ ണ്ഡലത്തിലും ജനറല്‍ കൗണ്‍സില്‍ അംഗമായി രു ന്നിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ് കമ്മറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും അദ്ദേഹം എഴുതിയ നിരവധി ഗാനങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
നാല് നോവല്‍, പത്ത് കാവ്യ സമാഹാരങ്ങള്‍, ഒരു ഖണ്ഡകാവ്യം, ഒരു ഗദ്യ സമാഹാരം, വിവര്‍ത്തന കൃതി എന്നിവ രചിച്ചു. തികച്ചും വ്യക്തിപരം, മെതിയടിക്കുന്ന് എന്നീ നോവലുകള്‍ മികച്ച കൃതികള്‍ എന്ന ഖ്യാതി നേടി. അറിയാമൊഴികള്‍ എന്ന കാവ്യസമാഹാരത്തിന് ചങ്ങമ്പുഴ പുരസ്‌കാരവും പുത്തേഴന്‍ പുരസ്‌കാരവും ലഭിച്ചു.
സാഹിത്യ ചിത്രകലാ വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ശ്യാമപക്ഷ ത്തി ന് തോപ്പില്‍ രവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പി ആര്‍ ശ്യാമളയുടെ മരണശേഷം കേരള സാഹിത്യ അ ക്കാദമിയിലെ ഉദ്യോഗസ്ഥ വി മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. കേരള സാഹിത്യ അക്കാദമി, കേര ള കലാമണ്ഡലം എന്നിവിടങ്ങളില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിര്‍ണയ കമ്മിറ്റി യില്‍ രണ്ട് തവണ അംഗമായിരുന്നു. സംസ്‌കാരം നാളെ രാവിലെ പാറമേക്കാവ് ശാന്തിഘട്ടില്‍.