വിവാഹ ചടങ്ങിനും ഇന്‍ഷുറന്‍സ്‌

കെപിഎംജിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം യുഎസ്‌ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിവാഹ വിപണി ഇന്ത്യയാണ്‌. ഇന്ത്യയിലെ വിവാഹ വിപണിയുടെ വലിപ്പം 400-500 കോടി ഡോളര്‍ വരുമെന്നാണ്‌ കെപിഎംജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പത്തിന്റെ അഞ്ചിലൊന്നും വിവാഹത്തിനായി ചെലവാക്കുന്നതായാണ്‌ കണക്കാക്കപ്പെടുന്നത്‌.

വിവാഹം ആര്‍ഭാടമേറിയ ചടങ്ങായി മാറിയതോടെ ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷ സംഭവങ്ങള്‍ മൂലം നഷ്‌ടം വരാനുള്ള സാധ്യത മുന്നില്‍ കാണുക കൂടി ചെയ്യേണ്ടതുണ്ട്‌. സമ്പത്തിന്റെ നല്ലൊരു പങ്ക്‌ ചെലവാ ക്കി നടത്തുന്ന ചടങ്ങ്‌ എന്തെങ്കിലും അപകടങ്ങള്‍ മൂലം അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഉണ്ടാകാവുന്നത്‌ വലിയ നഷ്‌ടമാണ്‌. ഇത്തരം നഷ്‌ടസാധ്യത മുന്നില്‍ കണ്ട്‌ പരിരക്ഷ ഒരുക്കാനായി ഇന്‍ഷുറന്‍സ്‌ പോളി സി എടുക്കാവുന്നതാണ്‌.

നേരത്തെ ഉയര്‍ന്ന ക്രയശേഷിയുള്ള വിഭാഗത്തില്‍ പെടുന്ന സമ്പന്നരാണ്‌ വിവാഹ ഇന്‍ഷുറന്‍സ്‌ എടുക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇടത്തരം വിവാഹ ചടങ്ങുകള്‍ ആസൂത്രണം ചെയ്യുന്നവരും അത്തരം പോളിസികളെടുക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നാണ്‌ ഇന്‍ഷുറന്‍സ്‌ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്‌. പ്രകൃതി ദുരന്തം, തീപിടുത്തം, ഭീകര ആക്രമണം, കലാപം, കര്‍ഫ്യൂ, ആഭരണ കവര്‍ച്ച തുടങ്ങിയവ മൂലം വിവാഹചടങ്ങുകള്‍ തടസപ്പെട്ടാലുണ്ടാകുന്ന നഷ്‌ടത്തിനാണ്‌ വിവാഹ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്നത്‌. വധുവിന്റെയോ വരന്റെയോ ബന്ധുക്കളുടെയോ മരണം മൂലം വിവാഹം തടസപ്പെട്ടാലും ഇത്തരം പോളിസികള്‍ സാമ്പത്തിക നഷ്‌ടം നികത്താന്‍ സഹായിക്കുന്നു.

Also read:  കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കണം: കേന്ദ്ര കൃഷിവകുപ്പ് മന്ത്രി

ഇത്തരം പോളിസികള്‍ അടിസ്ഥാനപരമായി മൂന്ന്‌ പരിരക്ഷകളാണ്‌ നല്‍കുന്നത്‌- തീപിടുത്തം, പേഴ്‌സണല്‍ ആക്‌സിഡന്റ്‌, സാമ്പത്തിക ബാധ്യത. ഫയര്‍ ഇന്‍ഷുറന്‍സ്‌ പേര്‌ സൂചിപ്പിക്കുന്നതു പോലെ തീപിടുത്തം മൂലം വിവാഹ ചടങ്ങുകള്‍ വേണ്ടെന്നു വെക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നതു വഴിയുണ്ടാകുന്ന നഷ്‌ടത്തി ന്‌ പരിരക്ഷ നല്‍കുന്നു. പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ വധുവിനോ വരനോ അപകടം സംഭവിക്കുന്നത്‌ മൂലം വിവാഹ ചടങ്ങുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ നഷ്‌ടം നികത്താന്‍ സഹായിക്കുന്നു.മരണം, സ്ഥിരമായതോ താല്‍ക്കാലിക മായതോ ആയ ബലഹീനത തുടങ്ങിയവയ്‌ക്കാണ്‌ പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പുവരുത്തുന്നത്‌. പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ സാധാരണ നിലയില്‍ ഒരു ലക്ഷം രൂപ മുതല്‍ അ ഞ്ച്‌ ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ്‌ നല്‍കുന്നത്‌. അഞ്ച്‌ ല ക്ഷം രൂപക്ക്‌ മുകളിലുള്ള സം ഇന്‍ ഷൂര്‍ഡ്‌ തുക തിരഞ്ഞെടുക്കാനും അവസരമുണ്ട്‌.

അപകടം മൂലം പ്രോ പ്പര്‍ട്ടിക്കോ അതിഥികള്‍ ക്കോ ഉണ്ടാകുന്ന കേടുപാടുകള്‍ക്ക്‌ പരിരക്ഷ നല്‍കുന്നതാണ്‌ ഇന്‍ഷുറന്‍സിലെ പബ്ലിക്‌ ലയബിലിറ്റി വിഭാഗം.

വിവാഹ ഇന്‍ഷുറന്‍സി ന്‌ പുറമെ അധിക പരിര ക്ഷ ലഭിക്കുന്നതിന്‌ മറ്റ്‌ ഇന്‍ ഷുറന്‍സുകള്‍ കൂടി എടുക്കാവുന്നതാണ്‌. വിവാഹ ഇന്‍ഷുറന്‍സ്‌ ചടങ്ങ്‌ നടക്കു ന്ന വേദിയില്‍ നടക്കുന്ന അപ്രതീക്ഷ സംഭവങ്ങള്‍ മൂലമുണ്ടാകുന്ന നഷ്‌ടത്തിന്‌ മാത്രമാണ്‌ പ രിരക്ഷ ലഭിക്കുന്നത്‌. വിവാഹം ഭവനത്തില്‍ വെച്ചല്ല നടക്കുന്നതെങ്കില്‍ ഭവനത്തില്‍ വെ ച്ചുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക്‌ കവറേജ്‌ ലഭിക്കില്ല. അതിനാല്‍ ഭവനത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണമോ പണമോ കവര്‍ച്ച ചെയ്യപ്പെട്ടാല്‍ പരിരക്ഷ ലഭിക്കുന്നതിന്‌ പ്രത്യേക പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ എടുക്കാവുന്നതാണ്‌.

Also read:  ടേം ഇന്‍ഷുറന്‍സ്‌ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിശ്ചിത സമയത്തേക്ക്‌ മാത്രമാണ്‌ വി വാഹ ഇന്‍ഷുറന്‍സിന്റെ കവറേജ്‌ ലഭ്യമാകുന്നത്‌. ഒരു മാസം മുമ്പ്‌ പോളിസി എടുത്താ ലും വിവാഹം നടക്കുന്നതിന്‌ 24 മണിക്കൂര്‍ മുമ്പ്‌ മാത്രമാണ്‌ പോളിസി കവറേജ്‌ സജീവമാകുന്നത്‌. അതായത്‌ അതിന്‌ മുമ്പ്‌ നടക്കുന്ന യാതൊരു അപകടത്തിനും നഷ്‌ടത്തിനും കവറേജ്‌ ലഭ്യമാകില്ല. അതുകൊണ്ടുതന്നെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഭവന ഇന്‍ഷുറന്‍സ്‌, പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ തുടങ്ങിയ പോളിസികള്‍ എടുത്തിട്ടുണ്ടെങ്കില്‍ മാത്രമേ നേരത്തെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക്‌ കവറേജ്‌ ലഭിക്കുകയുള്ളൂ.

വിവാഹ ചടങ്ങിന്‌ ഒരു ദിവസം മുമ്പ്‌ വ രെയും വിവാഹ പോളിസികള്‍ എടുക്കാവുന്നതാണ്‌. പോളിസി എടുക്കുന്ന സമയത്ത്‌ ആവശ്യമായ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം, ക്ഷണകത്ത്‌, വിവാഹ വേ ദി സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ നല്‍കിയിരിക്കണം. അലങ്കാരങ്ങള്‍ക്കും ഇവന്റ്‌ മാനേജ്‌മെന്റിനും കാറ്ററിങ്ങിനും മറ്റമുള്ള ചെലവ്‌ എത്രയെന്ന്‌ വെളിപ്പെടുത്തിയിരിക്കണം.

Also read:  ആലീസ് ജി വൈദ്യന്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

വിവാഹ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഒട്ടും ചെലവേറിയതല്ല. രണ്ട്‌ ലക്ഷം രൂപ സം അഷ്വേര്‍ഡുള്ള പോളിസിക്ക്‌ ഏകദേശം ആ യിരം രൂപ മാത്രമാണ്‌ പ്രീമിയം. എട്ട്‌ ലക്ഷം രൂപയുടെ കവറേജിന്‌ 4000 രൂപ മാത്രം ചെലവാക്കിയാല്‍ മതിയാകും.

പോളിസി എടുക്കുന്ന വ്യക്തി എന്തിനൊ ക്കെ കവറേജ്‌ തിരഞ്ഞെടുക്കുന്നുവെതിനെ അടിസ്ഥാനമാക്കിയായിരിക്കും അ ന്തിമ പ്രീമിയം നിര്‍ണയിക്കപ്പെടുന്നത്‌. ഓരോന്നിനും ആവശ്യമായ സം ഇന്‍ഷൂ ര്‍ഡ്‌ തുക എത്രയെന്ന്‌ പോളിസി എടുക്കുന്ന വ്യക്തി വ്യക്തമാക്കിയിരിക്കണം. ഇതിന്‌ അനുസരിച്ചായിരിക്കും പ്രീമിയം നിര്‍ണയിക്കുന്നത്‌. ഇന്‍ഷുറന്‍സ്‌ എന്തിനൊക്കെ എന്നതിനെ അടിസ്ഥാനപ്പെടുത്തി സം ഇന്‍ഷൂര്‍ഡി ന്റെ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെയായിരിക്കും പ്രീമിയം.

വധുവോ വരനോ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറിയാല്‍ പരിരക്ഷ ലഭിക്കുന്നതല്ല. അപകടങ്ങള്‍ ഉണ്ടായാല്‍ കേടുപാടുകളുടെ വ്യാപ്‌തിയെ കുറിച്ച്‌ കഴിയുന്നതും വേഗം ഇന്‍ഷുറന്‍സ്‌ കമ്പനിയെ അറിയിക്കാന്‍ ശ്രമിക്കണം. അപകടം പോലീസിനെ അറിയിക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതിന്റെ പകര്‍പ്പ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ സമര്‍പ്പിക്കുകയും ചെയ്‌തിരിക്കണം. ക്ലെ യിം സമര്‍പ്പിക്കുമ്പോള്‍ അപകടം സംബന്ധിച്ച എല്ലാ വിവരങ്ങളും ക്ലെയിം തുകയും വ്യക്തമാക്കിയിരിക്കണം.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »