രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ്

ത്യക്കാക്കര എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തമായ കേന്ദ്രമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ളവരും താമസിക്കുന്ന ഒരു പ്രദേശമായി ഇവിടം ഇപ്പോള്‍ മാറിയിരിക്കുന്നു. പല ഭാഷക്കാരേയും, ദേശക്കാരേയും ഇത് പോലെ മറ്റൊരു ജില്ലയിലും കാണില്ലെന്നാണ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ സ്ഥാപനങ്ങളും, ഐടി പാര്‍ക്കും, മറ്റ് വ്യവസായങ്ങളും അതിന് കാരണമായി.

ത്യക്കാക്കര എന്ന പ്രദേശം കളമശ്ശേരിയും, ഇടപ്പള്ളിയും ചേര്‍ന്ന ഇടമാണ്. അതുകൊണ്ട് തന്നെ ത്യക്കാക്കരയുടെ രാഷ്ട്രീയത്തില്‍ ഈ രണ്ട് ഇടങ്ങളിലേയും സംഭവങ്ങള്‍ രാഷ്ട്രീയമായി ത്യക്കാക്കരയുടെ സ്പന്ദനങ്ങളാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊലചെയ്യപ്പെട്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അത് കാരണമായി.

സിഐടിയു നേതാവായിരുന്ന കെ എന്‍ രവീന്ദ്രനാഥ് ഇടപ്പള്ളി സ്കൂളില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോള്‍ സര്‍.സി.പിക്കെതിരെ പഠിപ്പുമുടക്കിന് നേതൃത്വം നല്‍കി, പതിമൂന്നാം വയസ്സു മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി. സ്റ്റുഡന്‍റ്സ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്റ്റുഡന്‍സ് യൂണിയനില്‍ ചേര്‍ന്നു. 1960ല്‍ ത്യക്കാക്കരയില്‍ തനിക്ക് ലഭിച്ച ഒരേക്കറിലേറെ ഭൂമി പാര്‍ട്ടിക്ക് ദാനമായി നല്‍കി. കൂടാതെ പിന്നീടും സ്വന്തം പേരിലുള്ള ഭൂമികള്‍ പാര്‍ട്ടിക്ക് നല്‍കി. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു ഇ ബാലാനന്ദന്‍. ഭാര്യ സരോജിനി ബാലാനന്ദന്‍ ജനാധിപത്യ മഹിളാ അസോസിയഷന്‍ നേതാവായിരുന്നു. ഇരുവരും കളമശ്ശേരിയിലാണ് താമസിച്ചിരുന്നത്.

ഐഎന്‍ടിയുസി നേതാവായ വി പി മരക്കാറും ത്യക്കാക്കര സ്വദേശി തന്നെ. കെ എന്‍ രവീന്ദ്രനാഥിനെ പോലെ കോണ്‍ഗ്രസ് അനുഭാവ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വി പി മരയ്ക്കാര്‍ എഴുത്തുകാരനും, കളമശ്ശേരി പഞ്ചായത്ത് മെമ്പറും ആയിരുന്നു. കളമശ്ശേരിയില്‍ ആദ്യമായി ബിഎസ്സിഎല്‍എല്‍ബി പാസായ വ്യക്തിയാണ്. എച്ച്എംടി ഭൂമി ഏറ്റെടുത്തപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി കേസ് വാദിച്ചത് വി പി മരയ്ക്കാര്‍ ആയിരുന്നു.

Also read:  സാമൂഹികക്ഷേമ പെന്‍ഷനുകള്‍ അഞ്ച് മുതല്‍ ; 3200 രൂപ വീതം ലഭിക്കും

ദേശാഭിമാനി എഡിറ്ററും, മുന്‍ രാജ്യസഭാ അംഗവുമായ പി രാജീവ് സര്‍വ്വസമ്മതനായ രാഷ്ട്രീയ നേതാവാണ്. പാര്‍ലമെന്‍റ് കാലാവധി കഴിഞ്ഞുള്ള യാത്രയയപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരു പോലെ രാജീവ് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. അരുണ്‍ ജറ്റ്ലി രാജ്യസഭയില്‍ പരസ്യമായി പാര്‍ട്ടി സെക്രട്ടറിയോട് കാര്യം ആവശ്യപെടുകയും ചെയ്തു. കോണ്‍ഗ്രസും, ബിജെപിയും, സമാജ് വാദി പാര്‍ട്ടിയും, ബിഎസ്പിയുമടക്കം അങ്ങിനെ ഒരേസ്വരത്തില്‍ മറ്റൊരവസരത്തിലും ഒരു യാത്രയയപ്പിലും പറഞ്ഞിട്ടില്ല.

കോണ്‍ഗ്രസിന്‍റേയും യൂത്ത് കോണ്‍ഗ്രസിന്‍റേയും നേതാവായിരുന്നു അമ്പാട്ട് കുടുംബാംഗം എ സി ജോര്‍ജ്. അദ്ദേഹം മുകുന്ദപുരത്ത് നിന്ന് പാര്‍ലമെന്‍റിലെത്തി കേന്ദ്ര മന്ത്രിയായി അദ്ദേഹത്തിന്‍റെ സഹോദരനാണ് കേരള രാഷ്ട്രീയ ചരിത്ത്രിലെ കാസ്റ്റിങ്ങ് വോട്ട് ചെയ്ത കേരള നിയമസഭാ സ്പീക്കറായിരുന്ന എ സി ജോസ്. പാര്‍ലമെന്‍റിലേയ്ക്ക് ത്യശ്ശൂരില്‍ നിന്നും ഇടുക്കിയില്‍ നിന്നും എ സി ജോസ് ജയിച്ചിട്ടുണ്ട്. വീക്ഷണം പത്രത്തിന്‍റെ എഡിറ്ററും, കൊച്ചിന്‍ മേയറും, കയര്‍ ബോഡിന്‍റെ ചെയര്‍മാനായിരുന്നു അദ്ദേഹം.

യുഡിഎഫ് കണ്‍വീനറും, ചാലക്കുടി പാര്‍ലമെന്‍റ് അംഗവുമായ ബെന്നി ബഹനാന്‍ ത്യക്കാക്കരയില്‍ താമസമാക്കിയിട്ട് വര്‍ഷങ്ങളായി. അദ്ദേഹം ത്യക്കാക്കരയിലെ രാഷ്ട്രീയരംഗത്ത് മാത്രമല്ല, സാംസ്ക്കാരിക രംഗത്തും നിറ സാനിധ്യമാണ്. എംഇഎസിന്‍റേ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ക്കൈതപ്പാടത്ത് ബക്കര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഇപ്പോള്‍ മുസ്ലീം ലീഗിന്‍റേ കൂടെയാണ്. കേരളത്തിലെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേത്യത്ത്വം കൊടുക്കുന്നത് അദ്ദേഹമാണ്. ടി എ അഹമ്മദ് കബീര്‍ ആലപ്പുഴക്കാരനാണെങ്കിലും പിന്നീട് ത്യക്കാക്കരക്കാരനായി. മങ്കട നിയമസഭാ അംഗമാണ്. മുസ്ലീം ലീഗിന്‍റേ നേതാവാണ് അദ്ദേഹം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ജനതാ പ്രസ്ഥാനത്തിന്‍റെ കേരളത്തിലെ പ്രമുഖരായ രണ്ട് നേതാക്കള്‍ ത്യക്കാക്കരയിലുണ്ട്. കെ ചന്ദ്രശേഖരനും, ആലുങ്കല്‍ ദേവസിയും. കെ ചന്ദ്രശേഖരന്‍ നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആലുങ്കല്‍ ദേവസ്സി കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വ്യക്തിത്ത്വമായിരുന്നു. കോവിഡ് ബാധിച്ചാണ് അദ്ദേഹം അന്തരിച്ചത്.

Also read:  എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം

ത്യക്കാക്കര പഞ്ചായത്തില്‍ ഏറെ കാലം പ്രസിഡന്‍റയിരുന്നത് കോണ്‍ഗ്രസ് നേതാവായ എം എ അബൂബക്കറാണ്. ബ്രിട്ടീഷ് പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആറടി മൂന്നിഞ്ച് ഉയരമുള്ള അജാനഭാഹു ആയിരുന്നു. ബ്രിട്ടീഷ് പോലീസിലെ ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനവുമായി അബൂബക്കര്‍ ഇറങ്ങിയത്. അതുപോലെ തന്നെ ഏറെ കാലം പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ടി ഒ അഹമ്മദ് പിള്ള എന്ന അയ്മുള്ളാപ്ല. മൂപ്പര്‍ അയല്‍ക്കാരനായതുകൊണ്ട് കുട്ടി കാലത്ത് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടില്‍ കുതിര ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ജനസമ്മതി കൊണ്ട് പല പാര്‍ട്ടികള്‍ മാറിയിട്ടും അദ്ദേഹം ജയിച്ചു കൊണ്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം പിന്നീട് ജനതാ പാര്‍ട്ടി നേതാവായി. പിന്നീട് മൈനയും, അഹമ്മദാലിയും കോണ്‍ഗ്രസിനെ നയിച്ച് പഞ്ചായത്ത് പ്രസിഡന്‍റുമാരായി. എം ഒ ഫിലിപ്പും, എം ഇ ഹസൈനാരും, സി കെ പരീതും, കെ എന്‍ രാധാക്യഷ്ണനും ചേര്‍ന്ന് ത്യക്കാക്കരയിലെ പഞ്ചായത്ത് ഭരണം സിപിഎമ്മിന്‍റെ കൈക്കുള്ളിലാക്കി. സി കെ പരീത് ഇപ്പോള്‍ കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനാണ്. എം ഇ ഹസൈനാര്‍ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിയാണ്. ത്യക്കാക്കര പഞ്ചായത്തില്‍ പ്രസിഡന്‍റായി 15 വര്‍ഷവും, 5 വര്‍ഷം മെമ്പറായും, 5 വര്‍ഷം ജില്ലാ പഞ്ചായത്ത് മെമ്പറായും എം ഇ ഹസൈനാര്‍ റിക്കോഡിട്ടു. ത്യക്കാക്കര പഞ്ചായത്തില്‍ 16 വര്‍ഷം പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന എം എച്ച് ഇബ്രാഹിമിന്‍റെ മകനാണ് എം ഇ ഹസൈനാര്‍. പതിനാറ് വര്‍ഷം മെമ്പറായിരുന്നു എന്നത് കൊണ്ട് ഒന്നിലേറെ തിരഞ്ഞെടുപ്പിനെ അദ്ദേഹം അഭിമുഖീകരിച്ചില്ല. ഒരേ ഒരു തിരഞ്ഞെടുപ്പിലാണ് 16 വര്‍ഷം മെമ്പറായത്…! കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനവും, ജനങ്ങളുമുള്ള പഞ്ചായത്തായിരുന്നു ത്യക്കാക്കര. 2010 മുതല്‍ മുനിസിപ്പാലിറ്റിയായി ത്യക്കാക്കര വളര്‍ന്നു.

Also read:  വ്യാജ രേഖകള്‍ ഉപയോഗിച്ച് കെഎസ്എഫ്ഇയില്‍ നിന്നും അരക്കോടിയോളം തട്ടിയ രണ്ട് പേര്‍ പിടിയില്‍

ഞാലകം പഞ്ചായത്താണ് പിന്നീട് കളമശ്ശേരി പഞ്ചായത്തായി മാറിയത്. കളമശ്ശേരി പഞ്ചായത്തിന്‍റെ നീണ്ട 17 വര്‍ഷം പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് ഭരിച്ച പി എ ബീരാന്‍ കുട്ടി ഒരു പ്രസ്ഥാനം തന്നെയായിരുന്നു. ബീരാന്‍ കുട്ടിക്ക് കളമശ്ശേരിയിലെ എല്ലാ വീടുകളുമായി നല്ല ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കളമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ടയായിരുന്നു. ബീരാന്‍കുട്ടിയുടെ നേത്യപാഠവം പ്രതിപക്ഷ കക്ഷിയിലെ നേതാക്കള്‍ പോലും ഇന്നും സമ്മതിക്കുന്നു. ബീരാന്‍കുട്ടിയുടെ പിന്‍മാറ്റത്തോടെ മാത്രമേ കളമശ്ശേരിയില്‍ മറ്റ് പാര്‍ട്ടികള്‍ വളര്‍ന്നുള്ളൂ. കളമശ്ശേരി 1990 ആയപ്പോള്‍ മുനിസിപ്പാലിറ്റിയായി. 1995 മുതല്‍ മുനിസിപ്പാലിറ്റി ഭരണം കോണ്‍ഗ്രസിന്‍റെ സ്വന്തമാക്കി. ജമാല്‍ മണക്കാടനായിരുന്നു കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. പിന്നീട് തുടര്‍ച്ചയായി നാളിതുവരെ കോണ്‍ഗ്രസാണ് മുനിസിപ്പാലിറ്റി ഭരിക്കുന്നത്. ബിജെപിക്ക് വേണ്ടത്ര അണികളില്ലാത്ത പ്രദേശമാണ് ത്യക്കാക്കര. ത്യക്കാക്കരയില്‍ ഡോക്ടര്‍ ജി എന്‍ നായര്‍ ഹൈദവ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. ത്യക്കാക്കര ക്ഷേത്രത്തിന്‍റെ പുരോഗതിക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം സ്ഥാപിച്ചതാണ് ക്ഷേത്രത്തിന് മുന്നില്‍ കാണുന്ന വലിയ മണി. കാര്‍ട്ടൂണിസ്റ്റും ചലചിത്രകാരനുമായ ജി അരവിന്ദന്‍റെ അമ്മാവനണ് അദ്ദേഹം. അറിയപ്പെടുന്ന പല്ല് ഡോക്ടറായ അദ്ദേഹം സ്ഥാപിച്ചതാണ് പാലാരിവട്ടത്തുള്ള നായേഴ്സ് ക്ലിനിക്ക്. ഹൈദവ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഡോക്ടര്‍ക്കൊപ്പം സുബ്രഹ്മണ്യ ശര്‍മ്മ, ദീപക്ക് കുമാര്‍, തോപ്പില്‍ മനോഹരന്‍ തുടങ്ങിയവരാണ് കൂടെ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് ബിജെപി ത്യക്കാക്കരയില്‍ വളരുന്നത്. നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരം ഏറ്റടുത്തതോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഒട്ടേറെ വ്യക്തികള്‍ ബിജെപിയിലേയ്ക്ക് എത്തിയിട്ടുണ്ട്.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »