പെട്ടിമുടി ദുരന്തത്തില്‍ ബന്ധുക്കളും വീടും വസ്തുവകകളും നഷ്ടപ്പെട്ട എട്ടുപേര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് കണ്ണന്‍ദേവന്‍ കമ്പനിയാണ് ഒരു കോടി രൂപ ചെലവില്‍ വീട് നിര്‍മിച്ചുനല്‍കുന്നത്.
ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട കറുപ്പായി, സീതാലക്ഷ്മി, സരസ്വതി, മാലയമ്മാള്‍, മുരുകേശന്‍, പളനിയമ്മ, മാതാപിതാക്കള്‍ നഷ്ടപ്പെട്ട ശരണ്യ അന്ന ലക്ഷ്മി, ഹേമലതഗോപിക സഹോദരിമാര്‍ക്കുമാണ് വീടുകള്‍ നല്‍കുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് ടീ കൗണ്ടി റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുറ്റിയാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം എം മണി വീടുകളുടെ താക്കോല്‍ കൈമാറും. ഡീന്‍ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കണ്ണന്‍ദേവന്‍ കമ്പനി എംഡി കെ മാത്യു എബ്രാഹം തുടങ്ങിയവര്‍ പങ്കെടുക്കും.
ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 6നാണ് ഉരുള്‍ പൊട്ടലില്‍ 55 പേര്‍ മരണമടഞ്ഞത്. മണ്ണിനടിയില്‍ കുടുങ്ങിയ പതിനഞ്ചോളം പേരെ കണ്ടെത്താനായില്ല. ഇതില്‍ 10 പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളാണ് തകര്‍ന്നത്


















