തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും.
യുദ്ധസമയങ്ങൾ പോലെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ വിദേശത്ത് പഠിക്കുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാൻ ഇവരുടെ വിവരങ്ങൾ പോർട്ടൽ വഴി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികളോടൊപ്പം പ്രവാസികൾക്കും തിരിച്ചറിയൽ കാർഡ് നൽകുന്ന പദ്ധതി നിലവിൽ കൊണ്ടുവരുന്നുണ്ട്. ഇതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ‘അറിയാം, അംഗമാകാം‘ എന്ന പേരിൽ പദ്ധതിയുടെ പ്രചാരണ പരിപാടിയും ആരംഭിച്ചിരിക്കുന്നു.
സ്റ്റുഡന്റ്സ് ഐഡി കാർഡ്
- കാർഡ് ലഭിക്കാൻ 18 വയസ്സു പൂർത്തിയായിരിക്കണം.
- കാർഡിന്റെ കാലാവധി 3 വർഷം ആണ്.
- അപകടമരണത്തിനായി രൂപ 5 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
- സ്ഥിരമായോ ഭാഗികമായോ ഉള്ള അംഗവൈകല്യങ്ങൾക്ക് രൂപ 2 ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കും.
പ്രവാസി ഐഡി കാർഡ്
- 18 മുതൽ 70 വയസ്സുവരെ പ്രായമുള്ള, വിദേശത്ത് 6 മാസത്തിൽ കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർക്ക് ഈ കാർഡിന് അർഹതയുണ്ട്.
- പ്രവാസി ക്ഷേമനിധി ബോർഡിന്റെ അംഗത്വം, എൻആർഐ സീറ്റ് പ്രവേശനം എന്നിവയ്ക്കായി തിരിച്ചറിയൽ രേഖയായി കാർഡ് ഉപയോഗിക്കാം.
- അപകടമരണത്തിന് രൂപ 5 ലക്ഷംയും, അംഗവൈകല്യങ്ങൾക്ക് രൂപ 2 ലക്ഷംവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
Also read: ഇന്ത്യ-ബഹ്റൈൻ എണ്ണയിതര വ്യാപാരത്തിൽ വർധന; 776 ദശലക്ഷം ഡോളറിലെത്തി
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ഉടൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്ന് നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു.












