തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരണം 20,000 കടന്നു. കെട്ടിടാവ ശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി ക്കിടപ്പു ണ്ടാകുമെന്നാണ് സംശ യിക്കപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിശൈത്യവും മഴയും രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്
അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 20,000 ആയി. തുര്‍ ക്കിയില്‍ 17,406 പേരും സിറിയയില്‍ 3,317 പേരും മരിച്ചതായാണ് അവസാന കണക്ക്. കെട്ടിടാവശിഷ്ട ങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടാകുമെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അതിശൈത്യവും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കു ന്നുണ്ട്.
അതിനിടെ, സിറിയയിലേക്ക് യുഎന്‍ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയ രുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതിജീവിച്ചവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ലോ കാ രോഗ്യ സംഘടന വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കനത്ത വെല്ലുവിളിയാണ്. ആ രോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോ ട്ടം വഹിക്കുന്നതിനായി ലോകാരോഗ്യ സംഘടന മേധാവിടെ ഡ്രോ സ് അഥനോം ഗബ്രിയേസസ് ഭൂചലനം നാശം വിതച്ച സിറിയയിലേക്ക് പോയി.
സിറിയയിലെ വിമത മേഖലകളില്‍ യുഎന്‍ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.ഭൂകമ്പത്തില്‍ തകര്‍ന്ന ടിഞ്ഞ തുര്‍ക്കിയിലും സിറിയയിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ‘ഓ പ്പറേഷന്‍ ദോസ്ത്’ (സുഹൃത്ത്) എ ന്ന പേരില്‍ ഇന്ത്യന്‍ സംഘം അവിടെ തുടരുകയാണ്. പ്രത്യേക വിമാനത്തില്‍ മരുന്നുകളടക്കം എത്തി ക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ചൊവ്വാഴ്ച 101 അംഗ ദുരന്ത നിവാരണ സേനയെയാണ് ഇന്ത്യ തുര്‍ക്കിയിലേക്കയച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് തുര്‍ക്കിയുടെ തെ ക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും വന്‍ ഭൂകമ്പം ഉണ്ടായത്.