വിഴിഞ്ഞത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചനയുടെ മൃതദേഹ വുമായി ബന്ധുക്കള്‍ റോഡരികില്‍ പ്രതി ഷേധിച്ചു. കുറ്റാരോപിതനായ ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം: വിഴിഞ്ഞത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചനയുടെ മൃത ദേഹവുമായി ബന്ധുക്കള്‍ റോഡരികില്‍ പ്രതി ഷേധിച്ചു. കുറ്റാരോപിതനായ ഭര്‍ത്താവ് സുരേഷി നെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സുരേഷിനെ വിഴിഞ്ഞം പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം തിരുവനന്തപുരം റോഡില്‍ മൃതദേഹവുമായാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേ ധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആം ബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു പ്രതി ഷേധം. തുടര്‍ന്ന് പോലീസ് സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെങ്ങാനൂര്‍ ചിറത്തല വിളാക്കത്ത് അര്‍ച്ചനയില്‍ അശോകന്‍-മോളി ദമ്പതികളുടെ മകള്‍ അര്‍ച്ചനയെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകള്‍ മരിക്കുന്നതിന് തലേ ദിവസം സുരേഷ് വീട്ടില്‍ ഡീസല്‍ വാങ്ങിവെച്ചതില്‍ ദുരൂഹതയുണ്ടെ ന്ന് അച്ഛന്‍ അശോകന്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് 24കാരി അര്‍ച്ചനയെ തിരുവ നന്തപുരം വെങ്ങാനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവള ത്തെ വാടകവീട്ടിലാണ് അര്‍ച്ചനയും ഭര്‍ത്താവ് സുരേഷും കഴിഞ്ഞിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയതോടെ ഭര്‍ത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു.
അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാവ് മോളി ആരോപിച്ചതോടെയാണ് സുരേഷി നെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. സംഭവ സമയം സുഹൃത്തിന്റെ വീട്ടിലായിരുന്നു വെ ന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. ഇത് ശരിവെയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസി ന് ലഭിച്ചിരുന്നു.