ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

modi new

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി ഓര്‍ക്കുക – പി.ആര്‍.കൃഷ്ണന്‍ എഴുതുന്നു

2002 ഫെബ്രുവരിയില്‍ ഗോധ്രയിലുണ്ടായ ട്രെയിന്‍ തീവയ്പിനെ തുടര്‍ന്ന് ഗു ജറാത്തില്‍ ബിജെപിയും ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ സം ഘടനകളും നടത്തിയ മുസ്ലിം വിരുദ്ധ ലഹളയില്‍ രണ്ടായിരത്തിലധികം പേ ര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മുസ്ലി ങ്ങള്‍ക്കെതിരെ ഗുജറാത്തിലുട നീളം വ്യാപകമായ കൊള്ളയും തീവയ്പും നട ന്നു. നിരവധി വനിതകള്‍ മാനഭം ഗത്തിനിരയായി. പതിനായിരക്കണക്കിന് മുസ്ലിങ്ങള്‍ക്ക് ജനിച്ചുവളര്‍ന്ന നാടും വീടും വിട്ട്‌പോകേണ്ടി വന്നു. ആ സമുദായത്തിലെ ലക്ഷക്കണക്കി നാളുകള്‍ക്ക് ഉപജീവനമാര്‍ഗമായ തൊഴിലുപേക്ഷിച്ച് പുറം സം സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.അവരില്‍ നിരവധി പേര്‍ നടത്തിയിരുന്ന സ്ഥാപനങ്ങള്‍ നശിപ്പിക്കുകയുണ്ടായി.

ഹീനമായ ഈ ക്രൂരകൃത്യങ്ങള്‍ തടയാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും നടപടികളുണ്ടായില്ല. മാത്രമല്ല, ലഹള സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സമൂഹത്തി ല്‍ സുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസ് സ്വീകരിച്ചതെന്നതാണ് വസ്തുത. മറിച്ചായിരുന്നെങ്കില്‍ ഈ ആ ക്രമണങ്ങള്‍ ഉണ്ടാകു മായിരുന്നില്ലല്ലൊ. പൈശാചികമായ ഈ സംഭവത്തില്‍ ഗുജറാത്തിലെ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്കും സഹമന്ത്രിമാര്‍ ക്കുമുള്ള പങ്കാളി ത്തം വെളിപ്പെടുത്തുന്നതാണ് ‘ഇന്ത്യ- ദ മോദി ക്വസ്റ്റ്യന്‍’എന്ന ശീര്‍ഷകത്തില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (ബിബിസി) പുറത്തുവിട്ടിട്ടുള്ള ഡോക്യുമെന്ററി.

ദേശീയതലത്തിലും അന്തര്‍ദേശീയതലങ്ങളിലും വന്‍തോതിലുള്ള പ്രതിഷേധമാണ് ഗുജറാത്തില്‍ അര ങ്ങേറിയ ഈ ആക്രമണത്തിനെതിരെ നടന്നത്. ആ അവസരത്തില്‍ ഗോവയില്‍ നടന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുത്തുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഗുജറാത്ത് ലഹള സംബന്ധമായി മുഖ്യമന്ത്രി മോദി സ്വീകരിച്ച നയം രാജ്യധര്‍മത്തിനു യോ ജിച്ചതല്ലെന്ന് തുറന്നു പറയുകയുണ്ടായി. വാജ്‌പേയിയുടെ ഈ പ്രസ്താവന വലിയ ഫ്രണ്ട് പേജ് അക്ഷര ങ്ങളിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്.

ഇത്തരത്തില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിക്കു പോലും പറയേണ്ടിവന്ന ലഹളയെക്കുറിച്ചുള്ള വസ്തുതകള്‍ അടങ്ങുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിച്ചതുകൊണ്ട് നരേന്ദ്രമോദിക്കും ബി ജെപിക്കും രക്ഷപ്പെടാനാവുകയില്ല. ഹീനമായ ഈ വംശീയ ലഹളയെക്കുറിച്ചുള്ള സംഭവങ്ങള്‍ അറിയാ നുള്ള അവകാശം എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുണ്ട്; ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ചും.

ഇവിടെ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും വി വിധ രാജ്യങ്ങളില്‍ നടന്നിട്ടുള്ള നരഹത്യകളെ അപലപിക്കുന്ന നയമാണ് നരേന്ദ്രമോദിയുടെ ഭരണത്തി ന്റെ തുടക്കത്തിനു മുമ്പുവരെ ഇന്ത്യ സ്വീകരിച്ചു വന്നിട്ടുള്ളത്. ഇടവേളയില്‍ നിലവില്‍ വന്ന വാജ്‌പേയി ഭരണകാലത്തും ആ നയത്തിന് പരിക്കേല്‍ക്കുകയുണ്ടായിട്ടില്ല. ഈ കീഴ്‌വഴക്കത്തിനെല്ലാം കടകവി രുദ്ധ മായ നയമാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് ബിബി സി ഡോക്യുമെന്ററി വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടി. അതുകൊണ്ടു തന്നെ അമേ രിക്കയടക്കം രാജ്യാന്തര രാജ്യങ്ങളില്‍ ചര്‍ച്ചാവിഷയ മായിരിക്കുകയാണ് ഈ സംഭവം.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശംസിക്കുകയും ചെ യ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ല തായിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോ ള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി ഓര്‍ക്കുക.

ഈ ലഹളസംബന്ധമായ കേസുകളില്‍ ഗുജറാത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും മോദിക്കനു കൂലമായ വിധികളാണ് നടത്തിയിട്ടുള്ളതെന്നതുകൊണ്ട് ഡോക്യു മെന്ററിയില്‍ വിവരിക്കുന്ന സംഭവങ്ങ ള്‍ നടന്നിട്ടില്ല എന്ന് വരുന്നില്ല. അതുകൊണ്ടു തന്നെ വസ്തുതകള്‍ അറിയാനുള്ള ജനങ്ങളുടെ ജനാധിപ ത്യാവകാശം ഇല്ലാതാക്കാന്‍ പാടില്ല. ജനങ്ങള്‍ക്കുള്ള ഈ മൗലികാവകാശം നിഷേധിക്കുന്നതായുള്ള നടപ ടിയാണ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിക്കുന്നതിലൂടെ തെളിയുന്നത്.കോണ്‍ഗ്രസ് പ്രസി ഡന്റും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് വിളംബരം ചെയ്ത അടിയന്തരാ വ സ്ഥയും പത്രങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പുമാണ് ഈ വേളയില്‍ ഓര്‍മിക്കേണ്ടത്.

അതിന്റെ’ഗുണഫലങ്ങള്‍’അനുഭവിച്ച ഒരു പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലാണ് ഇത്തരം ഫാസിസ്റ്റ് നടപ ടികള്‍ ഉടലെടുക്കുന്നതെന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, മതന്യൂനപക്ഷങ്ങളായ മുസ്ലിങ്ങള്‍ ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ഭരണകൂട നട പടി. ഈ സാഹചര്യത്തില്‍ മോദിസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കുമ്പോള്‍ തന്നെ, ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധിസര്‍വകലാശാലകളിലും പൊതുസ്ഥലങ്ങളിലും വിദ്യാര്‍ത്ഥി സംഘടനകളും യുവജന സംഘടന കളും മുന്നോട്ടുവന്നിരിക്കുന്ന വസ്തുത സ്വാഗതാര്‍ഹമാണ്.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

യു കെ റിക്രൂട്ട്‌മെന്റ് ; ചില വസ്തുതകള്‍

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാ പത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »

ഷോക്ക് മാസം തോറും; വൈദ്യുതി നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം ; ചട്ടഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഓരോ മാസവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാവുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് ഓരോ മാസവും നിരക്ക് കൂട്ടാന്‍ അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാം.

Read More »

മണിയോര്‍ഡറുകള്‍ അപ്രത്യക്ഷമാകുന്ന ഓണക്കാലം

ഓണക്കാലത്തെ ആഘോഷങ്ങളെക്കുറിച്ചല്ല ഈ കുറിപ്പ്, ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ പണമിടപാടുകളിലൊന്നായ മണിയോര്‍ഡറുകളെക്കുറിച്ചാണ്. അമ്പതുകളിലെ ഓര്‍മകളില്‍ നിന്നും ചിലതുമാത്രം പകര്‍ത്താന്‍ ശ്രമിക്കുകയാണിവിടെ. പി ആര്‍ കൃഷ്ണന്‍ മുംബൈയുടെ തെക്കുഭാഗത്ത് കൊളാബ തൊട്ട് വടക്ക് കിഴക്ക് അംബര്‍

Read More »

ചരിത്രമെഴുതി ദ്രൗപദി മുര്‍മു; ഇന്ത്യയുടെ രണ്ടാമത്തെ വനിതാ രാഷ്ട്രപതി

രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ ദ്രൗപദി മുര്‍മുവിന്റെ ബാല്യവും കൗമാരവും ദുരിതപൂര്‍ ണമായിരുന്നു.എന്നാല്‍ അസാമാന്യ ധൈര്യവും തന്റേടവും ചെറുപ്പം മുതലേ ഈ മഹിളയില്‍ പ്രകട മായിരുന്നു. സ്ത്രീയെന്ന നിലയ്ക്കും പിന്നാക്കവിഭാഗത്തില്‍ നിന്നുമുള്ളവര്‍ എന്ന നിലയ്ക്കും ദ്രൗപദി

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »