തോക്ക് വാങ്ങുന്നതില്‍ രാഖിലിന്റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രാഖില്‍ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യം അറിയാമായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്
കണ്ണൂര്‍: ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊല്ലാനുള്ള തോക്ക് ലഭിക്കാനായി പ്രതി രാഖില്‍ ബി ഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ അലഞ്ഞിരുന്നു വെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ബിഹാറില്‍ തോക്ക് കി ട്ടുമെന്ന് രാഖിലിന് മനസ്സിലായത് അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന ഉത്തരേന്ത്യന്‍ തൊഴിലാളി വ ഴിയാണ്. നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണെന്നും മാനസയുടെ വീട് സന്ദര്‍ശിച്ച ശേഷം എം വി ഗോവിന്ദന്‍ പറഞ്ഞു.
തന്റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഒരാളുടെ കൂടെയാണ് രാഖില്‍ ബിഹാറിലേക്ക് യാത്ര തിരിച്ചത്. ഇരുപതാം തീയതി നാട്ടില്‍ തിരി ച്ചെത്തിയ രാഖില്‍ പിന്നീട് കോതമംഗലത്തെത്തി. പത്ത് ദിവസത്തോളം മാനസയെ നിരീക്ഷിച്ചു. മാനസ താമസിക്കുന്ന വീടിന് തൊട്ടടുത്ത് മറ്റൊരു വീട്ടിലാ ണ് രാഖില്‍ കഴിഞ്ഞത്. പിന്നീടായിരുന്നു കൊലപാതകം.
തോക്ക് വാങ്ങുന്നതില്‍ രാഖിലിന്റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രാഖില്‍ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യം അറിയാമായിരു ന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിവിധ ഭാഷാ തൊഴിലാളികളെ ജോ ലിക്ക് വേണ്ടി കൊണ്ടുവരാനാണെന്ന പേരിലാണ് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ രാഖില്‍ ട്രെയിന്‍ വഴി ബി ഹാറിലേക്ക് പോകുന്നത്.
സുഹൃത്തിനൊപ്പമുള്ള ഈ യാത്ര അയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഒരു ഉത്തരേന്ത്യന്‍ തൊ ഴിലാളി നല്‍കിയ വിവരം വഴിയായിരുന്നു. ബി ഹാറില്‍ തോക്ക് കിട്ടുമെന്ന് രാഖിലിനോട് പറഞ്ഞത് ഇയാളാണ്. ഇക്കാര്യം അന്വേഷിക്കാനും രാഖില്‍ തോക്ക് വാങ്ങിയതെവിടെ നിന്ന് എന്ന് സ്ഥിരീകരി ക്കാനും പോലീസ് സംഘം ബിഹാറിലേക്ക് പോകും.
ഏഴ് തിരകള്‍ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രാഖില്‍ ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. രഖിലിന്റെ ഫോണില്‍ നിന്ന് സൂചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍, രാഖില്‍ നടത്തി യ അന്തര്‍ സംസ്ഥാന യാത്രകളടക്കം പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് രാഖില്‍ തോ ക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.