റിയാദ് : സൗദിയിൽ തെരുവോര കച്ചവടക്കാരുടെയും മൊബൈൽ വെൻഡിങ് വാഹങ്ങൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. മന്ത്രി മജീദ് അൽ ഹൊഗൈൽ ഉടൻ പ്രാബല്യത്തിലാകുന്ന ഈ പുതിയ മുനിസിപ്പൽ ചട്ടങ്ങൾക്ക് അംഗീകാരം നൽകി.
പ്രധാന നിയന്ത്രണങ്ങൾ:
- ചട്ടങ്ങൾ ഇസ്തിത്‌ല പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചു.
- ചട്ടങ്ങൾ പൊതു ചത്വരങ്ങൾ, പാർക്കുകൾ, തിരക്കേറിയ മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് കച്ചവടം അനുവദിക്കുന്നത്.
- പ്രവർത്തനം രാത്രി 12ന് ശേഷം വിലക്കിയിരിക്കും.
- 180 ദിവസത്തെ പരിഷ്‌ക്കരണ കാലയളവാണ് നിലവിലുള്ള ഉടമകൾക്ക് അനുവദിച്ചിരിക്കുന്നത്.
- ട്രാഫിക് ലൈറ്റുകൾ, പ്രധാന റോഡ് കവാടങ്ങൾ, പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് ഇടങ്ങൾ, പാർക്കിങ് പ്രദേശങ്ങൾ, സൈക്കിൾ പാതകൾ എന്നിവിടങ്ങളിൽ കച്ചവടം അനുമതിയില്ല.
- പരിസ്ഥിതി മലിനീകരണ സ്രോതസ്സുകൾക്ക് സമീപം പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
- റസിഡൻഷ്യൽ പ്രദേശങ്ങളിലും പാർക്കിങ് അനുവദനീയമല്ല.
- വാഹനങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം.
- പുകവലി, ലൗഡ് സ്പീക്കർ, ബാഹ്യ ഓഡിയോ ഉപകരണങ്ങൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
- വണ്ടിക്ക് പുറത്തോ പൊതു ഇടങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നത് നിരോധിച്ചിരിക്കുന്നു. കരിയോ വിറകോ ഉപയോഗിച്ച് പാചകം ചെയ്യുന്നവർക്കായി പ്രത്യേക വണ്ടി വേണം.
ലൈസൻസിങ് & സുരക്ഷാ നിർദേശങ്ങൾ:
- സാധുവായ വ്യാപാര ലൈസൻസ്, മുനിസിപ്പൽ അനുമതി, ബിസിനസ് ലൊക്കേഷനുള്ള പെർമിറ്റ് എന്നിവ ആവശ്യമാണ്.
- എല്ലാ ഡാറ്റയും ഉൾപ്പെടുന്ന ക്യൂആർ കോഡ് കാർട്ടിന്റെ മുൻവശത്ത് സ്ഥാപിക്കണം.
- ഇലക്ട്രോണിക് പേയ്‌മെന്റ് ഉപകരണങ്ങൾ നിര്‍ബന്ധമാണ്.
- ഉപഭോക്താക്കൾ ഇലക്ട്രോണിക് പേയ്‌മെന്റ് വേണ്ടെന്നുവെക്കാനാകില്ല.
വിൽപ്പന നിരോധിച്ച ഉൽപ്പന്നങ്ങൾ:
- വേവിക്കാത്ത മാംസം, മത്സ്യം, ജീവനുള്ള മൃഗങ്ങൾ, മരുന്നുകൾ, പുകയില ഉൽപ്പന്നങ്ങൾ, വിലയേറിയ ലോഹങ്ങൾ, ആയുധങ്ങൾ, ഉറവിടം വ്യക്തമല്ലാത്ത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പന കർശനമായി നിരോധിച്ചിട്ടുണ്ട്.
സൗകര്യങ്ങൾ, മേൽനോട്ടം:
- ഔട്ട്‌ലെറ്റ് ഉടമകൾ ശുചിത്വം, അറ്റകുറ്റപ്പണികൾ എന്നിവ കൃത്യമായി പാലിക്കണം.
- ഗ്യാസ് സ്പോട്ട്ലൈറ്റ്, റാൻഡം ലൈറ്റിങ് എന്നിവ നിരോധിച്ചതിനാൽ, സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്.
- ഓരോ നഗരങ്ങളിലും മന്ത്രാലയത്തിനും മുനിസിപ്പാലിറ്റികൾക്കും ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നത് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വമുണ്ട്.
- നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്താനും, പരാതികൾ സ്വീകരിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.