വെല്ലിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചരിത്രബോധം ചോദ്യം ചെയ്തുകൊണ്ടുള്ള ബ്രിട്ടനിലെ അംബാസഡർ ഫിൽ ഗൊഫിന്റെ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ ന്യൂസീലൻഡ് അദ്ദേഹത്തെ തിരികെ വിളിച്ചു. ട്രംപിനെക്കുറിച്ച് ഗൊഫ് പറഞ്ഞത് ന്യൂസീലൻഡ് സർക്കാരിന്റെ അഭിപ്രായമല്ലെന്നു വിദേശകാര്യ മന്ത്രിയുടെ വക്താവ് വ്യക്തമാക്കി. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ നാത്‌സി ഭരണകൂടത്തെ സന്തോഷിപ്പിക്കാനുള്ള രണ്ടാം ലോകയുദ്ധകാല കരാറിനോടാണ് ഗൊഫ് താരതമ്യപ്പെടുത്തിയത്.











