ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : നാലാം ഭാഗം

ഡോ.ഹസീനാ ബീഗം
പാതിരാ കടലിൻ്റെ തീരത്തിരിക്കുകയായിരുന്ന ഞാൻ രാവിലെ പാതി കൂമ്പിയ മിഴികളുമായി എങ്ങിനെയോ എൻ്റെ ക്ലാസ്സുകൾ എടുത്തു തീർത്തു. കമ്പ്യൂട്ടറിൽ ചിലവഴിച്ചതിനാലാകാം തലവേദന അല്പം രൂക്ഷമായി. ഡോക്ടറെ വിളിച്ച് വിവരം പറഞ്ഞു. ഡോക്ടർ ഒന്നു വരാൻ പറ്റുമോ എന്ന് ചോദിച്ചു. എങ്ങിനെയോ ഒരു തട്ടിക്കൂട്ട് ഭക്ഷണം ഉണ്ടാക്കി – ഭക്ഷണ കാര്യത്തിൽ യാതൊരു പിടിവാശിയുമില്ലാത്ത ഹസ്ബന്റും മകനും
എനിക്ക് വലിയ അനുഗ്രഹമായിരുന്നു. ഞങ്ങൾ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ച് ഡോക്ടറുടെ അടുത്തെത്തി.

ഡോക്ടറുടെ വാക്കുകൾ എനിക്ക് അൽപം പ്രതീക്ഷ നൽകുന്നതായിരുന്നു.ഇനി നിങ്ങൾ പോയി ടെസററ് ചെയ്തോളൂ. നിങ്ങളുടെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസത്തേക്കാൾ അല്പം ഭേദമായിട്ടുണ്ട്. അന്ന് വന്നപ്പോൾ ടെസ്റ്റ് ചെയ്യാൻ പറയാതിരുന്നത് – അന്ന് നിങ്ങൾ അത്രയ്ക്കും ക്ഷീണിതയും ,മാനസിക ധൈര്യം ഒട്ടും ഇല്ല എന്ന് മനസ്സിലായത് കൊണ്ടാണ്. മാത്രമല്ല, റിസൾട്ട് എങ്ങാനും “പോസിറ്റീവ് ” ആയാൽ അത് താങ്ങാനുള്ള കരുത്ത് നിങ്ങൾക്കുണ്ടായിരുന്നില്ല. ഇപ്പോൾ അത്രക്ക് കുഴപ്പം ഇല്ല. ആരോഗ്യം ശരിയായി തുടങ്ങിയിട്ടുണ്ട്…. ധൈര്യമായി പൊയ്ക്കോളൂ…. എന്ന് പറഞ്ഞു. ആൻ്റിബയോട്ടിക് ഇത് തന്നെ തുടരാനും പറഞ്ഞു.തീർച്ചയായും നിങ്ങൾക്ക് നെഗറ്റീവ് ആയിരിക്കും എന്ന പുഞ്ചിരി തൂകിയ ഒരു ആശ്വാസവാക്കും തരാൻ ഡോക്ടർ മറന്നില്ല. ആരോഗ്യ സംരക്ഷകർ ഭൂമിയിലെ മാലാഖമാർ എന്ന വാചകം ഞാൻ അറിയാതെ മനസ്സിൽ സ്മരിച്ചു പോയി. കൊടും ചൂടിലും, ഒരു മന്ദമാരുതൻ എൻ്റെ മുഖത്തെ തഴുകി തലോടുന്നതായി എനിക്ക് തോന്നി.

ഇത്രയും സാമൂഹിക അകലം പാലിക്കുന്ന ഞങ്ങൾ ടെസ്റ്റിനായി വീണ്ടും പോയി ഒരു ക്യൂവിൽ നിൽക്കേണ്ടല്ലോ എന്ന് കരുതി ഡ്രൈവ് ത്രൂ ബുക്ക് ചെയ്തു. പക്ഷെ ഡേറ്റ് കിട്ടിയത് രണ്ട് ദിവസം കഴിഞ്ഞായിരുന്നു.

Also read:  പശുവിന്റെ ചാണകവും മൂത്രവും ; പുതിയ മരുന്ന് വിപണിയിലെത്തിച്ച് ഔഷധി, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

കാത്തിരിപ്പ് കൂടുതൽ അശുഭ വാർത്തകളുമായാണ് എന്നെ തേടിയെത്തിയത്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാനാവാത്ത ഇത്തിരിക്കുഞ്ഞൻ വൈറസിനു മുമ്പിൽ , നമ്മുടെ ഒരു പാട് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം വച്ച് കീഴടങ്ങുകയായിരുന്നു. ആരെയും കാണാതെ …. ആരോടും യാത്ര പറയാതെ ….. നിറക്കണ്ണോടെ ആറടി മണ്ണിലേക്ക് തിരിച്ച ഒരു പാട് പേർ…… നൊമ്പരിപ്പിക്കും വാർത്തകൾ……

പെട്ടി നിറയെ മിഠായിയും, കളിപ്പാട്ടങ്ങളും ,കുഞ്ഞുടുപ്പുകളുമായി വരുന്ന ഉപ്പമാരെ അല്ലെങ്കിൽ മാമൻ മാരെ കാത്ത് എത്രയോ കുഞ്ഞുമക്കൾ ഇപ്പോഴും കടലിനക്കരെ (ഇവരുടെ വിയോഗമറിയാതെ) കാത്തിരിക്കുന്നുണ്ടാകും.
പിറന്ന മണ്ണിൽ അലിഞ്ഞു ചേരുക എന്ന ജന്മാവകാശവും, സ്വപ്നവും – കത്തി ചാമ്പലായി മരുഭൂമിയിലെ മണ്ണിൽ എത്രയോ ആളുകൾ അഭയം പ്രാപിച്ചു കഴിഞ്ഞു. പ്രിയപ്പെട്ടവരുടെ വെള്ളയിൽ പൊതിഞ്ഞ ശരീരമെങ്കിലും ഒന്നു
കാണാനോ,
അന്ത്യചുംബനമോ – അന്ത്യകർമ്മമോ ചെയ്യാനാവാതെ എത്രയോ സഹധർമ്മിണികൾ,
അച്ഛനമ്മമാർ -ഇവരുടെ വറ്റിവരണ്ട കണ്ണുകൾ നാം കണ്ടു. ഇടറുന്ന ശബ്ദങ്ങൾക്ക് ആശ്വാസം പകരാനാവാതെ നമുക്കും തേങ്ങാനേ കഴിഞ്ഞുള്ളൂ. വിധി —- അല്ലാതെന്തു പറയാൻ….. ജാതി മത ഭേദമന്യേ ബനിയാസിലെ ഖബർസ്ഥാൻ ഏവർക്കും സ്വാഗതമേകി. ഒരു പാട് വർണ സ്വപ്നങ്ങൾ ബാക്കിയാക്കിയായിരുന്നു അവരുടെ യാത്ര. എന്തായിരിക്കും അന്തിമ നാളിൽ അവരുടെ അവസ്ഥ. ഞങ്ങളുടെ അയൽ സ്കൂളുകളിലെ ഞാൻ നന്നായി അറിയുന്ന രണ്ട് അധ്യാപകരുടെ വിയോഗവും എന്നെ കൂടുതൽ പരിഭ്രാന്തയാക്കി.

ആൻറിബയോട്ടിക് എൻ്റെ ശരീരത്തിനോട് മത്സരിച്ച് തോറ്റു പിൻമാറി എന്ന് പറയാം. കാരണം എൻ്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ
വിദൂര തയിലേക്ക് പായുകയായിരുന്നല്ലോ. എന്തോ ഒരു മാതിരി ഭയം …. ഉറക്കമേയില്ല…… അഥവാ ഉറങ്ങിയാലോ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ബനിയാസിലെ ഖബർസ്ഥാൻ വളരെ വ്യക്തമായി മുന്നിൽ തെളിയും .രണ്ടു മൂന്ന് പ്രാവശ്യം – അള്ളാഹു ( ഹസ്ബന്റിന്റെയും ,മോനേയും കൂട്ടാത) എന്നെ മാത്രം അവിടെ കൊണ്ടു പോയി അവിടത്തെ മരപ്പലകകളാൽ ചേർത്ത് വച്ച പെട്ടിയുടെ മുകളിൽ കോൺക്രീറ്റും, മണ്ണും മാത്രം നിറച്ച ആ പുത്തൻ മുറിയിൽ അന്ത്യനിദ്ര ഉറങ്ങുന്നത് സ്വപ്നത്തിലൂടെ കാണിക്കാനും മറന്നില്ല. എത്രയോ പ്രാവശ്യം വിമാനം എയറിൽ നിൽക്കും പോലെ എന്നെയും നിർത്തിയെന്നോ …..
സ്വപ്നമാണെങ്കിലും ആ നിമിഷങ്ങൾ …..വെട്ടി വിയർത്ത ഞാൻ, പിന്നെ പിന്നെ എനിക്ക് ഉറങ്ങാൻ കിടക്കാനേ മടിയായിരുന്നു. പേടിച്ചു പോയി എന്ന് പറയാം.എന്നാൽ വായിക്കാനോ എഴുതാനോ – അതിനും കഴിയുന്നില്ല. സ്കൂൾ ജോലികൾ – എൻ്റെ ഉത്തരവാദിത്വം ആയത് കൊണ്ട് അത് മാത്രം ചെയ്യും.

Also read:  വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മരിച്ചു

പരസ്യത്തിൽ പറയും പോലെ മനസ്സ് ഒരു സ്പോഞ്ച് പോലെയാണ്. മുങ്ങുന്നിടത്തെ സ്വഭാവം അത് കാണിക്കും . നിരാശയിൽ മുങ്ങിയാൽ നിരാശയും, പ്രതീക്ഷയിൽ മുങ്ങിയാൽ പ്രതീക്ഷയും തരും. ശാന്തമല്ലാത്ത മനസ്സ് നമ്മുടെ ആരോഗ്യത്തെ കൂടുതൽ തകർക്കും എന്ന് പറയേണ്ടതില്ലല്ലോ. എൻ്റെ മനസ്സ് എന്ന സ്പോഞ്ച് എവിടെയായിരിക്കും മുങ്ങിയതെന്ന് ഏവർക്കും ഊഹിക്കാമല്ലോ.

അങ്ങനെ ടെസ്റ്റിൻ്റെ ദിവസമെത്തി. സ്കൂൾ ജോലികൾ കുറെ ചെയതു തീർത്തു. പോകും വഴി
” ബനിയാസ് ഗ്രേവ് യാർഡ് ” – ബോർഡ് കണ്ടതും എൻ്റെ ഹൃദയമിടിപ്പ് ഇരട്ടിയായി. രണ്ട് മിനിറ്റ് വേണ്ടി വന്നുള്ളൂ – എൻ്റെയും ഹസ്ബന്റിന്റെയും ടെസ്റ്റിന്. യു. എ. ഇ ഗവൺമെൻ്റിൻ്റെ അടുക്കും ചിട്ടയുമായുള്ള സേവന തൽപരതക്ക് ബിഗ് സല്യൂട്ട്. സ്വദേശി – പ്രവാസി എന്ന ഒരു അന്തരവും അവിടത്തെ പോലീസ് ഉദ്യോഗസ്ഥർ കാണിച്ചിരുന്നില്ല. കൃത്യമായ
ഡൈറക്ഷനുകൾ….. ഒട്ടും സമയം എടുത്തില്ല. എമിറേറ്റ്സ് ഐ.ഡി കാട്ടിയതും ഉടനെ രണ്ട് ഭാഗത്തായി രണ്ട് നേഴ്സുമാർ വന്ന് വണ്ടിയിൽ ഇരുത്തി തന്നെ ഞങ്ങളെ ടെസ്റ്റ് ചെയ്തു. റിസൾട്ട് നാളെ മൊബൈലിൽ മെസേജ് വരുമെന്ന് പറഞ്ഞു. നന്ദി പറഞ്ഞ് ഞങ്ങൾ തിരിച്ചു പോന്നു. യാത്രാമധ്യേ വഴിയോരത്ത് മരച്ചുവട്ടിൽ കിടന്ന് (ഉച്ച വിശ്രമ സമയം) ഉറങ്ങുന്ന തൊഴിലാളികൾ ഞങ്ങളുടെ കണ്ണുകൾ ഈറണയിച്ചു. അവർക്ക് കൊടുക്കാൻ ഒരു ഓറഞ്ച് പോലും കയ്യിലില്ലല്ലോ എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. സാധാരണ കാറിൽ ഭക്ഷണ സാധനങ്ങളോ ,വെള്ളമോ കരുതാറുള്ള ഞങ്ങൾ – ഇന്നത്തെ പ്രത്യേക മാനസിക സ്ഥിതിയിൽ ഒന്നും ഓർത്തതേയില്ല എന്ന് വേണം പറയാൻ.

Also read:  വിശപ്പിന്റെ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരം

വിതുമ്പുന്ന മനസ്സുമായി ടെസ്റ്റ് റിസൾട്ടിനായി കാത്തിരിക്കുന്ന ആ നിമിഷങ്ങൾ…….

റിസൾട്ട് പോസറ്റീവ് ആയാൽ എങ്ങിനെ പോസറ്റീവ് ആയി നേരിടാം – എന്ന അനുഭവ സമ്പത്തുമായി അടുത്ത ഭാഗത്തിൽ വരാം.

കുഞ്ഞൻ അഭിമാനിയാണേ …..
പോയി ക്ഷണിച്ചു വരുത്തിയാലേ വരൂ. സ്നേഹിച്ചാൽ നമ്മെ തനിച്ചാക്കി പോകാൻ മടിയുള്ള ആത്മസുഹൃത്തായി മാറും. അവൻ്റെ സ്നേഹ പ്രകടനം പലതരത്തിലായിരിക്കും. സ്നേഹിച്ച് ശ്വാസം മുട്ടിക്കും എന്ന് കേട്ടിട്ടില്ലേ…. അതെന്നെ…… സ്നേഹിച്ച് കൊല്ലും. എല്ലാവരും ശ്രദ്ധിക്കണേ….. ആത്മവിശ്വാസവും കുറയരുത് .

അൽഹംദുലില്ലാഹ്…… ഞാൻ പൂർണ ആരോഗ്യവതിയായിട്ടോ.എന്നിൽ നിന്നും പോയ ഹസ്ബന്റിന്റെയും ,മോനെയും തിരിഞ്ഞു നോക്കിയില്ല.അവർ അത്ര ശ്രദ്ധിച്ചിരുന്നു . അതായിരുന്നു ഏക ആശ്വാസം .
അള്ളാഹു അക്ബർ.

വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ…..

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »