ഡൽഹി: ഇത്തവണ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാജ്യത്തെ കൊവിഡ് വിമുക്തമായവരുടേയും, കോവിഡ് പ്രതിരോധ പടയാളികളുടേയും പ്രതിനിധികളായിരിക്കും അതിഥികളായി പങ്കെടുക്കുക എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും അതാത് സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ രംഗത്തെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ കണ്ടെത്തി ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യസമര ചടങ്ങിൽ പങ്കെടുക്കാനായി അയക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. ആത്മ നിർഭയ ഭാരതം എന്നാണ് കേന്ദ്ര സർക്കാർ ഈ പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും ഇതേ രീതി പിന്തുടരണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.
200 പേർക്കു മാത്രമാണ് ഇക്കുറി ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യസമര ആഘോഷ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുക. പതിവുപോലെ തന്നെ രാഷ്ട്രപതിഭവനിൽ അറ്റ് ഹോം ചടങ്ങും നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി വളരെ കുറച്ച് ആളുകളെ മാത്രം ആയിരിക്കും ചടങ്ങുകളിൽ പങ്കെടുപ്പിക്കുക. ചെങ്കോട്ടയിലും, രാഷ്ട്രപതി ഭവനിലും അതിഥികൾ ഫേസ് മാസ്ക്കും ക്കൈയ്യുറയും ധരിക്കണം.