കനിവറ്റ നഗരത്തിന്റെ തെരുവ് കാഴ്ചകള്‍

Slum children lineup for food (4) (1)

അഖില്‍, ഡല്‍ഹി.

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളി സ്ത്രീ ജോലിക്കിടെ വഴിവക്കില്‍ പ്രസവിച്ചു. കണ്ടവര്‍ ആരും അത് തങ്ങളുടെ കാര്യമല്ലെന്ന മട്ടില്‍ കടന്നു പോയി. ഒടുവില്‍ വഴിപോക്കര്‍ ആരോ പോലീസില്‍ വിവരം അറിയിച്ചു പോലീസ് എത്തിയപ്പോള്‍ യുവതിയുടെ ജീവന്‍ പൊലിഞ്ഞു, നവജാത ശിശുവിനെ ആശുപത്രിയിലാക്കി. ഒന്നും സംഭവിക്കാത്തതുപോലെ പതിവു ബഹളങ്ങളും, ആരവങ്ങളുമായി നഗരം അടുത്ത ദിവസത്തിലേക്ക് കടന്നു. ഒരിക്കല്‍ ഒരു വഴി പോക്കനെ വാഹനം തട്ടി, തെറിച്ചു വീണ് ബോധം മറഞ്ഞ മനുഷ്യനെ ശ്രദ്ധിക്കാതെ തന്റെ വണ്ടിക്ക് വല്ലതും പറ്റിയോ എന്ന് തിരക്കുന്ന ടെമ്പോ ഡ്രൈവറെയാണ് സ്ഥലത്തെ ക്യാമറയില്‍ കണ്ടത്, അടുത്തുകൂടെ കടന്നു പോയ ഒരു റിക്ഷക്കാരന്‍ ഇറങ്ങി വന്ന് വീണുകിടക്കുന്ന വഴിപോക്കന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് മടങ്ങുന്നതാണ് അടുത്ത രംഗം. കനിവില്ലാത്ത ഒരു നഗരത്തെ വര്‍ണിക്കാന്‍ ഇതില്‍ക്കൂടുതല്‍ അനുഭവങ്ങള്‍ ആവശ്യമില്ല. നഗരത്തില്‍ ദിവസങ്ങളോളം വഴി വക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ കാണാറുണ്ട്. ചിലപ്പോള്‍ രോഗം മൂര്‍ഛിച്ച് വീണതാകാം. ആരെങ്കിലും പണം തട്ടാന്‍ മയക്കുമരുന്ന് കൊടുത്തതാകാം, വീണ് പരിക്കേറ്റതാകാം ആരും ശ്രദ്ധിക്കാതെ ദിവസങ്ങളോളം കിടക്കും ജീവനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം സ്വയം എഴുന്നേറ്റ് പൊയ്‌ക്കൊള്ളും.

ഭിന്നശേഷിക്കാരനായ യാചകന്‍, നിവര്‍ന്നു നില്‍ക്കാനാവാത്തതിനാല്‍ മുതുകിലാണ് ഭിക്ഷാപാത്രം

ഹൃദയമില്ലാത്ത നഗരം എന്ന് വന്‍ നഗരങ്ങളെക്കുറിച്ച് പറയാറുണ്ട്. ഏറ്റവും ഹൃദയ ശൂന്യരായ ജനത ഏതു നഗരത്തിലാണുള്ളത് എന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിക്കുതന്നെയാണ് ആ വിശേഷണം. കാരണം മറ്റൊന്നുമല്ല
മനുഷ്യ ജീവനോട് പരിഗണനയില്ലാത്ത ഇതുപോലരു ഒരു നഗരം ഇന്ത്യയില്‍ വേറെ ഉണ്ടാകില്ല. ഓരോ നാല്‍ക്കവലകളിലും, ഓരോ വിളക്ക് കാലിനു ചുവട്ടിവും അവരുണ്ട് തെരുവിന്റെ മക്കള്‍ എന്ന് ആലങ്കാരികമായി വിളിക്കപ്പെടുന്ന തെരുവ് ജീവിതങ്ങള്‍. ചുട്ടുപൊള്ളുന്ന വെയിലിലും, ശരീരത്തില്‍ സൂചിമുനകളാഴ്ത്തുന്ന ശൈത്യത്തിലും അവര്‍ അവിടെതന്നെയുണ്ടാകും. വഴികാട്ടുന്ന സിഗ്നല്‍ ലൈറ്റുകള്‍ ചുവക്കുമ്പോള്‍ കൈക്കുമ്പിള്‍ നീട്ടിയെത്തുന്ന ദൈന്യതയുടെ മുഖങ്ങളെ നഗരത്തിലെ മനുഷ്യര്‍ക്ക് വെറുപ്പും പുഛവുമാണ്. ഈര്‍ഷ്യയോടെ അറപ്പോടെ മുഖം തിരിക്കുന്നവരും, ആട്ടിയോടിക്കുന്നവരുമാണ് അധികവും. വഴിവക്കിലെ പശുക്കള്‍ക്കും, പറവകള്‍ക്കും, നായ്ക്കള്‍ക്കും ഭക്ഷണവും വെള്ളവും കൊടുക്കുന്നവര്‍ പോലും വഴിവക്കില്‍ വീണുകിടക്കുന്നവരെയും, ശരീരം പുഴുവരിച്ച മനുഷ്യരെയും കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്.

Also read:  ഹരിയാന ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്
ഹോട്ടലിന് വെളിയില്‍ റോഡില്‍ സക്കാത്ത് നല്‍കാനെത്തുന്നവരെ കാത്തിരിക്കുന്ന സാധുക്കള്‍, പ്രധാനമന്ത്രി ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയ്ക്ക് എതിര്‍ വശത്തുനിന്നുള്ള കാഴ്ച.

തലസ്ഥാന നഗരത്തിലെ വഴിയോരങ്ങളില്‍ കഴിയുന്നവരെക്കുറിച്ച് കൃത്യമായ കണക്കുകളോ അവരെ പുരധിവസിപ്പിക്കാനോ സഹായിക്കാനോ സംവിധാനങ്ങളോ ഇല്ല. ഡല്‍ഹിയില്‍ യാത്രചെയ്യുന്നവരെ പെട്ടെന്ന് ആകര്‍ഷിക്കുന്നത് തെരുവോരത്ത് കൈനീട്ടുന്ന യാചക ബാല്യങ്ങളെയും, മക്കള്‍ ഉപേക്ഷിച്ച വൃദ്ധരെയെ ഒക്കെയായിരിക്കും. ശൈത്യകാലത്ത് ഓരോ തെരുവിലും അനവധി മനുഷ്യര്‍ തണുത്ത് മരവിച്ച് മരിക്കാറുണ്ട്, നഗരവാസികളെ സംബന്ധിച്ച് അവയെല്ലാം പതിവ് കാഴ്ചയില്‍ കവിഞ്ഞ ഒരു ചലനവും ഉണ്ടാക്കാറില്ല.

സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സൗജന്യ ഭക്ഷണത്തിനായി കാത്തിരിക്കുന്ന ചേരിയിലെ കുട്ടികള്‍.

മഹാനഗരത്തെ മോടിപിടിപ്പിക്കാനും വര്‍ണാഭമാക്കാനുമുള്ള എല്ലാം സംരംഭങ്ങളും ദൈനതയാര്‍ന്ന ഈ മുഖങ്ങള്‍ നിഷ്പ്രഭമാക്കുന്നു എന്നതാണ് സത്യം. എല്ലാവരുടെയും ആയിരിക്കുമ്പോഴും ഈ മഹാനഗരം ആരുടെയുമല്ല എന്നും പറയേണ്ടിവരും കാരണം ഇവിടെ ആര്‍ക്കും ആരോടും പ്രതിബദ്ധതയില്ല, അതിനാല്‍ത്തന്നെ തെരുവില്‍ ഒരു മനുഷ്യന്‍ പുഴുവരിച്ച് കിടന്നാല്‍ ആരും പരിഗണിക്കാറില്ല. എല്ലാവരും എവിടെ
നിന്നക്കെയോ ജീവിക്കാനായി എത്തിയവര്‍. മാത്രമല്ല നഗരത്തിലെത്തുന്ന ഓരോ വ്യക്തികളും അവരുടെ സമൂഹം, ഭാഷ, പ്രദേശം തുടങ്ങി ചെറിയ തുരുത്തുകളിലേക്ക് ഒതുങ്ങുകയാണ്. ദേശീയതയും രാജ്യസ്‌നേഹവും പറയുമെങ്കിലും പലരും എണ്ണമറ്റ വൈരുദ്ധ്യങ്ങളുടെ അടിമകളാണ്.

Also read:  കോവിഡ് ഭീതി ഒഴിയുന്നില്ല; ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടിയിലധികം; ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 5 ലക്ഷം കടന്നു

ഒരിക്കലും ഒരു സര്‍ക്കാരിന്റെയോ, പാര്‍ട്ടികളുടെയോ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇടംപിടിക്കാത്ത ജനതയും തെരുവിലെ ജന്മങ്ങളാണ്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടുന്ന ശതകോടീശ്വരന്മാരുടെ രാജ്യമാണ് നമ്മളുടേത് എന്ന് ചിന്തിക്കുമ്പോഴാണ് മനുഷ്യ ജീവിതത്തിന്റെ കണക്കില്‍ നാം ഏറെ പിന്നിലായിപ്പോയി എന്ന് മനസിലാകുന്നത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇത്രയേറെ അഗാധമായിട്ടുള്ള സമ്പദ് വ്യവസ്ഥകള്‍ ലോകത്ത് അപൂര്‍വ്വമാണ്.

തെരുവില്‍ ഉറങ്ങാന്‍ സ്ഥലമൊരുക്കുന്ന വൃദ്ധര്‍. ചാന്ദിനി ചൗക്കില്‍ നിന്നുള്ള കാഴ്ച.

രാജ്യം 74-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രധാനമന്ത്രി ത്രിവര്‍ണ പതാകയേറ്റിയ ചെങ്കോട്ടയ്ക്ക് എതിര്‍വശത്തെ പുരാതനമായ ജുമാമസ്ജിനദിന് സമീപത്തെ തെരുവില്‍ നിത്യവും വേദനിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്, ഹോട്ടലുകള്‍ക്ക് മുന്നില്‍ സക്കാത്ത് ഭക്ഷണം നല്‍കാനെത്തുന്ന നല്ല മനുഷ്യരെ കാത്ത് പൊരിവെയിലില്‍ നിലത്ത് കുത്തിയിരിക്കുന്ന സാധുക്കള്‍. സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ട് പിന്നിടുമ്പോഴും വിശപ്പടക്കാന്‍ അന്യന്റെ ദയാദാക്ഷിണ്യം കാത്തിരിക്കുന്നവര്‍ നമ്മുടെ രാജ്യത്തിന് അപമാനമാണെന്ന് തിരിച്ചറിയാന്‍ ഇനിയെത്ര വര്‍ഷങ്ങള്‍ വേണം.

മെട്രോ ട്രെയിനിന്റെ തൂണിനടിയില്‍ ഉറങ്ങുന്ന തെരുവ് ബാലന്‍.

ലോകത്തെവിടെയും തെരുവിലെ മനുഷ്യരെ ഒരു പ്രത്യേക വര്‍ഗമായോ വിഭാഗമായോ കണക്കാക്കുന്നു, പക്ഷെ വികസിത രാജ്യങ്ങളില്‍ അവര്‍ക്ക് ചില പ്രത്യേക സ്ഥലങ്ങളോ, ഉപജീവനത്തിന് എന്തെങ്കിലും മാര്‍ഗങ്ങളോ അനുവദിച്ച് കൊടുക്കാറുണ്ട്.

സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സൗജന്യ ഭക്ഷണത്തിനായി കാത്തിരിക്കുന്ന ചേരിയിലെ കുട്ടികള്‍.

മാത്രമല്ല തെരുവിന്റെ ഏതെങ്കിലും കോണിലോ, ഭൂമിക്കടിയിലെ സഞ്ചാരപഥങ്ങളിലോ പാട്ടുപാടിയും വാദ്യോപകരണം വായിച്ചും ജീവിക്കുന്നവരോട് അല്‍പം ദയ കാട്ടാന്‍ പാശ്ചാത്യര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തെ രീതി തീര്‍ത്തും വ്യത്യസ്ഥമാണ്, ഭിക്ഷയാചിക്കുന്നവനോട് പുഛം കലര്‍ന്ന വെറുപ്പാണ് പൊതുജനത്തിന്. വിശന്ന് വലഞ്ഞവന്റെ ശരീരത്ത് തിളച്ച വെള്ളമൊഴിച്ച ശീലമാണ് വന്‍നഗരങ്ങളിലെ മനുഷ്യര്‍ക്ക്. വൃദ്ധരായ മാതാപിതാക്കളെ പാതയോരത്ത് ഉപേക്ഷിക്കുന്ന പതിവും ഈ നഗരത്തിനുണ്ട്. ഒരിക്കല്‍ മെച്ചമായ ജീവിതം നയിച്ചവരാണിവര്‍ ആരോഗ്യവും പണവും ക്ഷയിക്കുമ്പോള്‍ മക്കള്‍ക്ക് പോലും വേണ്ടാതാകുമ്പോള്‍ വേദനജനകായ അവരുടെ അന്ത്യം പലപ്പോഴും പാതയോരത്താകുന്നു. അതിശൈത്യത്തിലും അത്യുഷ്ണത്തിലും തെരിവില്‍ മരിക്കുന്ന തിരിച്ചറിയാത്ത ജഡങ്ങളിലൊന്നായി എണ്ണപ്പെടുന്നവരും ധാരാളമാണ്.
മദ്യവും മയക്കുമരുന്നും, ഭിക്ഷാടന മാഫിയകളും ഭരിക്കുന്ന തെരുവിന്റെ നീതിമറ്റൊന്നാണ്. മദ്യപാനികളെന്നും മയക്കുമരുന്നിന് അടിപ്പെട്ടവരെന്നും വിളിക്കുമ്പോഴും നമ്മള്‍ മറക്കരുതാത്ത ഒരു കാര്യമുണ്ട്, അഴുക്കും പൊടിയും ദുര്‍ഗന്ധവും നിറഞ്ഞ തെരുവില്‍ വാഹനങ്ങളുടെ പുകയും ശബ്ദവും എല്ലാ സഹിച്ച് ഉറങ്ങണമെങ്കില്‍ ഞരമ്പുകളെ തളര്‍ത്തുന്ന ശക്തിയേറിയ മരുന്നുകള്‍ തന്നെയാണ് ശരണം. പരിഷ്‌കൃത സമൂഹം ഒരിക്കലും അവരുടെ കണ്ണിലൂടെ ആ ജിവിതങ്ങളെ കാണാന്‍ ശ്രമിക്കാറില്ല.

 

Also read:  ചൈനയുടെകളി ഇന്ത്യയോട് നടക്കില്ലന്ന് ഇന്ത്യ തെളിയിച്ചു: നിക്കി ഹാലെ
കുട്ടയില്‍ സൂക്ഷിച്ച തന്റെ നവജാത ശിശുവിനരികെ ജോലി ചെയ്യുന്ന തൊഴിലാളി.

ഒറ്റപ്പെടലിന്റെ, തിരസ്‌കാരത്തിന്റെയും വഞ്ചനയുടെയുമെല്ലാം അനവധി കഥകളാണ് തെരുവിന്റെ മൂലയില്‍ കാണുന്ന ഓരോ ജീവിതവും.
‘ഒരു സംസ്‌കാരം ഉറുളടഞ്ഞ് അന്യം നിന്ന് പോകുന്നതും ഒരു മനുഷ്യന്‍ വിശന്ന് മരിക്കുന്നതുമാണ് മാനവ കുലത്തിന്റെ ഏറ്റവും വലിയ ദുരന്തം’ എന്ന് എഴുതിയ വിക്ടര്‍ ഹ്യൂഗോയെ നാം വായിക്കുന്നു.

മനുഷ്യന്റെ വ്യഥകളോട് ക്രിയാത്മകമായി സംവദിക്കാത്ത ഒരു രാഷ്ട്രീയ സംഹിതയും എക്കാലവും നിലനില്‍ക്കില്ലെന്നും നമുക്കറിയാം. പക്ഷെ മാറ്റത്തിനായുള്ള ഒരു അടയാളങ്ങളും കാണാത്തിടത്ത് നാം പ്രതീക്ഷ നശിച്ചവരായിപോകുന്നു.

റോഡിന്റെ ഡിവൈഡറില്‍ ഉറങ്ങുന്ന യാചകന്‍ ഡല്‍ഹി നഗരത്തിലെ ഒരു പതിവ് കാഴ്ച.

രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളോടുള്ള ഭരണകൂടങ്ങളുടെ സമീപനങ്ങളെ വിമര്‍ശിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ പറഞ്ഞു, സഹജീവികളോട് അലിവ് തോന്നാത്തിടത്തോളം കാലം നാം കെട്ടിപ്പൊക്കുന്ന മാളികകളും പൊങ്ങച്ചങ്ങളും എല്ലാം ചാണക കുഴിക്ക് നടവില്‍ തീര്‍ത്ത
മണിമാളിക പോലെയാകും.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »