ജിദ്ദ : ഇന്ത്യയും സൗദിയും തമ്മിൽ ഈ വർഷത്തെ ഹജ് കരാറിൽ ഒപ്പുവച്ചു. സൗദി ഹജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് ജിദ്ദയിൽ കരാറിൽ ഒപ്പുവെച്ചത്.ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ് ക്വാട്ടയായ 1,75,025 തീർഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ.സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ് കോൺസൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
