അവാർഡുകൾ ,മാധ്യമങ്ങൾ ,പ്രേക്ഷകർ

പ്രദീപ് നായർ

ഓരോ വർഷവും ദേശീയ ,സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വലിയ തോതിൽ കോലാഹലങ്ങളും ശബ്ദഘോഷങ്ങളുമുണ്ടാക്കി തകർന്നടിയുന്നത് എന്തുകൊണ്ടാണ് ?അത് കേരളത്തിൽ മാത്രം നടന്നുവരുന്ന അനുഷ്ടാനമാണ് താനും.
ചലച്ചിത്രം എന്ന സാംസ്‌കാരിക വ്യവസായ രംഗത്തിന്റെ വളർച്ചക്കായി ഭരണകൂടതലത്തിൽ പുരസ്‌കാരം നൽകുന്ന രാജ്യങ്ങളിൽ വളരെ പ്രധാന പ്പെട്ടതാണ് നമ്മുടെ രാജ്യത്തിൻറെ സ്ഥാനം.
പക്ഷെ കാലാകാലങ്ങളിൽ അവാർഡിന് അർഹമാകേണ്ട ചിത്രങ്ങളെയും വ്യക്തികളെയും തെരഞ്ഞെടുക്കേണ്ട ജൂറിയുടെ രൂപീകരണം മുതൽ ചലച്ചിത്ര അവാർഡ് അഭ്യുഹങ്ങളും അസംതൃപ്തികളും നിറച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ പൊതുശ്രദ്ധ നേടുന്നു .

അവാർഡ് എന്തിനുവേണ്ടിയാണ് ?അത് ലഭിക്കേണ്ടത് ആർക്ക് ?അവാർഡ് ലഭിക്കാനുള്ള അർഹതയുടെ മാനദണ്ഡമെന്ത് ?എന്തുകൊണ്ട് ഒരു ചിത്രത്തിന് അവാർഡ് കിട്ടി ?എന്തുകൊണ്ട് തിയേറ്റർ നിറഞ്ഞോടിയ ചിത്രത്തിന് കിട്ടിയില്ല ?തിയേറ്ററിൽ പ്രദർശനത്തിന് എത്താത്ത ചിത്രത്തെ എന്തുകൊണ്ട് അവാർഡിന് പരിഗണിച്ചു ?തുടങ്ങി ഒട്ടനവധി സംശയങ്ങൾ / ആരോപണങ്ങൾ / പോർവിളികൾ എപ്പോഴും മുഴങ്ങികേൾക്കാറുണ്ട് .

നമ്മുടേതുപോലെ ഇത്ര വൈവിധ്യമാർന്ന ചിത്രങ്ങളുണ്ടാക്കുന്ന മറ്റേതു നാടാണ് ഉള്ളത് ?എണ്ണത്തിന്റെ കാര്യത്തിൽ മാത്രമല്ല വ്യത്യസ്ത ധാരയിലുള്ള ചിത്രങ്ങൾ നൽകുന്ന ആസ്വാദ്യതയിലും സ്വീകാര്യതയിലും നാം വളരെ മുന്നിലാണ് .

ചലച്ചിത്രം എന്ന ആഗോള വിനിമയ ഭാഷയുടെ അതിശക്തമായ വളർച്ച ഉൾക്കൊള്ളുന്ന സിനിമയുടെ ഏറ്റവും നവീന മുഖം കണ്ടെത്തുന്നതാവണം നമ്മുടെ ചലച്ചിത്ര പുരസ്‌കാരങ്ങൾ .ചലച്ചിത്ര വ്യവസായത്തിന്റെ മാമൂലുകൾക്കു അനുസൃതമല്ലാത്ത ,ചോദ്യം ചെയ്യുന്ന ചിത്രങ്ങളെയും കലാകാരന്മാരെയും കണ്ടെത്താൻ പലപ്പോഴും ദേശീയ ,സംസ്ഥാന അവാർഡുകൾക്ക് ആവുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല.

എന്നാൽ അവാർഡുകൾ പ്രഖ്യാപിക്കും മുൻപേ സ്വന്തം നിഗമനങ്ങളും അനുമാനങ്ങളും പ്രചരിപ്പിക്കുന്ന ദൃശ്യ ,സാമൂഹ്യ മാധ്യമങ്ങൾ എന്നും സിനിമയുടെ മൂല്യത്തിനല്ല ,താരപകിട്ടിനാണ് പ്രാധാന്യം നൽകുന്നത്. അതിലൂടെ സിനിമാ ആസ്വാദകരായ പൊതുസമൂഹത്തെ അവാർഡ് നിർണയം സംബന്ധിച്ചു ചില സംശയത്തിനും ആശയക്കുഴപ്പത്തിനും ഇടയാക്കുകയാണ് ഈ മാധ്യമങ്ങൾ .തങ്ങൾക്കുതാല്പര്യമുള്ള താരങ്ങൾ ,താരമൂല്യമുള്ള കലാ ,സാങ്കേതിക പ്രവർത്തകർ എന്നിവരെ ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ സിനിമകൾക്കും ഇവർക്കുമായിരിക്കും അവാർഡ് എന്നുപ്രേക്ഷകനെ വിശ്വസിപ്പിക്കാൻ നോക്കുന്നു .എന്നാൽ ഇത്തരം ആസൂത്രിത പ്രചാരണങ്ങളിൽ നിന്ന് പാടെ മാറി അവാർഡ് പ്രഖ്യാപനം ഉണ്ടാകുമ്പോൾ ,ഇതേ മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ട്ടിക്കാൻ മുതിരുകയും ചെയ്യുന്നു .

Also read:  'അനാഥമാകുന്ന നിലവിളികള്‍.'

ഏതാണ് നല്ല സിനിമ ? എതാണ്  ചലച്ചിത്ര മാധ്യമത്തെ വികാസത്തിലേക്ക് നയിച്ചത് ?ഏതാണ് സമൂഹത്തെയും മനുഷ്യനെയും തനതായി ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചത് ?എന്നിങ്ങനെയുള്ള വസ്‌തുതകൾ മറച്ചുകൊണ്ട് പ്രേക്ഷകനിൽ അവാർഡ് നിർണയം ,അവാർഡ് ലബ്‌ധി എന്നിവയിൽ പരിഹാസ്യത ഉടലെടുപ്പിക്കുകയാണ് മാധ്യമ റിപ്പോർട്ടുകളിലൂടെ .സിനിമയുടെ സൗന്ദര്യ ശാസ്‌ത്രത്തെ കുറിച്ചുള്ള അജ്ഞത തന്നെയാണ് ഇതിനു കാരണം .

ഇങ്ങനെ അവാർഡുകളെയും അവാർഡ് ലഭിക്കുന്ന സൃഷ്ട്ടികളെയും അവജ്ഞയോടെ കാണാൻ നിർബന്ധിതനായ പ്രേക്ഷകർ ,പിന്നീട് ആ സിനിമകൾ കാണാൻ കൂട്ടാക്കുന്നില്ല എന്നതാണ് വസ്‌തുത. അതായത് തങ്ങളുടെ ആസ്വാദന നിലവാരത്തിന് നിരക്കാത്തതോ ,തങ്ങൾ കാണാൻ ഇഷ്ടപ്പെടാത്തതോ ആയ എന്തോ ഒന്നാണ് പുരസ്‌കൃത ചിത്രങ്ങൾ എന്ന തോന്നലിലൂടെ ഭൂരിപക്ഷ പ്രേക്ഷകർ വീണ്ടും സാമ്പ്രദായിക സിനിമയുടെ സ്ഥിരം ആസ്വാദനത്തിലേക്ക് മുഴുകുന്നു .ഇത് മാധ്യമങ്ങൾ ബോധപൂർവം ഉണ്ടാക്കിയെടുക്കുന്ന കെണി തന്നെയാണ് .തങ്ങളുടെ വാണിജ്യ താല്പര്യങ്ങൾക്ക് അനുഗുണമല്ലെന്ന് കരുതുന്ന ചിത്രങ്ങളെ ,പ്രേക്ഷകരിൽ നിന്ന് അകറ്റികൊണ്ട് ,വ്യാവസായിക സിനിമ നൽകുന്ന
പരസ്യ ,സാമ്പത്തിക അനുകൂല്യങ്ങളിലെ ലാഭക്കൊതിയിലാണ് മാധ്യമങ്ങളുടെ കണ്ണ് .

Also read:  എ.സി മൊയ്‌തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തില്‍

 മുഖ്യധാരാ ചലച്ചിത്ര ധാരക്ക് പുറത്തുള്ള നിരവധി ചിത്രങ്ങളെ ലോകം തിരിച്ചറിഞ്ഞത് അവാർഡുകളും ചലച്ചിത്രമേളകളും കൊണ്ടുമാത്രമാണ് .ഇതുപോലെ സിനിമയുടെ ഗുണപരമായ വളർച്ചക്ക് നിദാനമായ ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും കണ്ടെടുക്കാൻ അവാർഡുകൾക്കും മേളകൾക്കും കഴിഞ്ഞുവെന്ന് ചലച്ചിത്ര ചരിത്രം പരിശോധിച്ചാൽ മതിയാവും .

അപ്പോഴും എന്തുകൊണ്ട് ആ സിനിമ ,എന്തുകൊണ്ട് ആ നടൻ ,എന്തുകൊണ്ട് ആ സംവിധായകൻ എന്നീ ചോദ്യങ്ങൾ സ്ഥാപിത താൽപര്യക്കാരെ അലട്ടുന്നുണ്ടാവും .

ആ അലട്ടലിന്റെ ഭാഗമായി  , ചില  സ്വകാര്യ ടി .വി ചാനലുകൾ ,മാധ്യമ സ്ഥാപനങ്ങൾ ,സ്വകാര്യ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുള്ള മുഖ്യധാരാ ചലച്ചിത്ര അവാർഡുകളുടെ ഉദ്ദേശശുദ്ധിയെ പരിശോധിക്കേണ്ടതുണ്ട് .അധികാരികതയിലും വിശ്വാസ്യതയിലും  വളരെ പിന്നിലാണെങ്കിലും ടീവി ചാനലുകളിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംപ്രേഷണത്തിലൂടെ യഥാർത്ഥ ചലച്ചിത്ര അവാർഡുകൾ ,ഈ കാണുന്നതാണെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നു .സർക്കാർ അവാർഡിനേക്കാൾ മേന്മ അല്ലെങ്കിൽ സർക്കാർ അവാർഡും സ്വകാര്യ അവാർഡും തമ്മിലുള്ള മൂല്യ വ്യതാസം എന്താണെന്ന് തിരിച്ചറിയാൻ ഇതിലൂടെ പ്രേക്ഷകന് കഴിയാതെ പോകുന്നു .

ഇത്തരത്തിൽ പുരസ്‌കാരങ്ങളുടെ മൂല്യം തിരിച്ചറിയാൻ കഴിയാത്തവരോട് ഒരു വാക്ക് .നല്ല സിനിമ എന്നത് ഒരു അന്വേഷണമാണ് .ചിലപ്പോൾ കണ്ടെത്തിയെന്നുവരാം .മറ്റു ചിലപ്പോൾ വഴിമുടങ്ങാം. പക്ഷെ അന്വേഷണം തുടർന്നുകൊണ്ടേയിരിക്കുന്നു .നവ സിനിമക്കായി ,നവ ആഖ്യാനശൈലിക്കായി. ചലച്ചിത്രാന്വേഷികളെ കണ്ടെത്തുകയാണ് ഓരോ അവാർഡ് നിർണയസമിതിയുടെയും ചുമതല .അത് സംവിധാനത്തിലാവാം ,അഭിനയത്തിലാവാം ,സാങ്കേതിക മേഖലയിലാവാം .സിനിമാ അവാർഡിന്റെ പേരിൽ നടക്കുന്ന വലിയസാമ്പത്തിക വിനിമയവുംലാഭവും മാത്രം ലക്ഷ്യമിടുന്ന “സ്വകാര്യ “അവാർഡുകൾക്ക് അതൊരിക്കലും കഴിഞ്ഞിട്ടില്ല ,കഴിയുകയുമില്ല .കാരണം അവരുടെ ഉദ്ദേശം മറ്റൊന്നാണ് .
അനുദിനം വളരുന്ന ചലച്ചിത്ര മാധ്യമത്തിലെ പുതിയ ചലനങ്ങൾ അടുത്തറിയുന്ന ,നല്ലതിനെ തുറന്ന മനസോടെ ഉൾക്കൊള്ളാനും വിലയിരുത്താനും അംഗീകരിക്കാനും കഴിയുന്നവർക്ക് മാത്രമേ പുതിയ പരീക്ഷണങ്ങൾ കണ്ടെത്തുന്ന “ചലച്ചിത്രാന്വേഷണം “നീതിയുക്തമായി നിർവഹിക്കാൻ കഴിയൂ .
അപ്പോഴും ചിലരുടെ ചോദ്യങ്ങളുണ്ട് ! അവാർഡുകൾ കൊണ്ട് എന്ത് പ്രയോജനം ? അവാർഡാണോ സിനിമയെ മഹത്തരമാക്കുന്നത് എന്നൊക്കെ !
സിനിമ കൂടുതൽ ആളുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതും തിയേറ്റർ നിറഞ്ഞോടുന്നതും വലിയ കാര്യം തന്നെ .അതിന് വ്യവസായത്തിന്റെ പിന്തുണ ഉണ്ടാവും . അതുപോലെ തന്നെ പ്രധാനമാണ് ഒട്ടും വ്യാവസായിക പിന്തുണ ഇല്ലാതെ ,കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്ന സൃഷ്ടികളുടെ ക്രിയാത്മക ഔന്നത്യങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ .ഇതുരണ്ടും ഒരുപോലെ സിനിമക്ക് വിലപ്പെട്ടതാണ് താനും.

Also read:  കുവൈറ്റ് തീരത്തു ഇറാൻ വ്യാപാര കപ്പൽ മറിഞ്ഞ് മരിച്ചത് തൃശൂർ‍ സ്വദേശി,അടുത്ത മാസം നാട്ടിലേക്ക്‌‌‌‌വരാനിരിക്കെ ;കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ.

 മലയാള ചലച്ചിത്ര വ്യവസായം ഒരിക്കലും നവീന സിനിമയെ തുറന്ന മനസോടെ സ്വീകരിച്ചിട്ടില്ല. നിലവാരമില്ലാത്ത ചിത്രങ്ങൾ പോലും വൻ തുകക്ക് വാങ്ങുന്ന ടീവി ചാനലുകൾ ,കലാമൂല്യത്താൽ പുരസ്‌കൃതമായ സിനിമകളോട് മുഖംതിരിക്കുന്നത് ,കേരളത്തിൽ മാത്രം കണ്ടുവരുന്ന കാര്യമാണ്. ഡിജിറ്റൽ അധിനിവേശത്തോടെ സിനിമാ നിർമ്മാണ,വിതരണ ,പ്രദർശന മേഖലകൾ ഏറെ ജനാധിപത്യവത്ക്കരിക്കപ്പെട്ടെങ്കിലും സിനിമകളെ വർണ ,വർഗ വിവേചനത്തോടെ കാണുന്ന കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട് .


Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »