തിലകന്‍ പോയത് മഹാനഗരത്തില്‍ ഒരുപാട് സാംസ്‌കാരിക ചിഹ്നങ്ങള്‍ ബാക്കിവെച്ച്.

ഐ. ഗോപിനാഥ്

രാജ്യത്തിനു പുറത്തേക്കെന്ന പോലെ ഇന്ത്യക്ക കത്തുള്ള മഹാനഗരങ്ങളിലേക്കുമുളള കുടിയേറ്റങ്ങളുടെ ചരിത്രമാണല്ലോ മലയാളികളുടേത്. അതിപ്പോഴും തുടരുകയാണ്. കുടിയേറുന്ന രാജ്യങ്ങളും നഗരങ്ങളും മാറുന്നു എന്നു മാത്രം. ഒരു കാലത്ത് ഒരാചാരം പോലെ പഠിപ്പുകഴിഞ്ഞാല്‍ മലയാളികള്‍ കുടിയേറിയിരുന്ന നഗരമായിരുന്നു ബോംബെ എന്ന ഇന്നത്തെ മുംബൈ.
ജയന്തി ജനത വി ടി സ്റ്റേഷനിലെത്തുമ്പോള്‍ തന്നെ അവരില്‍ പലര്‍ക്കും ജോലിയും ലഭിക്കുമായിരുന്നു. ഗള്‍ഫിലേക്കുള്ള യാത്രയുടെ ഇടത്താവളവും മുംബൈയായിരുന്നതിനാല്‍ ഈ കുടിയേറ്റം അതിശക്തമായി. പതിറ്റാണ്ടുകള്‍ നീണ്ട ഈ ചരിത്രം പക്ഷെ ഏറെക്കുറെ അവസാനിച്ചു എന്നു തന്നെ പറയാം. മലയാളികളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം ബാംഗ്ലൂരും അതുവഴി അമേരിക്കയും യൂറോപ്പുമൊക്കെയായി മാറിയല്ലോ. ഐ ടി രംഗത്ത് ഹൈദരബാദിനോളവും ബാംഗ്ലൂരിനോളവുമൊന്നും മുംബൈ വളരാതിരുന്നതാണ് അതിനു പ്രധാന കാരണം. ഇപ്പോള്‍ മുംബൈയിലുള്ള മലയാളികളില്‍ മഹാഭൂരിഭാഗവും അക്കാലത്ത് എത്തിചേര്‍ന്നവരും അവരുടെ പിന്‍തലമുറകളുമാണ്. പിന്‍തലമുറകള്‍ക്ക് നാടുമായി കാര്യമായ ബന്ധമൊന്നുമില്ല. ആയിരങ്ങള്‍ തിരിച്ചു പോകുകയും ചെയ്തു. പതുക്കെ പതുക്കെ മുംബൈ മലയാളികള്‍ക്ക് അന്യമായി കൊണ്ടിരിക്കുകയാണ്.;

ഒരു കാലത്ത് തകര്‍ന്നു തരിപ്പണമാകുമെന്നു കരുതപ്പെട്ട കേരളത്തിന്റെ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തിയത് പ്രവാസികളാണല്ലോ. അതില്‍ രാജ്യത്തെ മഹാനഗരങ്ങളിലുള്ളവര്‍ക്കും വലിയ പങ്കുണ്ട്. സാമ്പത്തികമായി മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മേഖലകളിലും അവരുടെ പങ്കാളിത്തം ചെറുതല്ല. എന്നാല്‍ അത്തരമൊരു തലമുറ അതിന്റെ അവസാന കാലഘട്ടങ്ങളില്‍ കൂടി കടന്നു പോകുകയാണെന്നും ഇതോടൊപ്പം പറയേണ്ടിവരും. ആ കണ്ണികളില്‍ അധികം പേര്‍ ഇനിയും അവശേഷിച്ചിട്ടുണ്ടെന്നു പറയാനാകില്ല. അതില്‍ ഏറെ പ്രധാനപ്പെട്ട സാംസ്‌കാരിക വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച തിലകേട്ടന്‍ എന്നറിയപ്പെട്ടിരുന്ന ഇ ഐ എസ് തിലകന്‍. കേരളത്തിലായിരുന്നെങ്കില്‍ നമ്മുടെ ധൈഷനിക കരംഗത്തെ ഒരു അടയാളമായി മാറുമായിരുന്നു അദ്ദേഹം.

ഡെല്‍ഹിയെ പോലെ മലയാളത്തിലെ മഹാസാഹിത്യകാന്മാര്‍ മുംബൈയില്‍ കുറവായിരുന്നു. എം പി നാരായണപിള്ളയെ മറന്നി്ട്ടല്ല ഇതുപറയുന്നത്. ആനന്ദിന്റെ പ്രശസ്തനോവല്‍ ആള്‍ക്കൂട്ടം രചിക്കപ്പെട്ടത് ഇവിടെയാണെന്നതും മറക്കുന്നില്ല. മുംബൈയിലെ മലയാളി സാംസ്‌കാരിക സാന്നിധ്യം പ്രധാനമായി മറ്റൊരു രീതിയിലായിരുന്നു. ഒരോ റെയില്‍വേ സ്‌റ്റേഷനുകളോടും ചേര്‍ന്ന പട്ടണങ്ങളിലെല്ലാം ഏറെക്കുറെ മലയാളി സമാജങ്ങള്‍ രൂപപ്പെട്ടിരുന്നു. ലൈബ്രറിയടക്കമുള്ള ഈ സമാജങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. തീര്‍ച്ചയായും ആദ്യ കാലങ്ങളിൽ മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളികളായ കമ്യൂണിസ്റ്റുകാരുടെ മുന്‍കൈയില്‍ തന്നെയായിരുന്നു ഇവ രൂപം കൊണ്ടതും പ്രവര്‍ത്തിച്ചിരുന്നതും. മലയാളി സമാജങ്ങളുടെ കേന്ദ്രീകൃത സംഘടനയുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഈ സമാജങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാറ്റങ്ങള്‍ക്ക് സമാന്തരമായിരുന്നു സാംസ്‌കാരിക മേഖലയിലെ ഈ മാറ്റങ്ങളും നടന്നത്. അത്തരമൊരു സാഹചര്യത്തിലായിരുന്നു ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമുണ്ടാകുന്നത്. ആ ഇടിമുഴക്കത്തിന്റെ അലയൊലികള്‍ മഹാനഗരത്തിലെ മലയാളി രാഷ്ട്രീയ പ്രവര്‍ത്തകരിലും സാംസ്‌കാരിക

Also read:  കശ്മീരില്‍ ഏറ്റുമുട്ടല്‍: ക്യാപ്റ്റനടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു
കെ. വേണു

പ്രവര്‍ത്തകരിലുമെത്താതിരിക്കില്ലല്ലോ. ആ അലയൊലികളുടെ നേതൃത്വം സാംസ് കാരിക രംഗത്ത് ഏറ്റെടുത്തവരില്‍ പ്രമുഖനായിരുന്നു ഇ ഐ എസ് തിലകന്‍. തൃശൂര്‍ സ്വദേശിയായ തിലകന്‍ അന്ന് മുംബൈയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഒരുപാട് സംഭവവികാസങ്ങളോടെ കടന്നുപോയ അദ്ദേഹത്തിന്റെ 50 വര്‍ഷത്തില്‍പരം നീണ്ടുനിന്ന രാഷ്ട്രീയ – സാംസ്‌കാരിക ജീവിതത്തിനാണ് കഴിഞ്ഞ ദിവസം തിരശീല വീണത്.

ഡെക്കോറ (DECORA – Democratic Cultural Orgnisation for Revolutionary Alignment) എന്ന സാംസ്‌കാരിക സംഘടനയായിരുന്നു പ്രധാനമായും തിലകന്റെ പ്രവര്‍ത്തനമേഖല.
സി പി ഐ എം എല്‍ ന്റെ സാംസ്‌കാരിക വിങ്ങെന്ന രീതിയില്‍ തന്നെയായിരുന്നു ഡെക്കോറയുടെ പ്രവര്‍ത്തനം. മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ ഡെക്കോറക്ക്

സിവിക്ചന്ദ്രൻ

യൂണിറ്റുകള്‍. സംഘഗാനമെന്ന പേരില്‍ മാസികാപ്രസിദ്ധീകരണം. ”നീ നിന്റെ രക്തത്തെ കണ്ടെത്തൂ, തിരിച്ചറിയൂ, സംഘം ചേരൂ” എന്ന വാചകമായിരുന്നു മാസികയുടെ കവറിലടച്ചിരുന്നത്. തിരുത്തല്‍ വാദത്തിനെതിരെ നക്‌സലൈറ്റ് പ്രസ്ഥാനം സൃഷ്ടിച്ച ഉണര്‍വ്വിനു സമാന്തരമായി സാംസ്‌കാരിക മേഖലയിലുണ്ടായ ചലനങ്ങള്‍ മുംബൈമലയാളികള്‍ക്കിടയില്‍ അതിശക്തമായി തന്നെ പ്രതിഫലിച്ചു, മുഖ്യമായും സിപിഎമ്മുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകരും ഡെക്കോറ പ്രവര്‍ത്തകരും തമ്മിലുള്ള സംവാദങ്ങളായി രുന്നു വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. ഈ വശത്തെ ധൈഷണിക നേതൃത്വം തിലകനായിരുന്നെങ്കില്‍ മറുവശത്ത് ഹരിഹരന്‍ പൂഞ്ഞാറായിരുന്നു. ഹരിഹരന്‍ പൂഞ്ഞാറും പി. ഗോവിന്ദപിള്ളയും സച്ചിദാനന്ദനുമടക്കമുള്ളവരുമായി തിലകന്‍ നടത്തിയ മാര്‍ക്‌സിയന്‍ സൗന്ദര്യ ശാസ്ത്ര സംവാദങ്ങള്‍ അക്കാലത്തു മലയാളത്തിലെ പല മാസികകളിലും പ്രസിദ്ധീകരിച്ചിരുന്നു.

Also read:  ഓഹരി വിപണി മുന്നേറ്റം തുടരാന്‍ സാധ്യത
കെ ജി ശങ്കരപ്പിള്ള

സ്വന്തമായി ഓഫീസില്ലാതിരുന്ന ഡെക്കോറയുടെ പ്രധാന ആസ്ഥാനം തിലകന്റെ ഘാട്ട്കൂപ്പറിലെ വസതി തന്നെയായിരുന്നു. ഇടക്കിടെ മുംബൈയിലെത്തിയിരുന്ന കെ വേണു, കെ എന്‍ രാമചന്ദ്രന്‍, എം എം സോമശേഖരന്‍ തുടങ്ങിയവരൊക്കെ അവിടെ എത്തിയിരുന്നു. മുരളി കണ്ണമ്പിള്ളി അന്നു മുംബൈയില്‍ തന്നെയായിരുന്നു. അതിനിടെ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഡെക്കോറ ഏറെക്കുറെ കെ വേണു നേതൃത്വം നല്‍കിയ സി ആര്‍ സി സിപിഐ എം എല്‍ വിഭാഗത്തിനൊപ്പമായിരുന്നു. അതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. സ്പാര്‍ട്ടക്കസ്. അമ്മ, പടയണി, ചിലി 73, സൂര്യവേട്ട, കയ്യൂര്‍ ഗാഥ തുടങ്ങിയ നാടകങ്ങള്‍ ഡെക്കോറ അവതരിപ്പിച്ചു. ജോസ് ചിറമലടക്കമുള്ളവര്‍ നാടകം ചെയ്യാനായി മുംബൈയിലെത്തി. വിവിധ ഭാഗങ്ങളില്‍ കവിയരങ്ങുകള്‍ സജീവമായി. സമാജങ്ങള്‍ സംഘടിപ്പിച്ചിരുന്ന പല പരിപാടികളും ഡെക്കോറ പ്രവര്‍ത്തകുടെ ഇടപെടലുകളാല്‍ സജീവമായി. പുതിയ ആശയങ്ങളോടും നിലപാടുകളോടും

എം എം സോമശേഖരൻ

ക്രിയാത്മമായാണ് ഡെക്കോറ പ്രതികരിച്ചത്. അങ്ങനെയാണ് ഫെമിനിസ്റ്റ് പതിപ്പ് എന്നച്ചടിച്ച കവറുമായി ഇറങ്ങിയ ആദ്യമലയാള പ്രസിദ്ധീകരണം സംഘഗാനമായത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം മുംബൈയില്‍ അവതരിപ്പിച്ചപ്പോൾ ഉണ്ടായ സംഘര്‍ഷാവസ്തയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി ഡെക്കോറ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

രാഷ്ട്രീയമായ കാരണങ്ങളാല്‍ സി ആര്‍ സി സിപിഐ എംഎല്‍ പിരിച്ചുവിട്ടത് സ്വാഭാവികമായും ഡെക്കോറയുടെ പ്രവര്‍ത്തനങ്ങളേയും ഏറെ ബാധിച്ചു. കുറെകാലം കൂടി പ്രവര്‍ത്തിച്ചെങ്കിലും താമസിയാതെ സംഘടന നിര്‍ജ്ജീവമായി. പക്ഷെ തിലകന് നിര്‍ജ്ജീവമാകാന്‍ കഴിയുമായിരുന്നില്ല. കവിതകളും ചര്‍ച്ചകളും സാംസ്ാകരിക ഇടപെടലുകളുമായി അദ്ദേഹം മുംബൈ മലയാളികളുടെ സാംസ്‌കാരിക ശബ്ദമായി. കവിതകളുടെ കുത്തൊഴുക്കിന്റെ കാലമായിരുന്നു പിന്നീട്. കവിയരങ്ങുകളിലെ പ്രധാന ശബ്ദം അദ്ദേഹത്തിന്റേതായി.

Also read:  പാതിജനത്തിന്റെ ദു:സ്ഥിതി സര്‍ക്കാര്‍ അറിയുന്നുണ്ടോ?
കെ എൻ. രാമചന്ദ്രൻ

കവിയരങ്ങുകള്‍ക്കൊപ്പം നടന്നിരുന്ന ചര്‍ച്ചകളെ രാഷ്ട്രീയവും സാസ്‌കാരികവുമായ ഇടപെടലുകളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ഒപ്പം വിശാലകേരളം, നഗരകവിത എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായി. അവതാരികകളും ലേഖനങ്ങളുമായി വിവധ പ്രസിദ്ധീകരണങ്ങളില്‍ എഴുതി. വിവിധ പരിപാടികള്‍ക്കായി കേരളത്തില്‍ നിന്നെത്തുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ തിലകന്റെ വസതിയിലെ സന്ദര്‍ശകരായിരുന്നു. കെ ജി ശങ്കരപിള്ള, സച്ചിദാനന്ദന്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം ഏറെ ആഴത്തിലുള്ളതായിരുന്നു.

സച്ചിദാനന്ദൻ

അതിനിടയില്‍ രാജ്യത്തുണ്ടായ രാഷ്ട്രീയചലനങ്ങള്‍ ഏറെ പ്രത്യാഘതാമുണ്ടാക്കിയ നഗരമായി മുംബൈ മാറിയിരുന്നു. സ്‌ഫോടനങ്ങളും വംശീയകൊലകളും മുംബൈയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കി. അതോടൊപ്പം ഹിന്ദുത്വരാഷ്ട്രീയവും ശക്തമായി. മലയാളി സംസ്‌കാരിക രംഗത്തും അക്കൂട്ടര്‍ സജീവമായി. മറുവശത്ത് ആഗോളവല്‍ക്കരണനയങ്ങള്‍ ഉണ്ടാക്കിയ ദുരന്തങ്ങളും ഏറ്റവും പ്രതികൂലമായി മുംബൈയെ ബാധിച്ചു. അതോടെ ഇടതുപക്ഷത്തെ രാഷ്ട്രീയ സാംസ്‌കാരിക സമരങ്ങള്‍ എന്നതില്‍ നിന്ന് വര്‍ഗ്ഗീയതക്കും ആഗോളവല്‍ക്കരണത്തിനുമെതിരായ വിശാലസഖ്യം എന്ന നിലയിലേക്ക് തിലകന്റേയും രാഷ്ട്രീയ – സാംസ്‌കാരിക നിലപാടുകള്‍ മാറുകയായിരുന്നു. അതൊടൊപ്പം പഴയ പല സഹപ്രവര്‍ത്തകരും മാര്ക്‌സിസത്തോടു തന്നെ വിട പറഞ്ഞപ്പോഴും അതിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം മരണം വരേയും ഇല്ലാതായില്ല.

ജോസ് ചിറമേൽ

ശവനിലം എന്ന പേരില്‍ തിലകന്റെ ഒരു കവിതാസമാഹാരം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് തിലകന്റെ സമ്പൂര്‍ണ്ണ കവിതകളുടെ സമാഹാരമിറങ്ങിയത് 2018ലായിരുന്നു. ഡി സി ബുക്‌സായിരുന്നു പ്രസാധകര്‍. പുസ്തകത്തിന് അവതാരിക എഴുതിയതും പ്രകാശനം ചെയ്തതും കെ ജി ശങ്കരപിള്ളയായിരുന്നു. അതിനോട അനുബന്ധിച്ച് മുംബൈയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ഏറെക്കുറെ തിലകന്റെ സാംസ്‌കാരിക ഇടപെടലുകളുടെ അവസാനമായിരുന്നു അത്. തുടര്‍ന്ന് അദ്ദേഹം രോഗബാധിതനായി . പിന്നാലെ കൊവിഡ് താണ്ഡവം തുടങ്ങി. മുംബൈ ഏറെക്കുറെ നിശ്ചലമായി. ഒരുകാലത്ത് മലയാളിയുടെ ഇഷ്ടനഗരത്തില്‍ മാക്കാനാവാത്ത ഒരുപാട് സാംസ്‌കാരിക ചിഹ്നങ്ങള്‍ ബാക്കിവെച്ച് ഇപ്പോഴിതാ തിലകനും മഹാമാരിക്കു കീഴടങ്ങിയിരിക്കുന്നു.

Related ARTICLES

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം

Read More »

കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ തീവ്രശമം; പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി ബിഎസ്എഫ് ഫ്ലാഗ് മീറ്റ് നടത്തും

ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ ബി‌എസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി ഔട്ട്‌പോസ്റ്റിലെത്തി പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി

Read More »

അബദ്ധത്തില്‍ അതിര്‍ത്തി കടന്നു; ബിഎസ്എഫ് ജവാന്‍ പാക് സൈന്യത്തിന്റെ പിടിയില്‍

കറാച്ചി: ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. 182-ാമത് ബിഎസ്എഫ്

Read More »

‘ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകും’; പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം ഇന്ന്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങൾ യോഗം വിലയിരുത്തും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്കുള്ള മറുപടിയും ചർച്ചയാകും. യോഗത്തിന് ശേഷം

Read More »

പാകിസ്താനെതിരെ കടുത്ത നടപടി; സിന്ധു നദീജല കരാര്‍ റദ്ദാക്കി; പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള

Read More »

പഹല്‍ഗാം ആക്രമണം; ഇന്ന് സര്‍വ്വകക്ഷിയോഗം, അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് ചേരും

ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന്

Read More »

രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ല; അക്രമികളെ വെറുതെ വിടില്ല: അമിത് ഷാ

ന്യൂഡൽഹി: രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ”പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല.

Read More »

പഹൽഗാം ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം; പാക് ഹൈക്കമ്മീഷണറോട് പ്രതിഷേധം അറിയിക്കാൻ ഇന്ത്യ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം

Read More »

POPULAR ARTICLES

ഇമിഗ്രേഷൻ നടപടികൾ അതിവേഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമിഗ്രേഷൻ നടപടികൾ അതിവേഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

അറിവിന്റെ ലോകം അബുദാബിയിൽ; 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി.

അബുദാബി : അബുദാബിയിൽ ഇനി അക്ഷരദിനങ്ങൾ. 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററി (അഡ്നെക്സിൽ) തിരശ്ശീലയുയർന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ “അറിവ്

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു.

ദോഹ : മദീന ഖലീഫ നോർത്ത് ഭാഗത്തുള്ള യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു. ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മെട്രോലിങ്ക് ബസ് സർവീസിൽ

Read More »

ഐ.സി.സിക്ക് പുതിയ ലോഗോ

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ കലാ സാംസ്കാരിക വേദിയായ ഇന്ത്യൻ കൾചറൽ സെന്ററിന് ഇനി പുതിയ ലോഗോ. 30 വർഷമായി ഐ.സി.സിയുടെ പ്രതീകമായി നിന്ന ലോഗോ പരിഷ്കരിച്ചാണ് മാറുന്ന കാലത്തിന്റെ പുതുമകൾ ഉൾക്കൊണ്ട് പുതിയ

Read More »

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്. ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ കമ്പനി ശേഖരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. ട്രംപിന്റെ പുതിയ

Read More »

‘ഹരിപ്പാട് കൂട്ടായ്മ’ ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം മസ്കത്ത്‌: ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന്‌

Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »