എന്‍പിഎസിന്‌ നികുതി ബാധ്യത കുറവ്

ഓഹരികളില്‍ നേരിട്ടോ മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ നിക്ഷേപിക്കുന്നവര്‍ കമ്പനി ലാഭവീതം അനുവദിക്കുമ്പോള്‍ ഓഹരി ഇടപാട്‌ നികുതിയും ലാഭവീത വിതരണ നികുതിയും നല്‍കേണ്ടതുണ്ട്‌. അതേ സമയം ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ നാഷണല്‍ പെന്‍ ഷന്‍ സ്‌കീം (എന്‍പിഎസ്‌) വഴി ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ ഈ നികുതികള്‍ നല്‍കേണ്ടതില്ല.

എന്‍പിഎസിന്റെ ഓള്‍ സിറ്റിസണ്‍ മോഡലില്‍ 50 വയസില്‍ താഴെയുള്ളവര്‍ക്ക്‌ 75 ശതമാനം വരെ ഓഹരികളില്‍ നിക്ഷേപിക്കാം. 50 വയസിനു ശേഷം ഓരോ വര്‍ഷവും ഈ അനുപാതം 2.5 ശതമാനം വീതം കുറഞ്ഞുവരും. 60 വയസാകുമ്പോഴേക്കും ഓഹരികളിലെ നിക്ഷേപ അനുപാതം 50 ശതമാനമായി കുറഞ്ഞിരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ 50 ശതമാനം വരെ ഓഹരികളില്‍ നിക്ഷേപിക്കാം.

പെന്‍ഷന്‍ ഫണ്ടുകള്‍ വഴിയാണ്‌ ഓഹരികളിലെ എന്‍പിഎസ്‌ നിക്ഷേപം കൈകാര്യം ചെയ്യുന്നത്‌. വരിക്കാര്‍ക്കു വേണ്ടി എന്‍പിഎസ്‌ ട്രസ്റ്റാണ്‌ നിക്ഷേപം നടത്തുന്നത്‌. എന്‍പിഎസ്‌ ട്രസ്റ്റിനെ ഓഹരി ഇടപാട്‌ നികുതിയും ലാഭവീത വിതരണ നികുതിയും നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. അത്‌ വിതരണക്കാര്‍ക്ക്‌ ഗുണകരമാകുന്നു. അതേ സമയം മ്യൂച്വല്‍ ഫണ്ടുകളും രൂപീകരിച്ചിരിക്കുന്നത്‌ ട്രസ്റ്റുകളെ പോലെയാണെങ്കിലും അവക്ക്‌ എന്‍പിഎസ്‌ ട്രസ്റ്റിനുള്ളതു പോലെ നികുതി ഇളവ്‌ ലഭ്യമല്ല.

Also read:  വിവിധ കാരണങ്ങളാല്‍ വ്യക്തികളെ മാസങ്ങളോളം ജയിലിലടക്കുന്ന രീതി വര്‍ദ്ധിക്കുകയാണെന്ന് മദന്‍ ബി ലോക്കൂര്‍

ഇടപാട്‌ മൂല്യത്തിന്റെ 0.1 ശതാനമാണ്‌ ഓഹരി ഇടപാട്‌ നികുതിയായി ഈടാക്കുന്നത്‌. ഉദാഹരണത്തിന്‌ അഞ്ച്‌ ലക്ഷം രൂപയുടെ ഓഹരികള്‍ നിങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ ഓരോ തവണയും 500 രൂപ ഓഹരി ഇടപാട്‌ നികുതിയായി നല്‍കേണ്ടതുണ്ട്‌. നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്ന മ്യൂച്വല്‍ ഫണ്ട്‌ ഇത്തരത്തില്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ ഓരോ തവണയും നികുതി നല്‍കുന്നു. ഇത്‌ ഫണ്ടിന്റെ എന്‍എവി (നെറ്റ്‌ അസറ്റ്‌ വാല്യു) യില്‍ നിന്ന്‌ തട്ടികിഴിക്കുന്നു. അതേ സമയം എന്‍പിഎസില്‍ ഇങ്ങനെ ചെയ്യുന്നില്ല.

ഒരു കമ്പനി നികുതി നല്‍കുമ്പോള്‍ സര്‍ ചാര്‍ജും സെസും ഉള്‍പ്പെടെ 20.56 ശതമാന മാണ്‌ ലാഭവീത വിതരണ നികുതിയായി നല്‍ കേണ്ടത്‌. ഉദാഹരണത്തിന്‌ ഒരു കമ്പനി 10,000 രൂപ ലാഭവീതം അനുവദിക്കുകയാണെങ്കില്‍ 2,035 രൂപ ലാഭവീത വിതരണ നികുതിയായി നല്‍കണം. ഇത്‌ കിഴിച്ചുള്ള 7,965 രൂപ മാത്ര മേ നിക്ഷേപകന്‌ ലഭിക്കുകയുള്ളൂ. മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയാണ്‌ നിക്ഷേപിക്കുന്നതെങ്കി ല്‍ നികുതി കിഴിച്ചതിനു ശേഷമുള്ള തുകക്ക്‌ ആനുപാതികമായിട്ടായിരിക്കും എന്‍എവി ഉയരുന്നത്‌. അതേ സമയം എന്‍പിഎസില്‍ പൂര്‍ ണമായും ലാഭവീതം നിക്ഷേപകന്‌ ലഭിക്കുകയും അതിന്‌ ആനുപാതികമായി എന്‍എവി ഉയരുകയും ചെയ്യും.

Also read:  സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 200 രൂപ വര്‍ധിച്ച് 36,120

മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ്‌ പ്ലാനുകളിലാണ്‌ നിക്ഷേപിക്കുന്നതെങ്കില്‍ നികുതി ബാധ്യത ഉയരും. ഓഹരി അധിഷ്‌ഠിത ഫ ണ്ടുകളാണെങ്കില്‍ നിങ്ങള്‍ക്ക്‌ ലഭിക്കുന്ന ഡിവിഡന്റിന്‌ സര്‍ചാര്‍ജും സെസും ഉള്‍പ്പെ ടെ 11.648 ശതമാനം നികുതി കൂടി നല്‍കേണ്ടി വരും. ഡെറ്റ്‌ ഫണ്ടുകളില്‍ ഇത്‌ 20.12 ശതമാനമാണ്‌.

ഓഹരികളില്‍ നേരിട്ട്‌ നിക്ഷേപിക്കുന്നവര്‍ക്ക്‌ ഒരു വര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ ലാഭവീതം ലഭിക്കുകയാണെങ്കില്‍ മറ്റൊരു പത്ത്‌ ശതമാനം നികുതി കൂടി ബാധകമാണ്‌. അതേ സമയം എന്‍പിഎസ്‌ നിക്ഷേപത്തില്‍ ഇത്രയും തുക ലാഭവീതമായി ചേര്‍ ക്കപ്പെടുമ്പോള്‍ നികുതി ബാധകമല്ല.

Also read:  ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 369 റണ്‍സിന് പുറത്ത്

എന്‍പിഎസ്‌ നിക്ഷേപം കാലയളവ്‌ പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ മൂന്ന്‌ തവണ നികുതി ബാധ്യതയില്ലാതെ ഭാഗികമായി പിന്‍വലിക്കാവുന്നതാണ്‌. നിക്ഷേപത്തിന്റെ മൂന്ന്‌ഘട്ടങ്ങള്‍ക്കും- നിക്ഷേപത്തിനും നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തിനും പിന്‍വലിക്കുന്ന തുകയ്‌ക്കും – നികുതി ബാധകമല്ലാത്ത പദ്ധതിയാണ്‌ എന്‍ പിഎസ്‌. നേരത്തെ എന്‍പിഎസിലെ നിക്ഷേ പത്തിനും നിക്ഷേപത്തില്‍ നിന്നുള്ള നേട്ട ത്തിനും മാത്രമായിരുന്നു നികുതി ബാധകമ ല്ലാതിരുന്നത്‌. ഇപ്പോള്‍ മൂന്നാമത്തെ ഘട്ടത്തി ലെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്‌.

ആദായനികുതി നിയമം 80 (സി) അനുസരിച്ചുള്ള ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന്‌ പുറമെ അധിക നികുതി ഇളവ്‌ നേടിയെടുക്കാനുള്ള മാര്‍ഗമാണ്‌ ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍പിഎസ്‌. ആദായനികുതി നിയമത്തിലെ 80 സിസിഡി (1ബി) എന്ന സെക്ഷനു കീഴിലായി ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ 50,000 രൂപ വരെയുള്ള നിക്ഷേപത്തിന്‌ അധിക നികുതി ഒഴിവ്‌ നേടിയെടുക്കാം.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »