News

റാം വിലാസ് പാസ്വൻ അരങ്ങോഴിയുമ്പോൾ

രാഷ്ട്രീയ ലേഖകൻ
ദളിത് നേതാവായി, സോഷ്യലിസ്റ്റായി പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയ ത്തിൽ നിറഞ്ഞു നിന്ന റാം വിലാസ് പാസ്വാൻ അരങ്ങൊഴിയുമ്പോൾ, ബീഹാർ രാഷ്ട്രീയ ത്തിലെ ഒരാധ്യായതിന് തിരശീല വീഴുന്നു.

ജയ് പ്രകാശ് നാരായണന്റെയും, രാജ് നാരായണന്റെയും അനുയായി യായി രാഷ്ട്രീയ ത്തിലെത്തിയ പാസ്വാൻ എന്നും അധികാര രാഷ്ട്രീയ ത്തിനൊപ്പമായിരുന്നു.
ദളിത് മുഖം ഉയർത്തി പിടിച്ചു ബീഹാർ രാഷ്ട്രീയ ത്തിലും ദേശീയ രാഷ്ട്രീയ ത്തിലും അധികാര സമവാക്യ ങ്ങൾ തീരുമാനിക്കുന്നതിൽ നിർണ്ണായക ശക്തിയായ നിന്ന നേതാവ്. ഒരിക്കലും പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത നേതാവ്. അതിനായ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് രാഷ്ട്രീയ സൗഖ്യങ്ങൾ ചാടിക്കളിക്കാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു. അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം എന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെ യാണ് വി പി സിംഗ്, മന്ത്രി സഭയിലും വാജ് പോയ്‌ മന്ത്രി സഭയിലും, പിന്നെ മൻ മോഹൻ സിംഗ് മന്ത്രി സഭയിലും ഒടുവിൽ മോദി സർക്കാരിലും അംഗമായത്.
ബീഹാർ രാഷ്ട്രീയ ത്തിൽ പല തവണ സർക്കാരുകളെ ത്രിശങ്കുവിൽ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ലല്ലു പ്രസാദ് യദാവും, നിധീഷ് കുമാറും അത് നന്നായി അറിഞ്ഞിട്ടുണ്ട്.

സർക്കസിലെ റിംഗ് മാസ്റ്ററെ പോലെ കളം നിറഞ്ഞു നിൽക്കുമ്പോഴും, ദളിത്‌കൾക്കുവേണ്ടി നിലകൊള്ളുന്ന നേതാവ് എന്ന മുഖാവരണം എടുത്തണിയുമ്പോഴും, സ്വന്തം സമുദായ ത്തിന്റെയും അഥവാ പാസ്വനും സഹോദരങ്ങളും മക്കളും നേതാക്കളായ കുടുംബ പാർട്ടി യാണ് ലോക് ജനശക്തി പാർട്ടി.
1977ൽ ഇന്ദിരഗാന്ധിയെ തൂത്തെറിഞ്ഞ തിരഞ്ഞെടുപ്പിൽ ബീഹാറിലെ ഹാജിപ്പൂർ മണ്ഡലത്തിൽ നിന്ന് ഗിന്നസ് റെക്കോർഡോടെ തെരെഞ്ഞെടുക്കപ്പെടുമ്പോൾ പാസ്വന് 33 വയസ്. പോൾ ചെയിത വോട്ടിന്റെ 89.3ശതമാനം വോട്ടും പാസ്വാനായിരുന്നു. ലോക ചരിത്രത്തിലെ തന്നെ വലിയ ഭൂരിപക്ഷം. 424545വോട്ടിന്റെ ഭൂരിപക്ഷം. 1989ൽ അഞ്ചു ലക്ഷത്തിനു മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം.
1946 ജൂലൈ അഞ്ചിനു ബീഹാറിലെ ഖാഹാരിയ ജില്ലയിലെ ഷഹർ ബെന്നിയിൽ ദളിത്‌ കുടുംബത്തിൽ ജനിച്ചു. പിതാവ് ജമുൻ പാസ്വാൻ, മാതാവ് സിയാ ദേവി. കോസി കോളേജിൽ നിന്ന് ബിരുദവും പട്ന ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടിയാണ് പാസ്വാൻ രാഷ്ട്രീയ ത്തിലിറങ്ങിയത്.
ലോക് ജൻ ശക്തി പാർട്ടി പ്രസിഡന്റായ പാസ്വാൻ എട്ടു തവണ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ രാജ്യസഭാ എം പി യാണ്.
1969ൽ ബീഹാർ നിയമ സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്തോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
1974ലോക് ദളിലേക്ക് മാറിയ പാസ്വാൻ പാർട്ടി ജനറൽ സെക്രട്ടറി യാവുകയും അടിയന്തരവസ്ഥക്കെതിരെ സമരം നയിക്കുകയും ചെയ്തു. 77 ലാണ് ആദ്യമായി ലോക് സഭയിലെത്തുന്നത്. അന്ന് ജനതപാർട്ടി അംഗമായിട്ടായിരുന്നു.

1980, 1989, 1996, 1999, 2004, 20014വർഷങ്ങളിൽ അദ്ദേഹം ലോക് സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
2000ൽ ആണ് അദ്ദേഹം ലോക് ജൻ ശക്തി പാർട്ടി രൂപീകരിക്കുന്നത്. 2004ൽ യൂ പി എ പിന്തുണയിൽ ലോക് സഭയിലേക്ക് ജയിച്ചു കയറിയ പാസ്വാൻ ആ മന്ത്രി സഭയിൽ അംഗമാവുകയും ചെയ്തു. 2009ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2014 ൽ വീണ്ടും ഹാജിപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.