ഇന്നലെ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയ ദിവസമാണ്. 3830 പേര്‍. തിരുവനന്തപുരത്ത് മാത്രം 675 പേർ. 14 മരണങ്ങൾ സ്ഥിരീകരിച്ചു. അത്യന്തം ആശങ്കാജനകമായ സ്ഥിതി.
എന്നാൽ നമ്മുടെ ജില്ലാ കേന്ദ്രങ്ങളിൽ കാണുന്നതെന്താണ്? കോവിഡ് പ്രതിരോധത്തെയാകെ അട്ടിമറിച്ചു കൊണ്ടുള്ള ആൾക്കൂട്ട സമരാഭാസം. അതിനെ വീരകൃത്യമായി പർവ്വതീകരിച്ച് പ്രദർശിപ്പിക്കുന്ന ഒരു പറ്റം മാധ്യമങ്ങൾ. ക്യാമറകൾ കാണുമ്പോൾ മാത്രം ആവേശം ഉണർന്നു കാണിക്കുന്ന നികൃഷ്ട രാഷ്ട്രീയ നാട്യങ്ങൾ? എന്തിനു വേണ്ടിയാണ് ഈ ആഭാസ നാടകം? 2016ൽ തെരഞ്ഞെടുപ്പു കഴിഞ്ഞതിൻ്റെ പിറ്റേദിവസം മുതൽ ഉന്നയിക്കപ്പെടുന്ന ഡിമാൻ്റ് ആണ് മുഖ്യമന്ത്രി രാജിവെക്കണം എന്നത്. ഇപ്പോഴും അതിൻ്റെ തനിയാവർത്തനം. വിഷയങ്ങൾ മാറി മറയുന്നു. സ്വർണ്ണക്കടത്ത് പോയി, ഇപ്പോൾ ഖുറാൻ വിതരണമാണ് പ്രത്യക്ഷപ്രശ്‌നം.
പക്ഷേ ഉള്ളിലിരിപ്പ് വേറെയാണ്. കേരളത്തിൽ കോവിഡ് ബാധ വ്യാപിപ്പിക്കണം. കൂടുതൽ മരണങ്ങൾ ഉണ്ടാവണം. അതുവഴി സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തണം. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ കക്ഷിനില മെച്ചപ്പെടുത്തണം.
ആരോഗ്യമുള്ള യുവാക്കൾക്ക് കോവിഡ് ബാധിച്ചാൽ അത് മാരകമാകില്ല എന്ന തോന്നൽ ഇവർക്കുണ്ട്. അതു ശരിയാണ്. പക്ഷേ സംസ്ഥാനത്തെ സീനിയർ സിറ്റിസൺമാരുടേയും പലവിധ രോഗങ്ങളുടെയും അവസ്ഥയെപ്പറ്റി ഇവർ ആലോചിക്കേണ്ടതല്ലേ? വൃദ്ധരും ആരോഗ്യമില്ലാത്തവരും കോവിഡ് ബാധിച്ച് ചത്തൊടുങ്ങട്ടെ എന്നാണോ ഇവർ ആഗ്രഹിക്കുന്നത്? പണ്ട് ജർമ്മനിയിൽ ഹിറ്റ്ലർ അങ്ങനെ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
സമരം ചെയ്യാനുള്ള മനുഷ്യൻ്റെ അവകാശം ജീവിതം പോലെ പ്രധാനമാണ്. പക്ഷേ മനുഷ്യൻ ജീവിതം തന്നെ മാറ്റി വരക്കാൻ നിർബന്ധിതമായ ഈ പ്രതിസന്ധി കാലത്ത് സമരങ്ങളും രൂപമാറ്റത്തിന് വിധേയമാകണം.
മരണത്തിൻ്റെ വ്യാപാരികൾ തെരുവിൽ നടത്തുന്ന കുരുതിയാട്ടത്തിനെതിരെ ജനങ്ങൾ ഒന്നിച്ച് വിരൽ ചൂണ്ടണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ചൂണ്ടിക്കാട്ടി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.