ലക്‌നൗ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട താജ് മഹലും ആഗ്ര കോട്ടയും ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം തുറക്കാന്‍ തീരുമാനമായി. ഈ മാസം 21 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിദിനം 5000 പേരെയാണ് രണ്ടിടങ്ങളിലും അനുവദിക്കുക.
കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. പകരം സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് ടിക്കറ്റുകള്‍ നല്‍കും. കേന്ദ്രവും യുപി സര്‍ക്കാരും പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ആഗ്ര കോട്ടയിലേക്കും താജ് മഹലിലേക്കും സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിംഗ് വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതലാണ് സ്മാരകങ്ങള്‍ അടച്ചിട്ടിരുന്നത്. സ്മാരകങ്ങള്‍ വീണ്ടും തുറക്കുന്നത് ധാരാളം ആഭ്യന്തര സഞ്ചാരികളെ ആഗ്രയിലേക്ക് കൊണ്ടുവരുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.