മുംബൈ: ഓഹരി വിപണി താഴേക്കുള്ള ഗതിയില്‍ തുടരുന്നു. ഇന്ന് സെന്‍സെക്‌സ് 379 പോയിന്റ് ഇടിഞ്ഞു. നിഫ്‌റ്റി 90 പോയിന്റ് ഇടിവ് നേരിട്ടു. ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നഷ്‌ടം രേഖപ്പെടുത്തിയത്. 15,078 പോയിന്റ് വരെ ഇടിഞ്ഞ നിഫ്‌റ്റി 15,119ലാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 51,324ല്‍ വ്യാപാരം അവസാനിപ്പിച്ചു.
പൊതുമേഖലാ ഓഹരികള്‍ വിപണിയുടെ പൊതുവെയുള്ള തിരുത്തല്‍ പ്രവണതയില്‍ നിന്ന് വ്യത്യസ്‌തമായി ശക്തമായി ഉയര്‍ന്നു. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ ആറ് ഓഹരികളും പൊതുമേഖലാ കമ്പനികളുടേതാണ്.
പൊതുമേഖലാ ബാങ്ക് ഓഹരികള്‍ ഇന്നും മികച്ച നേട്ടമുണ്ടാക്കി. നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക 5.6 ശതമാനം ഉയര്‍ന്നു. രണ്ട് ദിവസം കൊണ്ട് പത്ത് ശതമാനത്തിലേറെ നേട്ടമാണ് പൊതുമേഖലാ ബാങ്ക് സൂചികയിലുണ്ടായത്. ഇന്നലെയും നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക അഞ്ച് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നിരുന്നു. 15 മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കാണ് നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക എത്തിയത്.
അതേ സമയം സ്വകാര്യ ബാങ്ക് ഓഹരികള്‍ ഇന്നും നഷ്‌ടം നേരിട്ടു. നിഫ്‌റ്റി സ്വകാര്യ ബാങ്ക് സൂചിക 1.13 ശതമാനം ഇടിഞ്ഞു. ഇതേ തുടര്‍ന്ന് ബാങ്ക് നിഫ്‌റ്റി 0.88 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാങ്ക് നിഫ്‌റ്റി ഇന്ന് ഒരു ഘട്ടത്തില്‍ 36,400 പോയിന്റിന് താഴേക്ക് ഇടിഞ്ഞിരുന്നു. ഓട്ടോ ഓഹരികളും നഷ്‌ടം നേരിട്ടു.
മെറ്റല്‍, ഐടി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.31 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 1.33 ശതമാനവും ഉയര്‍ന്നു. മിഡ്‌കാപ് സൂചിക 0.5 ശതമാനവും സ്‌മോള്‍കാപ് സൂചിക ഒരു ശതമാനവും നേട്ടം രേഖപ്പെടുത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.