ഒമാനിലെ ക്വാറി അപകടത്തില്‍ മരിച്ചത് മൂന്ന് ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി
മസ്കത്ത് : ഒമാനിലെ ഇബ്രിയില്‍ മാര്‍ബിള്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു ഇന്ത്യക്കാരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു, മാര്‍ച്ച് 27 നാണ് ഇബ്രിയില്‍ അപകടമുണ്ടായത്.
പതിനാലു പേരുടേയും മൃതദേഹങ്ങള്‍ ലഭിച്ചത് ദിവസങ്ങളുടെ തിരച്ചിലിനു ശേഷമാണ്. വലിയ മാര്‍ബിള്‍ കല്ലുകളും മണ്ണും അനവധി മണ്ണുമാന്തികള്‍ കൊണ്ടുവന്ന് പ്രവര്‍ത്തിച്ചാണ് നീക്കിയത്.
കല്ലുകള്‍ വെട്ടിപ്പൊളിച്ച് ചെറുതാക്കി മാറ്റിയ ശേഷമാണ് അതിന്നടിയില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദിവസങ്ങള്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനം കാണാതായ പതിന്നാലു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്ത ശേഷമാണ് അവസാനിപ്പിച്ചത്.
കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധമായിരുന്നു. പലരേയും ഡിഎന്‍എ, ഫിംഗര്‍ പ്രിന്റ് തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ 10 പേര്‍ പാക്കിസ്ഥാന്‍ പൗരന്‍മാരായിരുന്നു. 3 പേര്‍ ഇന്ത്യക്കാരും.
ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും എംബസി ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് നാട്ടിലേക്ക് അയയ്ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
മരിച്ചവരുടെ പൗരത്വം ഒഴിച്ച് മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മരിച്ച ഇന്ത്യക്കാര്‍ ഏതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരവും പുറത്തുവന്നിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.