മുംബൈ: ഓഹരി വിപണി താഴ്‌ന്ന നിലവാരത്തില്‍ നിന്നും അവസാന മണിക്കൂറില്‍ ശക്തമായ കരകയറ്റം നടത്തി. സ്വകാര്യ ധനകാര്യ മേഖലയിലെ കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിക്ക് താങ്ങായത്.
14,925 പോയിന്റിലേക്ക് ഒരു ഘട്ടത്തില്‍ താഴ്‌ന്ന നിഫ്‌റ്റി 15,126 പോയിന്റ് വരെ ഉയരുകയും 15,098ല്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. 0.95 ശതമാനം ഉയര്‍ന്ന നിലയിലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്.
ഇന്ന് ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ പത്ത് നിഫ്‌റ്റി ഓഹരികളില്‍ ഏഴും ധനകാര്യ മേഖലയില്‍ നിന്നുള്ളവയാണ്. അതേ സമയം പൊതുമേഖലാ ഓഹരികളില്‍ ലാഭമെടുപ്പ് ശക്തമായി.
നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചിക 2.34 ശതമാനമാണ് ഉയര്‍ന്നത്. ബാങ്ക് നിഫ്‌റ്റി 600 പോയിന്റോളം നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി സൂചികയും നേട്ടം കൈവരിച്ചു. അതേ സമയം നിഫ്‌റ്റി മെറ്റല്‍ സൂചിക 2.51 ശതമാനം ഇടിഞ്ഞു. റിയല്‍ എസ്റ്റേറ്റ്, ഫാര്‍മ, പൊതുമേഖലാ ബാങ്ക് ഓഹികളും വില്‍പ്പന സമ്മര്‍ദം നേരിട്ടു.
നിഫ്‌റ്റി മിഡ്‌കാപ് സൂചിക 0.5 ശതമാനവും സ്‌മോള്‍കാപ് സൂചിക 1 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി. എന്‍എസ്‌ഇയിലെ 541 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 990 ഓഹരികള്‍ നഷ്‌ടം നേരിട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.