Kerala

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ കെ സുധാകരന്‍ ; തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

 

എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെ നേതാക്കളും ഇക്കാര്യം സുധാകരനുമായി സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

കോഴിക്കോട് : ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ കെ സുധാകരന്‍ എംപിയെ രംഗത്തിറക്കിയേക്കുമെന്ന് സൂചന. നേമത്തെപ്പോലെ ശക്തനായ സ്ഥാനാര്‍ഥി ധര്‍മ്മടത്തും വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കെ സുധാകരന്‍ മല്‍സരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന, പ്രാദേശിക നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സമ്മര്‍ദം ശക്തമാക്കി. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ധര്‍മടത്തു താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഒരു മണിക്കൂറിനകം തീരുമാനം പറയാമെന്നു കെ.സുധാകരന്‍ എംപി. നിര്‍ണായകമായ ആലോചനകള്‍ എംപി ഓഫിസില്‍ നടക്കുന്നു. എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെ നേതാക്കളും ഇക്കാര്യം സുധാകരനുമായി സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. ഹൈക്കമാന്‍ഡിന്റെ മറ്റു ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ രഘുനാഥ് തന്നെയാകും ധര്‍മ്മടത്തെ സ്ഥാനാര്‍ഥി. മമ്പറം ദിവാകരനാണ് കഴിഞ്ഞതവണ പിണറായിക്കെതിരെ മത്സരിച്ചത്. ഇത്തവണ പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് ദിവാകരന്‍ നേരത്തെതന്നെ അറിയിച്ചിരുന്നു. പിന്നാലെ, ഷുഹൈബിന്റെ പിതാവിന്റെ പേരും എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ പേരും പറഞ്ഞുകേട്ടിരുന്നെങ്കിലും നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ഫോര്‍വേഡ് ബ്ലോക്കിനാണ് ധര്‍മ്മടം സീറ്റ് നല്‍കിയത്. ജി. ദേവരാജനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനില്ലെന്ന് അറിയിച്ച് അദ്ദേഹവും പിന്മാറി. ഇതോടെയാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായത്.

അതേസമയം, ധര്‍മടത്ത് കെ.സുധാകരന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് എംപിയും നേമം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായ കെ.മുരളീധരന്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കണോ എന്ന് നേതൃത്വം തീരുമാനിക്കണം. തൂക്കം നോക്കി ശക്തനോ ദുര്‍ബലനോ എന്ന് തീരുമാനിക്കാനാകില്ലെന്നും ധര്‍മടത്തെ സ്ഥാനാര്‍ഥിത്വത്തില്‍ ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കുന്നതായും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.