Breaking News

ഓഡി കാറില്‍ പിന്തുടര്‍ന്ന വ്യവസായി ഹോട്ടലുടമയെ വിളിച്ചു; മുന്‍ മിസ് കേരള ജേതാക്കളുടെ അപകടമരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് ഓഡികാര്‍ ഓടിച്ചിരുന്ന സൈജു അപക ടശേഷം ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി

കൊച്ചി: മുന്‍ മിസ് കേരള ജേതാക്കള്‍ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലിസ് നി രീക്ഷിക്കുന്ന വ്യവസായി സൈജു തങ്കച്ചന്‍ അപകട ശേഷം ഹോട്ടലുടമയെ ഫോണ്‍ വിളിച്ചതായി കണ്ടെ ത്തി. മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് ഓഡികാര്‍ ഓടിച്ചിരുന്ന സൈജു അപക ടശേഷം ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതാ യി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.ഹോട്ടല്‍ ഉടമ റോയി നിലവില്‍ ഒളിവിലാണ്.

റോയിക്ക് പുറമെ ഹോട്ടലിലെ മറ്റ് ജീവനക്കാരേയും സൈജു വിളിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറ യുന്നു. ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലില്‍ നിന്നും കെ എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഓ ഡികാറാണ് അന്‍സിയുടെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സിയുടെ സുഹൃത്തുക്കള്‍ മദ്യപിച്ചിരു ന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്നതെ ന്നുമാണ് സൈജു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇവയൊക്കെ വ്യാജമാണെന്ന് പോലീസ് ക ണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈ ജുവിനെ പോലീസ് വിട്ടയച്ചത്.

അപകടത്തിനുശേഷം പിന്തുടര്‍ന്ന ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷി ക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹന ങ്ങളില്‍ അപകട സ്ഥലത്ത് എത്തിയിരു ന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായും പൊലീസിന് വിവരം ലഭിച്ചു. ഓഡി കാറില്‍ ഉണ്ടായിരുന്ന വരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയി രുന്നതായും വിവരം ലഭി ച്ചിട്ടുണ്ട്.

ഹോട്ടലില്‍ അര്‍ദ്ധരാത്രിവരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗ സംഘം നീല ഫോര്‍ഡ് ഫിഗോ കാറില്‍ പുറപ്പെട്ടത്.സൈജു ഇവരെ പിന്തുടര്‍ന്നിരുന്നു. കുണ്ടന്നൂരി ല്‍ കാര്‍ തടഞ്ഞ് അന്‍സിയുടെ സംഘവുമായി സംസാരിച്ചു. തുടര്‍ന്ന് ഇവര്‍ അതിവേഗത്തില്‍ കാറോടിച്ച് പോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്.സൈജു അപകട സ്ഥലത്ത് എത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താതെ ഇടപ്പള്ളി യിലേക്ക് പോവുകയായിരുന്നു.

അന്‍സി കബീര്‍,അഞ്ജന ഷാജന്‍, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ എന്നിവ രാണ് വാഹത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവര്‍ മാത്രം രക്ഷപ്പെട്ടു. നിശപാര്‍ട്ടിയില്‍ പങ്കെടു ത്ത് മടങ്ങവെ നവംബര്‍ ഒന്നിനു പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരുന്ന അബ്ദുല്‍ റഹ്‌മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അബ്ദുല്‍ റഹ്‌മാന്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.