സലാല : ഒമാനില്‍ ഇപ്പോൾ ‘മത്തി’യാണ് താരം. മത്തി പ്രേമികൾക്ക് ഇനി കുറഞ്ഞ വിലയിൽ യഥേഷ്ടം മത്തി വാങ്ങാം. ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രില്‍ വരെയാണ് ദോഫാര്‍ തീരത്ത് മത്തിയുടെ സീസണ്‍. പടിഞ്ഞാറ് റയ്‌സൂത്തിനും കിഴക്ക് മിര്‍മാത്തിനും ഇടയിലാണ് ഇക്കാലയളവില്‍ മത്തിയുടെ കൂറ്റൻ ചാകര കാണാൻ കഴിയുക.
ഒമാൻ മത്തിക്ക് ഒമാനിൽ മാത്രമല്ല കേരളത്തിലും ഇഷ്ടക്കാർ ഏറെയുണ്ട്. മത്തി സീസൺ തുടങ്ങിയതോടെ വരും നാളിൽ കേരളത്തിലേക്കും കൂടുതൽ ഒമാൻ മത്തിയെത്തും. മത്തി വറുത്തും പൊരിച്ചും കറി വെച്ചും ഇഷ്ടം പോലെ കഴിക്കാം. വേണമെങ്കിൽ ഉണക്കിയും സൂക്ഷിക്കാം. കടലിനുള്ളിൽ മത്തി കൂട്ടത്തെ കണ്ടെത്തുക, വലയിലാക്കുക, കരയിലെത്തിച്ച് മീൻ വാഹനങ്ങളിലേക്ക് മാറ്റുക എന്നിങ്ങനെ അനവധി ഘട്ടങ്ങളിലൂടെയാണ് മീൻപിടിത്തം എന്നതിനാൽ മത്തി സീസണിൽ നല്ല തോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മീൻപിടിത്തം മുതൽ വിപണനം വരെയുളള പ്രക്രിയകളിൽ യുവാക്കൾക്ക് തൊഴിൽ ലഭ്യതയും ഉറപ്പാക്കിയാണ് സീസൺ സജീവമാകുന്നത്. മത്തിക്കൂട്ടത്തെ വലയിലാക്കുന്നതു മുതൽ വിൽപന വരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഒരാളുണ്ടാകും. മീൻപിടിത്ത ബോട്ടിൽ 20 മുതല്‍ 30 പേർ വരെയുണ്ടാകും.
മത്തി മനുഷ്യർക്ക് മാത്രമല്ല ഭക്ഷണമായി മാറുന്നത്. വ്യത്യസ്ത ഇനം ജീവികൾക്ക് തയാറാക്കുന്ന ഭക്ഷണത്തിൽ മത്തി ഉണക്കിയതും ഉപയോഗിക്കുന്നുണ്ട്. കന്നുകാലികൾക്ക് നൽകുന്ന പ്രോട്ടീനിലും മത്തി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രോട്ടീൻ കൂടുതൽ പാൽ ലഭിക്കാൻ സഹായിക്കുന്നതിനാൽ കന്നുകാലി വളർത്തൽ മേഖലയിലുള്ളവർക്കും സീസൺ വളരെയധികം പ്രയോജനം ചെയ്യും. മീൻ വിപണിയുടെ വളർച്ചയ്ക്കും സീസൺ ഗണ്യമായ സംഭാവന നൽകുന്നുണ്ട്.
അതേസമയം, മത്തി സീസണില്‍ ധാരാളം വിനോദ സഞ്ചാരികളാണ് ദോഫാർ തീരത്തേക്ക് എത്തുന്നത്. മത്തി ചാകര കാണാനും മീൻപിടിത്തത്തിലെ പ്രക്രിയകൾ കാണാനും മനസിലാക്കാനും എല്ലാമായാണ് ഇവർ എത്തുന്നതെന്ന് മീൻപിടിത്ത തൊഴിലാളികൾ പറയുന്നു. വിപണിയിലേക്ക് എത്തുന്നതിന് മുൻപ് തീരത്ത് നിന്നു തന്നെ നേരിട്ട് വാങ്ങുമ്പോൾ വിലയിലും ഗണ്യമായ കുറവുണ്ടെന്നതിനാൽ പിടയ്ക്കുന്ന മത്തി ലൈവ് ആയി തന്നെ വാങ്ങിക്കാൻ എത്തുന്ന മലയാളികളും ഏറെ. ചുരുക്കി പറഞ്ഞാൽ മീൻ പിടിത്തക്കാർക്ക് മാത്രമല്ല തൊഴിൽ, കന്നുകാലി വളർത്തൽ, ആഭ്യന്തര ടൂറിസം, വിപണി ഉൾപ്പെടെയുള്ള മേഖലകൾക്ക് മത്തി സീസൺ വലിയതോതിൽ ഗുണം ചെയ്യുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.