Editorial

ഇത്തിള്‍ക്കണ്ണി രാഷ്‌ട്രീയമാണ്‌ കോണ്‍ഗ്രസിന്റെ ശാപം

കോണ്‍ഗ്രസിലെ കത്ത്‌ വിവാദം അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല. കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ്‌ ജില്ല കമ്മിറ്റി ദേശീയ നേതൃത്വത്തോട്‌ കൂറ്‌ കാട്ടിയത്‌. ഇതിനെതിരെ കത്തെഴുത്തിന്‌ മുന്‍നിരയിലുണ്ടായിരുന്ന കപില്‍ സിബല്‍ ട്വിറ്ററിലൂടെ രംഗത്തു വന്നു. പാര്‍ട്ടിക്ക്‌ അകത്തെ നേതാക്കളെ ലക്ഷ്യമാക്കുന്നതിന്‌ പകരം ബിജെപിക്ക്‌ എതിരെയാണ്‌ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്തേണ്ടതെന്ന്‌ കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

നിര്‍ജീവാവസ്ഥയല്‍ കഴിയുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യശുദ്ധി നിലനിര്‍ത്തികൊണ്ട്‌ നേതൃത്വത്തിന്‌ അയച്ച ഒരു കത്തിന്റെ പേരില്‍ തങ്ങള്‍ കുരിശില്‍ തറയ്‌ക്കപ്പെടുമെന്ന്‌ അതില്‍ ഒപ്പുവെച്ചപ്പോള്‍ നേതാക്കള്‍ കരുതിയിരിക്കില്ല. ഗുലാം നബി ആസാദോ കപില്‍ സിബലോ ശശി തരൂരോ നെഹ്‌റു കുടുംബവുമായി അകലം പുലര്‍ത്തുന്നവരല്ല. ശരി തരൂരിന്റെ വീട്ടില്‍ നടത്തിയ വിരുന്നിലാണ്‌ ഇത്തരമൊരു കത്തിനെ കുറിച്ച്‌ ആദ്യം ചര്‍ച്ച നടന്നത്‌. പി.ചിദംബരം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഒരു വിമതനീക്കമായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇങ്ങനെയൊരു തുറന്ന ചര്‍ച്ച നടക്കില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ കത്തിന്റെ പേരില്‍ 23 നേതാക്കളെ പാര്‍ട്ടിക്കുള്ളില്‍ കണക്കാക്കുന്നത്‌ വിമതരെ പോലെയാണ്‌.

നെഹ്‌റു കുടുംബത്തിന്റെ ആശ്രിതനും കാര്യസ്ഥനുമായ അഹമ്മദ്‌ പട്ടേല്‍ കത്തിനെതിരെ ശക്തമായ നിലപാടാണ്‌ എടുത്തത്‌. കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ്‌ എന്നാണ്‌ കത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെ അഹമ്മദ്‌ പട്ടേല്‍ പറഞ്ഞത്‌. ഒരു ജനാധിപത്യ പാര്‍ട്ടി ഒരു കുടുംബത്തിന്റെ ആധിപത്യത്തിന്‍ കീഴിലായി പോയത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യത്തിലേക്ക്‌ പട്ടേലിനെ പോലുള്ള നേതാക്കള്‍ എത്താത്തത്‌ എന്തുകൊണ്ടാണ്‌? കൃത്യമായ സംഘടനാ തിരഞ്ഞെടുപ്പോ അച്ചടക്കമോ ഇല്ലാത്ത ഒരു സംവിധാനത്തെ സുതാര്യമായ പാര്‍ട്ടി എന്ന്‌ എങ്ങനെയാണ്‌ വിശേഷിപ്പിക്കാന്‍ കഴിയുക?

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക എന്നതാണ്‌ മിക്ക കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും സൗകര്യം. കാരണം അവരുടെ നിലനില്‍പ്പ്‌ നെഹ്‌റു കുടുംബത്തിന്റെ പ്രീതി എന്ന ഘടകത്തെ ആശ്രയിച്ചിരിക്കുന്നു. അതില്‍ കവിഞ്ഞ്‌ പാര്‍ട്ടിയുടെ മേല്‍ഗതിയോ തിരിച്ചുവരവോ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എത്ര നേതാക്കള്‍ ആ പാര്‍ട്ടിക്ക്‌ അകത്തുണ്ട്‌? തന്റെയും സില്‍ബന്ധികളുടെയും പുരോഗതി എന്ന അജണ്ട മാത്രം മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്ന കുറെ (അ)രാഷ്‌ട്രീയനേതാക്കള്‍ ഉള്‍പ്പെടുന്നതാണ്‌ കോണ്‍ഗ്രസ്‌ എന്നതാണ്‌ ആ പാര്‍ട്ടിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം. ഈ ഇത്തിള്‍ക്കണ്ണി രാഷ്‌ട്രീയമാണ്‌ കോണ്‍ഗ്രസിനെ ഇന്നത്തെ നിലയിലെത്തിച്ചത്‌. നരേന്ദ്ര മോദിയെ പോലൊരു നേതാവിന്‌ പ്രധാമന്ത്രിയായി ഉയരാന്‍ ബിജെപിയിലൂടെ സാധിക്കുമെങ്കില്‍ അത്തരം ഒരു ആഗ്രഹം പോലും അരുതാത്തതായി കാണുന്നവരാണ്‌ കോണ്‍ഗ്രസിലെ ആശ്രിത രാഷ്‌ട്രീയ വൃന്ദം.

ഇത്തിള്‍ക്കണ്ണി രാഷ്‌ട്രീയത്തില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നതാണ്‌ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്‌. പ്രധാനമന്ത്രിയായിരിക്കെ സോണിയാഗാന്ധിയുടെ ആശ്രിതവേല ചെയ്യാന്‍ വിസമ്മതിച്ച നരസിംഹറാവുവിന്‌ അധികാരത്തില്‍ നിന്ന്‌ ഇറങ്ങിയതിനു ശേഷമുണ്ടായത്‌ ദുരനുഭവങ്ങള്‍ മാത്രമാണ്‌. അദ്ദേഹത്തിന്റെ മൃതശരീരം പോലും അപമാനിക്കപ്പെടും വിധം നെഹ്‌റു കുടുംബം വിദ്വേഷ മനോഭാവത്തോടെ പ്രവര്‍ത്തിച്ചു.

ഇന്ന്‌ ശശി തരൂരിനെ പോലുള്ള നേതാക്കള്‍ വേറിട്ടു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശ്രമിക്കുന്നത്‌ നെഹ്‌റു കുടുംബത്തോടുള്ള എല്ലാ പ്രതിബദ്ധതയും നിലനിര്‍ത്തികൊണ്ടാണ്‌. അത്‌ പോലും ആ പാര്‍ട്ടിക്ക്‌ ഉള്‍ക്കൊള്ളാനാകാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. നെഹ്‌റു കുടുംബം അത്തരം നീക്കങ്ങളോട്‌ പൊറുത്താലും ആശ്രിതര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ `വിമതരെ’ ഒതുക്കാന്‍ പട നയിക്കുന്നുവെന്നതാണ്‌ വിചിത്രം.

ഒരു ആള്‍ക്കൂട്ടത്തിന്‌ ഒരിക്കലും സ്വയം നിര്‍വചിക്കാന്‍ സാധിക്കില്ല. എന്നാല്‍ ആശയപരമായ നിശ്ചയദാര്‍ഢ്യമുള്ള ഒരു പാര്‍ട്ടിക്കോ പ്രസ്ഥാനത്തിനോ അത്‌ സാധിക്കും. കോണ്‍ഗ്രസ്‌ ഇന്ന്‌ ഒരു ആള്‍ക്കൂട്ടത്തിന്റെ അവസ്ഥയിലേക്ക്‌ ശിഥിലമായി പോയിരിക്കുന്നു. അതിനെ ഉറച്ച ഒരു പ്രസ്ഥാനമാക്കി മാറ്റാന്‍ സാധിക്കണമെങ്കില്‍ ആശയപരമായ ദാര്‍ഢ്യം കൈവരണം. കോണ്‍ഗ്രസ്‌ മുക്തഭാരതം ലക്ഷ്യമാക്കിയ ഒരു പാര്‍ട്ടി ഇന്ത്യ ഭരിക്കുമ്പോള്‍ തങ്ങളുടെ പ്രതിരോധത്തിന്റെയും അതീജിവനത്തിന്റെയും മാര്‍ഗരേഖ എന്താണെന്ന്‌ കോണ്‍ഗ്രസ്‌ സ്വയം നിര്‍വചിക്കണം. ഇത്തിള്‍കണ്ണി രാഷ്ട്രീയത്തിന്റെ വേര്‌ അറുത്താല്‍ മാത്രമേ കോണ്‍ഗ്രസിന്‌ ആ നിലയിലേക്ക്‌ വളരാനാകൂ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.