തെക്ക്കിഴക്കന്‍ നഗരമായ എനര്‍ഹോഡറിലെ സപോര്‍ഷിയ ആണവോര്‍ജ്ജ നിലയത്തിന്റെ നിയന്ത്രണം യുക്രെയിനു തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍
കീവ് : ആണവ നിലയത്തിനു നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണം വലിയൊരു ദുരന്തമായി മാറാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം. സപോര്‍ഷിയ ആണവ നിലയത്തില്‍ പതിച്ച ഷെല്ലുകള്‍ തിപിടിത്തത്തിന് കാരണമായിരുന്നു.
യുക്രെയിന്‍ ദുരന്ത നിവാരണ സേനയുടെ സഹായത്താല്‍ തീപടരുന്നത് നിയന്ത്രിച്ചതിനാലാണ് വലിയൊരു ആണവ ദുരന്തത്തില്‍ നിന്ന് രാജ്യം രക്ഷപ്പെട്ടതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
യൂറോപ്യന്‍ യൂണിയനും നേറ്റോയും ആക്രമണത്തെ അപലപിച്ചു. ഇതുപോലൊരു അതിക്രമം ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന് യുഎസ് റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചേര്‍ണോബില്‍ പോലെ മറ്റൊരു ആണവ ദുരന്തമായി മാറാവുന്ന സാഹചര്യമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
ഐക്യരാഷ്ട്ര സഭയുടെ ആണവനിരീക്ഷണ സമിതി റേഡിയോ ആക്ടീവ് പ്രസരണം കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് റഷ്യയുടെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. അപകടരമായ അവസ്ഥയാണ് ഇത് വലിയൊരു ദുരന്തമായി മാറിയേനെ. ഇത്തരമൊരു ആക്രമണം ഇനി ഉണ്ടാവരുതെന്നും ലിന്‍ഡ പറഞ്ഞു.
തങ്ങളുടെ സേന ആണവ പ്ലാന്റിനു ചുറ്റും തമ്പടിച്ചിട്ടുണ്ടെന്നാണ് റഷ്യ പറയുന്നത്. ഷെല്ലാക്രമണത്തില്‍ മൂന്ന് യുക്രനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ആണവ പ്ലാന്റിന്റെ നിയന്ത്രണം യുക്രെയിനിന്റെ കൈകളില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1986 ലാണ് ചേര്‍ണോബില്‍ ആണവ ദുരന്തം ഉണ്ടായത്. റിയാക്ടറുടെ രൂപകല്പനയിലുണ്ടായ പിഴവാണ് ദുരന്തത്തിന് കാരണം ആണവദുരന്തങ്ങളില്‍ ലെവല്‍ ഏഴ് ആയിട്ടാണ് അപകടത്തെ കണക്കാക്കിയിട്ടുള്ളത്. നൂറോളം പേര്‍ ദുരന്തത്തില്‍ രക്തസാക്ഷികളായി. എന്നാല്‍, അണുപ്രസരണം യൂറോപ്പിലെ വിവിധ രാജ്യങ്ങളെ ബാധിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.