Retired person gathered for a rally at RRmAvenue during a hot and humid day . The rally convened by the West Bengal State Government Pensioners Committee to protest against the state government's alleged apathy towards the committee's complaints of pending dues and formation of the Sixth Pay Commission in the State. Express Photo by Partha Paul. Kolkata. 14.05.15
Web Desk
തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷം കൊണ്ട് വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. 2015-16 ൽ ഇപ്രകാരം പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 33.99 ലക്ഷം ആയിരുന്നു. ഇത് 2019-20 ആയപ്പോഴേക്കും 48.91 ലക്ഷമായി ഉയർന്നു. 14.92 ലക്ഷം ആളുകൾക്കാണ് അധികമായി വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ ഗുണഫലം ലഭിച്ചത്. കൂടാതെ കുറഞ്ഞ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1,300 രൂപയായി ഉയർത്തുകയും ചെയ്തു. വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മേലെ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന പെൻഷനുകൾ. 2016 ജൂലൈ മാസം മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ട്രാൻസ്ഫർ ചെയ്യുന്നതു കൂടാതെ പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലായി 38.97 ലക്ഷം ആളുകളും മുനിസിപ്പാലിറ്റികളിലായി 5.84 ലക്ഷവും കോർപ്പറേഷനുകളിലായി 3.37 ലക്ഷം ആളുകളുമാണ് പെൻഷൻ പരിധിയിൽ വരുന്നത്.
കർഷക തൊഴിലാളി പെൻഷൻ 4.52 ലക്ഷം ആളുകൾക്കും വയോജന പെൻഷൻ 25.17 ലക്ഷം പേർക്കും ലഭിക്കുന്നു. വികലാംഗ പെൻഷൻ സ്കീമിൽ ഉൾപ്പെടുന്നത് നാലു ലക്ഷം ആളുകളാണ്. അൻപതു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷന്റെ ആനുകൂല്യം 84896 പേർക്കും വിധവാ പെൻഷൻ ആനുകൂല്യം 13.56 ലക്ഷം പേർക്കും ലഭിക്കുന്നു. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളിലായി ആകെ വിതരണം ചെയ്തത 8,429 കോടി രൂപയായിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന് നാളിതുവരെ 23,255 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്.
പെൻഷനടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഒന്നൊന്നായി ഇല്ലാതാക്കി ദരിദ്ര ജനവിഭാഗത്തിന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഈ കാലഘട്ടത്തിൽ പെൻഷൻ ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ച് അവ കൂടുതൽ ആളുകളിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്ന ദരിദ്രപക്ഷ ബദൽ വികസന നയങ്ങളുമായിട്ടാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.