തിരു:- മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ”കുരുടന്‍ ആനയെ കണ്ടപോലെ” ആണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയുടേയും തുടര്‍ന്നുള്ള കേന്ദ്ര വിജ്ഞാപനങ്ങളുടേയും അടിസ്ഥാനത്തിലാണ് സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉള്ള പത്ത് ശതമാനം സംവരണം.
നിലവിലുള്ള സംവരണത്തില്‍ ഒരു കുറവുമുണ്ടാവില്ല. ഓപ്പണ്‍ മെറിറ്റില്‍ ഇപ്പോഴുള്ള 50 ശതമാനത്തില്‍ നിന്നാണ് പത്തു ശതമാനം നീക്കിവെക്കുന്നതെന്ന് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാനം പറഞ്ഞു. ഇതു സംബന്ധിച്ച് റിട്ടയേര്‍ഡ് ജഡ്ജി, ജസ്റ്റിസ് കെ ശശിധരന്‍ നായര്‍ കണ്‍വീനറായുള്ള രണ്ടംഗ കമ്മിറ്റി വിശദമായി പരിശോധന നടത്തി. അതിനനുസൃതമായാണ് ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്. ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ വന്ന അവസരത്തില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയും അതിനെ എതിര്‍ത്തില്ല.
കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പിന്നാക്കക്കാര്‍ക്ക് എതിരായാണ് തീരുമാനം എന്ന നിലയില്‍ സാമുദായിക സംഘടനകളെ ഒരുമിച്ചു കൂട്ടാന്‍ മുസ്ലീം ലീഗ് ശ്രമിക്കുന്നത്. യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കുമ്പോള്‍ ഇന്ന് ലീഗിനൊപ്പം നില്‍ക്കുന്നവര്‍തന്നെ അവരെ തള്ളിപ്പറയും. ചില സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ഇടതുമുന്നണി തീരുമാനമെന്ന കെ പി സി സി പ്രസിഡന്റിന്റെ വിമര്‍ശനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് സംശയ നിവൃത്തി വരുത്തുകയാണ് വേണ്ടത്.
നിയമം നടപ്പിലായി കഴിയുമ്പോള്‍ മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയൂ. സീറോ മലബാര്‍ സഭ കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പ്രതികരിച്ചിട്ടുള്ളതെന്ന് കാനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.