കെ.അരവിന്ദ്
പോയ വാരം കാളകളുടെ ആധിപത്യമാണ് ഓഹരി വിപണിയില്‍ കണ്ടത്. ആഴ്‌ചയിലെ ആദ്യദിവസം തന്നെ മുന്നേറ്റ പ്രവണത വളരെ പ്രകടമായിരുന്നു. നിഫ്‌റ്റി 11,000 പോയിന്റിന് മുകളിലേക്ക് ഉയരുകയും ആ നിലവാരം ഉറപ്പിക്കുകയും ചെയ്‌തു. നിഫ്‌റ്റി 11,240 പോയിന്റ് വരെ പോയ വാരം ഉയര്‍ന്നു.
അതേ സമയം ഈ മുന്നേറ്റത്തിനിടയിലും വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. ചില ദിവസങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് താഴേക്ക് വിപണി ചാഞ്ചാടി.
റിലയന്‍സ് ഇന്റസ്‌ട്രീസ് ആയിരുന്നു പോയ വാരം വിപണിയിലെ താരം. വിപണിയെ മുകളിലേക്ക് പിടിച്ചുകയറ്റിയത് റിലയന്‍സ് ആയിരുന്നുവെന്ന് പറയാം. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു മുമ്പായി ശക്തമായി ഉയര്‍ന്ന റിലയന്‍സിന്റെ ഓഹരി വില യോഗത്തിനു ശേഷം പത്ത് ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്നാല്‍ അതിനു ശേഷം പൂര്‍വാധികം ശക്തിയോടെ ഓഹരി തിരികെ കയറുന്നതാണ് കണ്ടത്.
റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ് കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചത്. ഓരോ ദിവസവും റെക്കോഡ് നിലവാരത്തിലേക്ക് വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ് കണ്ടത്. 2,149.90 രൂപയാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഒരു മാസം കൊണ്ട് 24 ശതമാനമാണ് റിലയന്‍സിന്റെ ഓഹരി വില ഉയര്‍ന്നത്.
ഐടി ഓഹരികളും മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ വാരം 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ആഗോള സൂചനകളും വിപണിക്ക് തുണയായി. കോവിഡിനുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ തകൃതിയില്‍ നടക്കുന്നത് വിപണിക്ക് കുതിപ്പിനുള്ള ഔഷധമാണ് നല്‍കിയിരിക്കുന്നത്. ഒരു ഭാഗത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വരുമ്പോഴും വാക്‌സിന്‍ പരീക്ഷണം വിജയകരമായി പരീക്ഷണ ഘട്ടങ്ങള്‍ പിന്നിടുന്നത് ഓഹരി വിപണിക്ക് വീര്യം പകര്‍ന്നു. ഇന്ത്യയിലെ മണ്‍സൂണ്‍ മികച്ച നിലയിലായതും വിപണിക്ക് തുണയായി.
10,800 പോയിന്റ് കഴിഞ്ഞാല്‍ 11,300 ആണ് നിഫ്‌റ്റിയുടെ അടുത്ത സമ്മര്‍ദ നിലവാരമെന്ന് കഴിഞ്ഞയാഴ്‌ചകളില്‍ സൂചിപ്പിച്ചിരുന്നു. വിപണി അടുത്തയാഴ്‌ച 11,000നും 11,300നും ഇടയില്‍ വ്യാപാരം ചെയ്യാനാണ് സാധ്യത. 11,300ലെ കടുത്ത സമ്മര്‍ദം ഭേദിച്ച് മുന്നോട്ടു പോവുകയാണെങ്കില്‍ വിപണി മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് പറയാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.