ശ്രീനഗര്‍: ഇന്ത്യ-ചൈന സംഘര്‍ഷ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ലഡാക്കിലെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തി.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) അഥവാ സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം എം നരവനെ എന്നിവര്‍ രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു.
ലഡാക്കില്‍ എത്തിയ രാജ്‌നാഥ് സിംഗ് സ്റ്റക്‌ന മേഖലയിലെ സൈനികരുടെ പാരാഡ്രോപ്പിംഗ് പ്രകടനങ്ങള്‍ വീക്ഷിച്ചു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. മേഖലയില്‍ വിന്യസിച്ചിരുന്ന സൈനികരുമായി ആശയവിനിമയം നടത്തുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. നാളെ അദ്ദേഹം ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിന്‍റെ ഭാഗമാണ് സന്ദര്‍ശനം.
കിഴക്കന്‍ ലഡാക്കില്‍ സൈനിക പിരിച്ചുവിടലിനെക്കുറിച്ച് ഇരുപക്ഷവും നാലാം റൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച 15 മണിക്കൂര്‍ ഓളം നീണ്ടുനിന്നിരുന്നു. ചര്‍ച്ചയില്‍ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു സൈന്യങ്ങളും പിന്‍മാറ്റത്തിന് ധാരണയിലെത്തിയിരുന്നു. നാലാം റൗണ്ട് ചര്‍ച്ചയില്‍ ഫിംഗര്‍ മേഖല സംബന്ധിച്ചും പാങ് ഗോങ് സോ സംഢന്ധിച്ചും ഡെപ്‌സാങ് സമതല മേഖല്‍ സംബന്ധിച്ചുമാണ് പ്രധാനമായും ഇരു സൈന്യങ്ങളും ചര്‍ച്ച ചെയ്തത്.
ജൂലൈ ആദ്യം സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ പര്യടനം മാറ്റിവെച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.