Web Desk
1988 ജൂണ്‍ 24-ാം തിയതിയാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും മലയാളികളുടെ ഇടയിലേക്ക് വന്നത്. ഇന്ന് അതിന് 32 വയസ്സ് തികയുന്നു. സ്ത്രീലമ്പടനായ മാതുപണ്ടാരത്തിന്‍റെയും അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടപ്പന്‍ എന്ന മകന്‍റെയും കഥയാണ് മലയളത്തിലെ മികച്ച സിനിമകളിലൊന്നായ ആര്‍.സുകുമാരന്‍/മോഹന്‍ലാല്‍ ടീമിന്‍റെ പാദമുദ്രയില്‍ പറയുന്നത്.
മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും. ഒരു സിനിമ സെറ്റില്‍ പോലും പോയിട്ടില്ലാത്ത ആര്‍.സുകുമാരന്‍ എന്ന പുതുമുഖ തിരക്കഥാകൃത്ത്/സംവിധായകന്‍ ആണ് ഇത്രയും മികച്ച ഒരു സിനിമ മലയാളത്തിന് സമ്മാനിച്ചത് എന്നത് അതിശയിപ്പിക്കുന്നു.
പക്ഷെ അന്ന് 28 വയസ് മാത്രം ഉണ്ടായിരുന്ന മോഹന്‍ലാലിന് ഇനിയും അവാര്‍ഡ് ലഭിക്കാന്‍ അവസരങ്ങള്‍ ഉണ്ടെന്ന നിഗമനത്തില്‍ 80 വയസ്സുണ്ടായിരുന്ന പ്രേംജിക്ക് അവാര്‍ഡ് കൊടുക്കുകയും/പ്രോത്സാഹനം എന്ന നിലക്ക് അദ്ദേഹത്തിന് ഒരു സ്‌പെഷ്യല്‍ അവാര്‍ഡ് കൊടുത്ത് കൈകഴുകി അന്ന് ജൂറി.
മോഹന്‍ലാലിന്‍റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞാടിയ പാദമുദ്രയില്‍
നെടുമുടി വേണുവിന്‍റെയും സീമയുടെയും പ്രകടനങ്ങള്‍ മികച്ചതായിരുന്നു. സാലു ജോര്‍ജിന്‍റെ ഛായാഗ്രഹണവും വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതവും ജോണ്‍സണ്‍ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും പാദമുദ്ര എന്ന സിനിമയെ കൂടുതല്‍ മനോഹരമാക്കി. ‘അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓങ്കാര മൂര്‍ത്തി ഓച്ചിറയില്‍ എന്ന ഗാനം ഇന്നും ഹിറ്റാണ്…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.