ഒമാനില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികളുമായി സുപ്രീം കമ്മിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 69 കേസുകള്‍ മാത്രമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് . വാവാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാനും സ്വകാര്യ തൊഴിലുടമകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സുപ്രീം കമ്മിറ്റി സര്‍ക്കുലര്‍ അയയ്ക്കും.
മസ്കറ്റ് : ജോലി സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി ഒമാന്‍ ഭരണകൂടം. പൊതു-സ്വകാര്യ മേഖലകളില്‍ ഒരു പോലെ ഈ നിര്‍ദ്ദേശം ബാധകമാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമദ് അല്‍ സെയിദി അറിയിച്ചു.
ഒമാനില്‍ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീം കമ്മറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റി അംഗമായ ഡോ അല്‍ സെയിദി വാര്‍ത്താ സമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.
കോവിഡ് വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് തിങ്കളാഴ്ച ഒരാള്‍ മരിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തയാളാണ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള ഒരാള്‍ മാത്രമാണ് തിങ്കളാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായത്.
മറ്റ് രണ്ട് പേര്‍ കൂടി രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്നുണ്ട്. മന്ത്രി പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത നാലു ശതമാനം പേര്‍ മാത്രമാണ് ഒമാനിലുള്ളത്. രണ്ടാം ഡോസ് എടുക്കാത്തത് പത്തുശതമാനവും. അതേസമയം, ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് എടുത്തത് കേവലം നാലുശതമാനം പേര്‍ മാത്രമാണ് -മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം.
ഇതേവരെ 16 ഒമിക്രോണ്‍ കേസുകള്‍ മാത്രമാണ് ഒമാനില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇവര്‍ വിദേശങ്ങളില്‍ നിന്നും വന്നവരാണ്. പരിശോധനാ ഫലം പുറത്തുവന്ന ഉടനെ ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.