Web Desk
ബെൽഗ്രേഡ്:ടെന്നീസ് തരം നൊവാക് ജോക്കോവിച്ചിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ താരത്തിന്‍റെ മാതാപിതാക്കള്‍ രംഗത്ത്. ദിമിത്രോവ് കോവിഡാണെന്ന കാര്യം മാറച്ചുവച്ച് ടൂറ്‍ണമെന്‍റില്‍ പങ്കെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാതാപിതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിന് നേരത്തെ കോവിഡ് ഉണ്ടായിരുവെന്നും ഇതുമറച്ചുവെച്ച് താരം ടൂർണമെന്റിൽ പങ്കെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജോക്കോവിച്ചിന്‍റെ അച്ഛൻ പറഞ്ഞു. ജോക്കോവിച്ച് സംഘടിപ്പിച്ച ‘അഡ്രിയ പ്രദർശന ടെന്നീസ് ടൂർണമെന്‍റി’ൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ജോക്കോവിച്ചിന്‍റെയും ഭാര്യയുടേയും പരിശോധനാഫലം പോസിറ്റീവായതോടെയാണ് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് ടൂർണമെന്‍റ് നടത്തിയെന്നും ടൂർണമെന്‍റിന്‍റെ ഭാഗമായി നിശാപാർട്ടി സംഘടിപ്പിച്ചിരുന്നു എന്നുമാണ് ആരോപണം.
അതേമയം താരത്തിന്‍റെ മക്കളുടെ പരിശോധനാഫലം നെഗറ്റീവാണ്. ടൂർണമെന്‍റിൽ പങ്കെടുത്തവരിൽ ഗ്രിഗർ ദിമിത്രോവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരം റദ്ദാക്കി. പിന്നാലെ ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, സെർബിയയുടെ വിക്ടർ ട്രോയ്സ്ക്കി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീം, അലക്സാണ്ടർ സവരേവ് എന്നിവരും ടൂർണമെന്‍റിൽ പങ്കെടുത്തിരുന്നു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.