കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 110 ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുക്കാൻ 2012 ജൂലൈ 30ന് കനകക്കുന്ന് കൊട്ടാരത്തിൽ മാവേലിക്കര രാമചന്ദ്രൻ എത്തിയപ്പോൾ
തിരുവനന്തപുരം: പ്രശസ്ത മലയാള വാര്‍ത്ത അവതാരകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാവേലിക്കര രാമചന്ദ്രന്റെ തിരോധാനാവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളില്‍ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ പോലീസ് മേധാവിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ.ജി സാമുവേല്‍ മാവേലിക്കരയാണ് കമ്മീഷന് പരാതി നല്‍കിയത്. കേസില്‍ പോലീസിന് വീഴ്ച്ച പറ്റിയതായി പരാതിയില്‍ പറയുന്നു.
തിരുവനന്തപുരത്തെ ശംഖുമുഖത്ത് ഉള്ള മധു നായര്‍ ന്യൂയോര്‍ക്കിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മാവേലിക്കര 2012 സെപ്റ്റംബര്‍ 26 നാണ് കാണാതാവുന്നത്. മാവേലിക്കരക്കെതിരെ മധു നായര്‍ ഇതിനുമുമ്പ് വലിയതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി പറയുന്നു. മധു നായരുടെയും , വീട്ടിലെ കാവല്‍ക്കാരന്‍ മുരളീധരന്‍ നായര്‍ , റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടു എന്ന് പറയുന്ന ടാക്‌സി ഡ്രൈവര്‍ വിജയന്റെയും മൊഴികളില്‍ വൈരുദ്ധ്യം ഉള്ളത് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
2012 സെപ്തംബര്‍ 29ആം തീയതി ടാക്‌സി കാറില്‍ മൂന്ന് വലിയ ബാഗുകളുമായി ചെറിയ ബാഗില്‍ ചിപ്‌സും മറ്റുമായി ശംഖുമുഖത്തെ വാടക വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനില്‍ വൈകീട്ട് അഞ്ച് മണിയോടെ എത്തി എന്നാണ് ഒരു സ്വകാര്യ ചാനലില്‍ ഡ്രൈവര്‍ വിജയന്‍ പറഞ്ഞത്. എന്നാല്‍ വിവരാവകാശ പ്രകാരം ലഭിച്ച കെട്ടിടത്തിന്റെ വാച്ചര്‍ മുരളീധരന്‍ നായര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ സെപ്തംബര്‍ 26 ന് ചെറിയൊരു ബാഗുമായി ടാക്‌സിയില്‍ ബോംബയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി എന്നാണ്. കെട്ടിട ഉടമ മധു നായര്‍ സ്വകാര്യ ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത് രാവിലെ രണ്ട് മൂന്ന് പെട്ടിയുമെടുത്ത് ഒന്നും പറയാതെ ടാക്‌സിയില്‍ പോയി എന്നാണ്. കേരള പോലീസ് അന്വേഷണം ശരിയായ രീതിയില്‍ നടത്തിയിരുന്നില്ല എന്നുള്ള വ്യാപക പരാതി ഉയര്‍ന്നിരുന്നു. കേസ് ഫയല്‍ വളരെ പെട്ടെന്ന് അന്ന് അവസാനിപ്പിക്കുകയും ചെയ്തത് ഏറെ ദുരൂഹത വളര്‍ത്തുന്നതായി മാവേലിക്കര രാമചന്ദ്രന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.