കെ.അരവിന്ദ്
നേട്ടത്തോടെയാണ് കഴിഞ്ഞ വാരം കടന്നുപോയതെങ്കിലും ഒരു പരിധിക്കുള്ളില്‍ ഓഹരി വിപണി നീങ്ങുന്നതാണ് കണ്ടത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉത്സവ സീസണും കഴിഞ്ഞതോടെ വിപണിയെ ചലിപ്പിക്കാനുള്ള സംഭവ വികാസങ്ങളൊന്നും കഴിഞ്ഞയാഴ്‌ച ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഒരു റേഞ്ചിനുള്ളില്‍ നീങ്ങുകയാണ് വിപണി ചെയ്‌തത്. ശക്തമായ ഒരു മുന്നേറ്റത്തിനോ തിരുത്തലിനോയുള്ള സാഹചര്യം വിപണിയിലുണ്ടായിരുന്നില്ല.
അതേ സമയം ചില സെക്‌ടറുകളില്‍ തിരുത്തല്‍ ദൃശ്യമാവുകയും ചെയ്‌തു. ബാങ്ക് ഓഹരികള്‍ തന്നെയാണ് വിപണിയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ചത്. ഓട്ടോ ഓഹരികളിലും മുന്നോട്ടേക്കുള്ള നീക്കം ദൃശ്യമായി. അതേസമയം റിലയന്‍സ് ഇന്റസ്‌ട്രീസ് വില്‍പ്പന സമ്മര്‍ദം നേരിട്ടു. വാരാന്ത്യമായപ്പോഴേക്കും ബാങ്കിംഗ് ഓഹരികളില്‍ ചെറിയ വില്‍പ്പനയും ഐടി ഓഹരികളില്‍ നിക്ഷേപ താല്‍പ്പര്യവും ഉടലെടുത്തു.
ലിക്വിഡിറ്റി തന്നെയാണ് വിപണിയെ നയിക്കുന്ന പ്രധാന ഘടകം. ആഗോള ഓഹരി വിപണിയിലെ ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതാണ് ഒരു പ്രതികൂല വാര്‍ത്ത. അതേസമയം കോവിഡ് വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന അനുകൂല റിപ്പോര്‍ട്ടുകളും മറുഭാഗത്തുണ്ട്. ഈ രണ്ട് ഘടകങ്ങളും നിലനില്‍ക്കുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണ്. ഇത് ഇന്ത്യന്‍ വിപണിയിലും കുറെയൊക്കെ പ്രതിഫലിച്ചു.
നിഫ്‌റ്റിക്ക് 13,000 പോയിന്റിലാണ് പ്രതിരോധമുള്ളത്. ഈ നിലവാരം മറികടന്ന് മുന്നോട്ടു പോവുകയാണെങ്കില്‍ 13,600 പോയിന്റിലാണ് അടുത്ത പ്രതിരോധം. വിപണി തിരുത്തല്‍ നേരിടുകയാണെങ്കില്‍ 12,400ലും 12,000ലും ആണ് താങ്ങുള്ളത്.
ബാങ്ക് നിഫ്‌റ്റി ഇനി ഒരു നിശ്ചിത പരിധിക്കുള്ളില്‍ നീങ്ങാനാണ് സാധ്യത. ബാങ്ക് നിഫ്‌റ്റിക്ക് 26,300ല്‍ താങ്ങും 32,600ല്‍ പ്രതിരോധവുമുണ്ട്. സുപ്രിംകോടതിയില്‍ മൊറട്ടോറിയം സംബന്ധിച്ച ഹര്‍ജിയിലെ വാദം നടക്കുന്നത് ബാങ്കിംഗ് ഓഹരികളെ ചെറിയ തോതില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പൊതുവെ മുന്നേറ്റ പ്രവണത തന്നെയാണ് ബാങ്കിംഗ് ഓഹരികളിലുള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.