കെ.അരവിന്ദ്
പോയ വാരം ഓഹരി വിപണി വില്‍പ്പനയോടെയാണ് തുടക്കമിട്ടത്. ജൂലായ് 31 ന് വന്ന റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നെങ്കിലും അതൊന്നും ഓഹരി വിപണിയെ തിങ്കളാഴ്‌ചത്തെ ഇടിവില്‍ നിന്നും പിന്തിരിപ്പിച്ചില്ല. മികച്ച പ്രകടനത്തിലൂടെ റിലയന്‍സിന് ഓഹരി വിപണിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല.
പോയ വാരത്തിലെ ആദ്യദിനത്തിലെ ശക്തമായ വില്‍പ്പന സമ്മര്‍ദത്തിന് കാരണം പ്രധാനമായും ആഗോള വിപണികളിലെ പ്രവണതകളായിരുന്നു. 10,882 പോയിന്റ് വരെ നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും പിന്നീട് തിരികെ കയറുന്നതാണ് കണ്ടത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടി. നിഫ്‌റ്റി വീണ്ടും 11,200ന് മുകളിലേക്ക് ഉയരുകയും ചെയ്‌തു.
റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനം വിപണിക്ക് ആവേശം പകര്‍ന്ന ഘടകമാണ്. അടിസ്ഥാന നിരക്ക് കുറച്ചില്ലെങ്കിലും ധനലഭ്യത ഉയര്‍ത്തുന്ന സമീപനം കൈകൊണ്ടത് വിപണി പോസിറ്റീവായാണ് എടുത്തത്. വായ്‌പകളുടെ മൊറട്ടോറിയം നീട്ടുന്നതിനുള്ള നീക്കം ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത്തരം പ്രഖ്യാപനങ്ങളൊന്നും റിസര്‍വ് ബാങ്ക് നടത്താതിരുന്നത് ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികള്‍ക്ക് ഗുണകരമായി.
വായ്‌പ ഒറ്റ തവണ പുന:ക്രമീകരണം നടത്താന്‍ അവസരമൊരുക്കിയതും വിപണിക്ക് ഉത്തേജനം പകര്‍ന്ന പ്രഖ്യാപനമാണ്. തുടക്കത്തിലുണ്ടായ നഷ്‌ടം നികത്താനും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനും ഈയാഴ്‌ച വിപണിക്ക് സാധിച്ചു.
കോവിഡ് രോഗികളുടെ എണ്ണം കൂടിയതും പ്രളയവുമാണ് വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍. മികച്ച മണ്‍സൂണ്‍ നേരത്തെ വിപണിക്ക് അനുകൂല ഘടകമായാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും കനത്ത മഴ പ്രളയത്തിന് വഴിവെച്ചതോടെ കൃഷി നാശം സംഭവിക്കുമോയെന്ന ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന പ്രതീക്ഷ പൊലിയും. അതേ സമയം കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നതും ലിക്വിഡിറ്റിയും വിപണിക്ക് അനുകൂലമായ ഘടകങ്ങളാണ്.
ധനലഭ്യത നിലനില്‍ക്കുന്നതാണ് വിപണിയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. ചാഞ്ചാട്ടം അടുത്തയാഴ്‌ചയിലും തുടരാനാണ് സാധ്യത. 11,,377 ലാണ് നിഫ്‌റ്റിയുടെ സമ്മര്‍ദം. അത് ഭേദിച്ചാല്‍ 11550ല്‍ ആണ് അടുത്ത സമ്മര്‍ദമുള്ളത്. 10800ലാണ് നിഫ്‌റ്റിക്ക് താങ്ങുള്ളത്. ഈ റേഞ്ചിനുള്ളില്‍ അടുത്തയാഴ്‌ചയും വ്യാപാരം ചെയ്യാനാണ് സാധ്യത.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.