എൽ.പി.എസ്.എ./യു.പി.എസ്.എ പരീക്ഷകളിൽ കുട്ടികൾ പഠിക്കുന്ന ഭാഷകൾ പ്രത്യേക വിഷയങ്ങളായി ഉൾപ്പെടുത്തണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനോട് ഞങ്ങൾ ആവശ്യപ്പടുന്നു. ശാസ്ത്രം, കണക്ക്, മാനവീക വിഷയങ്ങൾ എന്നിവക്കു പുറമേ പ്രൈമറി ക്ലാസുകളിലെ പൊതു അധ്യാപകർ പഠിപ്പിക്കേണ്ടത് മലയാളവും ഇംഗ്ലീഷുമാണ്. ഹിന്ദി തുടങ്ങിയ ഭാഷകൾക്ക് പ്രത്യേക അധ്യാപകരുണ്ട്. എന്നാൽ ഇപ്പോഴത്തെ എൽ.പി.എസ്.എ.യുടെ ഒ.എം.ആർ. ടെസ്റ്റു പേപ്പറിൽ മലയാളവും ഇംഗ്ലീഷും ഒരു വിഷയമായി ഉൾപ്പെടുത്തിക്കാണുന്നില്ല. യു.പി.എസ്.എ. ടെസ്റ്റിൽ ഇംഗ്ലീഷ് ഉണ്ടെങ്കിലും മലയാളം ഇല്ല. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ പി.എസ്.സി. ഉപേക്ഷിക്കണം.
മലയാളം ഒരു വിഷയമായി ഹൈസ്കൂൾ / ഹയർ സെക്കണ്ടറി തലത്തിൽ പഠിച്ചവർക്ക് മാത്രമേ പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷകൾ എഴുതാൻ അനുവാദമുള്ളു. ചോദ്യങ്ങൾ സാങ്കേതിക പദങ്ങൾ ഉൾപ്പടെ മാതൃഭാഷയിൽ ആണ് തയ്യാറാക്കിയിട്ടുള്ളത്. അങ്ങനെയിരിക്കെ മലയാളവും ഇംഗ്ലീഷും ഒരു വിഷയമായി ഉൾപ്പെടുത്തുന്നതിന് പി.എസ്.സി. അറച്ചു നിൽക്കുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. ഭാഷയിലെ പ്രാഥമിക ശേഷികൾ കുട്ടികളെ പരിശീലിപ്പിക്കേണ്ടവരാണ് പ്രൈമറി സ്കൂൾ അധ്യാപകർ. ഭാഷാ വൈദഗ്ദ്ധ്യം ഇല്ലാത്തവരും നമ്മുടെ സമ്പന്നമായ സാഹിത്യത്തെ പരിചയമില്ലാത്തവരും പ്രൈമറി സ്കൂൾ അധ്യാപകരായി വരുന്നത് വലിയ അപകടമാണ്.
നേരത്തേ തന്നെ ഇങ്ങനെയാണ്, ആ രീതി തങ്ങൾ പിന്തുടരുന്നു എന്ന മട്ടിലുള്ള പി.എസ്.സി.യുടെ ന്യായീകരണം ഒട്ടും ഉചിതമല്ല. എൽ.ഡി.എഫ്. സർക്കാരിൻ്റെ കീഴിൽ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസം സമൂലമായ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് എന്ന വസ്തുത പി.എസ്.സി. മനസ്സിലാക്കണം. പൊതുവിദ്യാലയങ്ങൾ പ്രത്യേകിച്ചും സർക്കാർ സ്കൂളുകൾ സാങ്കേതിക മികവോടെ നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അൺ എയിഡഡ് മേഖലയെ ഉപേക്ഷിച്ച് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിൽ ചേരാനായി ക്യൂ നിൽക്കുന്ന കാഴ്‌ച നാം കാണുന്നു.
ഈ നവീകരണത്തിന് ഉതകുന്ന തികച്ചും അനുയോജ്യരായ കഴിവുള്ള അധ്യാപകരെ തെരഞ്ഞെടുത്ത് അയക്കാൻ കേരള പി.എസ്.സി.ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രസിഡണ്ട്-ഷാജി എൻ.കരുൺ, സെക്രട്ടറി അശോകൻ ചരുവിൽ എന്നിവര്‍ പറഞ്ഞു.
മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയു മായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷ…
ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ…
കെ റെയില്‍ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. ഏത് നിമിഷവും കെ റെയില്‍ പദ്ധതി നടപ്പിക്കാന്‍ തയ്യാറാവുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റെത്. ആ പദ്ധതി…
കേരള ഗവര്‍ണര്‍ക്കും രാജ് ഭവനും ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നല്കാന് കേ ന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.…
ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍…
1976 ല്‍ തകഴിയുടെ വിശ്വപ്രസിദ്ധ നോവല്‍ ചെമ്മീന്‍ ജപ്പാനീസ് ഭാഷയിലേയ്ക്ക് വിവര് ത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ…
This website uses cookies.