തിരുവന്തപുരം: ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കായി ബസ് ഓണ്‍ ഡിമാന്റ് (ബോണ്ട്) പദ്ധതി പ്രകാരം പ്രത്യേക നിരക്കില്‍ പമ്പയിലേക്ക് സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. 40 പേരില്‍ കുറയാത്ത യാത്രാക്കാരുള്ള സമയങ്ങളില്‍ ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്താന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും 17 ദേവസ്വം ജീവനക്കാര്‍ക്ക് പമ്പയിലേക്ക് ബസ് വിടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് 40 യാത്രക്കാരില്ലാതെ സര്‍വ്വീസ് നടത്താനാകില്ലെന്നും കെ.എസ്.ആര്‍.ടി.സി സിഎംഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബസ് ഓണ്‍ ഡിമാന്റ് പദ്ധതി പ്രകാരം ആവശ്യപ്പെട്ടലോ, 40 യാത്രക്കാര്‍ ഉണ്ടെങ്കിലോ സര്‍വ്വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണ്. ഈ രണ്ട് സൗകര്യങ്ങളും ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പമ്പയിലേക്ക് യാത്ര ചെയ്യാവുന്നതാണെന്നും ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ പമ്പയിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടത്തിയതായും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയിലെ 5,500 ബസുകളില്‍ നിലവില്‍ 2,000 ബസുകള്‍ മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. അതില്‍നിന്നും ശരാശരി 30 കോടിയോളം രൂപ മാത്രമാണ് വരുമാനം ലഭിക്കുന്നത്. വരുമാനത്തിന്റെ 68% ഡീസലിന് പുറമെ സ്‌പെയര്‍ പാര്‍ട്‌സിനും അത്യാവശ്യം ചെലവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ശമ്പളം മാത്രമാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഡീസല്‍ കുടിശിക പോലും നല്‍കാന്‍ ആകുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇനിയും 137 കോടി രൂപ നല്‍കാനുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാണ്. അവര്‍ ഒരുമിച്ചു 35 പേരായി വന്നാലും ബോണ്ട് സര്‍വീസ് നടത്താന്‍ തയ്യാറാണ്. ഈ വാഹനം തിരികെ വരുമ്പോള്‍ യാത്രക്കാര്‍ ഉണ്ടാകില്ല. ശരാശരി കെ.എസ്.ആര്‍.ടി.സിയുടെ ഒരു ബസ് ഓടിക്കുമ്പോള്‍ ഒരു കിലോ മീറ്ററിന് സ്പയര്‍ പാര്‍ട്‌സും, ഇന്ധന ചിലവുമായി 25 രൂപയോളം വരും.
ഈ സാഹചര്യത്തില്‍ 17 ദേവസ്വം ജീവനക്കാരെ മാത്രം കൊണ്ട് പോകാനാകില്ലെന്നും ദേവസ്വം കമ്മീഷണറെയും കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിപ്പോയില്‍ ദേവസ്വം ജീവനക്കാര്‍ കാണിച്ച നടപടി വാര്‍ത്ത സൃഷ്ടിക്കുന്നത് വേണ്ടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.