തിരുവനന്തപുരം: നിര്‍മാണ മേഖലക്ക് കനത്തതിരിച്ചടിയായി കമ്പി, സിമന്റ്, പ്ലംബിങ് വസ്തുക്കള്‍ക്ക് വലിയ കയറ്റം. കമ്പിക്ക് വില കിലോക്ക് 70 രൂപയായി. 50ല്‍ നിന്നാണ് വില 70ല്‍ എത്തിയത്. സിമന്റിന് ചാക്കിന് 50 മുതല്‍ 70 രൂപ വരെ വില കൂടി. 420 മുതല്‍ 470 രൂപ വരെയാണ് നിലവിലെ വില. പ്ലംബിങ് സാധനങ്ങള്‍ക്ക് 35 ശതമാനം വില കൂടി.
ലോക്ഡൗണിനുശേഷം ചെറുകിട നിര്‍മാണ മേഖലയില്‍ ഉണര്‍വുണ്ടായി വരികയാണ്. വീട് നിര്‍മാണം പോലുള്ള സാധാരണക്കാരന്റെ പദ്ധതികളാണ് സജീവമായി വരുന്നത്. വന്‍കിട പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ലെങ്കിലും ചെറുകിട പദ്ധതികള്‍ നാട്ടിന്‍ പുറങ്ങളില്‍ വരെ സജീവമായി വരികയാണ്. ഇതിനിടെ ഉണ്ടായ അസാധാരണ വിലക്കയറ്റം കനത്ത തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രിക്, പ്ലംബിങ് സാമഗ്രികള്‍ക്ക് വലിയ വിലവ്യത്യാസം ഉണ്ടാവാറില്ല. 35 ശതമാനം വിലക്കൂടുതല്‍ ഉണ്ടായതോടെ നിര്‍മാണം നിലക്കുന്ന സാഹചര്യമാണ്. കമ്പി വില ആഗോളവിലയ്ക്ക് അനുസരിച്ചാണ് നിശ്ചയിക്കുന്നത്. അതേസമയം, ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി നിയന്ത്രിച്ച് ഇവിടെ ഇരുമ്പ് ലഭ്യത സുലഭമാക്കണമെന്നാണ് നിര്‍മാണമേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്.
ഇതരസംസ്ഥാനത്തൊഴിലാളികള്‍ കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ മലയാളികള്‍ നിര്‍മാണത്തൊഴിലില്‍ സജീവമായി വരുകയായിരുന്നു. വ്യാപാരമേഖലയും മറ്റും പ്രതിസന്ധി മറികടക്കാത്തതിനാല്‍ അല്‍പമെങ്കിലും പ്രതീക്ഷയുള്ളത് നിര്‍മാണമേഖലയിലാണ്. അവിടെയാണ് പുതിയ തിരിച്ചടി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.