വാഷിങ്ടണ്‍: ആ മാസം 20ന് തന്നെ ബൈഡന് അധികാരം കൈമാറുമെന്ന് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് പുറത്താക്കിയ പ്രസ്താവന വഴിയാണ് ട്രംപ് നിലപാട് അറിയിച്ചത്. ഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിന് ശേഷം സഭ വീണ്ടും ചേര്‍ന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.
തെരഞ്ഞെടുപ്പില്‍ 306 ഇലക്ടറല്‍ വോട്ടുകളാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ലഭിച്ചത്. 232 വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. ജനുവരി 20ന് ഭരണ കൈമാറ്റം യഥാക്രമം നടക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് വിജയം അംഗീകരിച്ചതിന് മിനിറ്റുകള്‍ക്കകം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും വസ്തുതകള്‍ എന്നെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും, ജനുവരി 20 ന് യഥാക്രമം ഭരണകൈമാറ്റം സംഭവിക്കും’- വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് ഡാന്‍ സ്കാവിനോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
”നിയമപരമായ വോട്ടുകള്‍ മാത്രമേ കണക്കാക്കൂവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്ന് ഞാന്‍ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ ചരിത്രത്തിലെ ആദ്യ ടേമിന്റെ അവസാനത്തെ ഇത് പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ആരംഭം മാത്രമാണ് ഇത് ‘- ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം കേവലം ഔപചാരികത മാത്രമാണെങ്കിലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ നിലവിലെ പ്രസിഡന്റ് ട്രംപ് വിസമ്മതിക്കുകയും ഭരണകൈമാറ്റം തടയാന്‍ ശ്രമിക്കുകയും ചെയ്തതാണ് ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളേജാണ്. 538 അംഗങ്ങളുള്ള ഒരു ഭരണഘടനാ സംഘമാണ് ഇലക്ടറല്‍ കോളജ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നതിന് നാല് വര്‍ഷത്തിലൊരിക്കല്‍ ഈ കോളജ് രൂപീകരിക്കുന്നു.
ട്രംപ് അനുകൂലികള്‍ യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം കുറച്ചുനേരത്തേക്ക് മാറ്റിവച്ചിരുന്നു. കാപ്പിറ്റോള്‍ കെട്ടിടത്തിനുള്ളിലെ അക്രമമാണ് നാല് പേരുടെ മരണത്തിലേക്ക് നയിച്ചത്. 50 ഓളം പേരെ പിന്നീട് അറസ്റ്റ് ചെയ്തു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും നിയമനിര്‍മ്മാതാക്കളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. 78 കാരനായ ജോ ബൈഡനും 56കാരിയായ കമല ഹാരിസ് ജനുവരി 20 ന് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്യും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.