ക്വാറി അപകടത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ തിരച്ചില്‍ അവസാനിപ്പിച്ചു.
മസ്കത്ത് : ഒമാന്‍ ഇബ്രിയില്‍ ഉണ്ടായ മാര്‍ബിള്‍ ക്വാറി അപടകത്തില്‍ കാണാതായവരുടെ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചു.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
ശനിയാഴ്ച നടന്ന തിരച്ചിലാണ് കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തിയത്.
ഏഴു ദിവസം മുമ്പാണ് ക്വാറിയില്‍ തൊഴിലാളികള്‍ ഉള്ള സമയത്ത് വന്‍ തോതില്‍ മണ്ണിടിഞ്ഞ് വീണത്. ആറു പേരുടെ മൃതദേഹം അന്നു തന്നെ കണ്ടെടുത്തു. പിന്നീട് മണ്ണിനടിയില്‍പ്പെട്ടുപോയവര്‍ക്കായുള്ള തിരച്ചിലില്‍ ആറു ദിവസം പൂര്‍ത്തിയായപ്പോഴാണ് കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
നാലു പേരെ രക്ഷാ പ്രവര്‍ത്തകര്‍ ജീവനോടെ രക്ഷപ്പെടുത്തി. മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ജോലി ചെയ്യുന്ന ക്വാറിയാണ് ഇതെന്ന് അറിവായിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.