കെ.അരവിന്ദ്
ബാങ്കില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ ലഭിക്കുന്നതിനുള്ള മാനദണ്‌ഡം നിങ്ങളുടെ വരുമാനവും ജോലിയുടെ സ്വഭാവവും മാത്രമല്ല. നിങ്ങളുടെ സിബില്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) റിപ്പോര്‍ട്ടും ക്രെഡിറ്റ് സ്‌കോറും വായ്‌പാ യോഗ്യത നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. സിബില്‍ റിപ്പോര്‍ട്ടും ക്രെഡിറ്റ് സ്‌കോറും പരിഗണിക്കാതെ ബാങ്കുകളില്‍ നിന്നും ഭവന വായ്‌പ പോലുള്ള വലിയ വായ്‌പകള്‍ ലഭിക്കുക ഏതാണ്ട് അസാധ്യമാണ്.
ക്രെഡിറ്റ് ഹിസ്റ്ററിയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സിബില്‍ നല്‍കുന്ന ക്രെ ഡിറ്റ് സ്‌കോര്‍ വായ്‌പകള്‍ക്കായുള്ള അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ്. സിബിലിന്റെ തന്നെ വെളിപ്പെടുത്തല്‍ അനുസരിച്ച് 90 ശതമാനം പുതിയ വായ്‌പകളും അനുവദിക്കുന്നത് 750ന് മുകളില്‍ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാണ്.
വായ്‌പാതുക തിരച്ചടക്കാന്‍ വൈകുകയാണെങ്കില്‍ അത് എത്ര ദിവസത്തേക്ക് എന്ന് ബാങ്കുകള്‍ പരിശോധിക്കാറുണ്ട്. തിരിച്ചടവ് വൈകിപ്പിച്ചത് ദീര്‍ഘമായ കാലയളവിലേക്കാണെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോ റിനെ പ്രതികൂലമായി ബാ ധിക്കും. ഒട്ടേറെ വാ യ്‌പകള്‍ക്ക് അ പേക്ഷിക്കുന്നത് ഒരാളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. പേഴ്‌സണല്‍ ലോണ്‍ പോ ലുള്ള അരക്ഷിത വായ്‌പകള്‍ കൂടുതലായി എടുക്കുന്നതും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കാം. അരക്ഷിത വായ്‌പകള്‍ പരിധി വിട്ട് എടുക്കുന്ന ഒരു ഉപഭോക്താവിനെ അമിതമായി വായ്‌പ എടുക്കുന്ന ഒരാളായാണ് ബാങ്കുകള്‍ പരിഗണിക്കുക.
ഇടയ്‌ക്കിടെ എടുത്ത വായ്‌പകള്‍ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ക്ലോസ് ചെയ്യുന്ന രീതിയും ബാങ്കുകള്‍ക്ക് പഥ്യമല്ല. ബാങ്ക് വായ്‌പ നല്‍കുന്നത് പലിശ ഇനത്തിലുള്ള വരുമാനത്തിന് വേണ്ടിയാണെന്നിരിക്കെ ഹ്രസ്വകാലത്തിനുള്ളില്‍ വായ്‌പ ക്ലോസ് ചെയ്യുന്ന ഉപഭോക്താക്കളോട് ബാങ്കിന് പരിഗണന കുറയും. ഒരു വായ്‌പയെടുത്താല്‍ കുറഞ്ഞത് 12 മാസമെങ്കിലും കഴിയുന്നതിനു മുമ്പ് ക്ലോസ് ചെയ്യാതിരിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.
ക്രെഡിറ്റ് കാര്‍ഡുകളുടെ ക്രെഡിറ്റ് ലിമിറ്റിന് അടുത്തുവരുന്ന തുക വി നിയോഗിക്കുന്നതും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയാണ് ക്രെഡിറ്റ് ലിമിറ്റെങ്കില്‍ 90,000 രൂപയും വിനിയോഗിക്കുന്നത് അമിത വായ്‌പാ ബാധ്യതയായി വിലയിരുത്തപ്പെടാം. ക്രെഡിറ്റ് കാര്‍ ഡിലെ കറന്റ് ബാലന്‍സ് കൂടിവരുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉടമയുടെ വായ്‌പാ ബാധ്യത കൂടിവരുന്നു വെന്ന വിലയിരുത്തലിന് വഴിവെക്കും.
ഉപഭോക്താവ് വായ്‌പാ തിരിച്ചടവില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കില്‍ വീഴ്‌ച വരുത്തിയ തുക, ഇതുവരെ എടുത്ത വായ്‌പാ തുക, വായ്‌പാ അപേക്ഷകളുടെ എണ്ണം, വായ്‌പകളുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. വായ്‌പ തിരിച്ചടക്കുന്നതില്‍ ക്ലീന്‍ ഹിസ്റ്ററിയുണ്ടെന്നതു കൊ ണ്ടു മാത്രം ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാകണമെന്നില്ല. ഇതുവരെയുള്ള വായ്‌പാ തിരിച്ചടവ് ഇടപാടുകള്‍ക്ക് ക്രെഡിറ്റ് സ്‌കോറില്‍ 35 ശതമാനം വെയിറ്റേജ് മാത്രമാണ് നല്‍കപ്പെടുന്നത്. ബാക്കി 65 ശതമാനം വെയിറ്റേജ് മറ്റ് ഘടകങ്ങള്‍ക്കാണ്.
വായ്‌പയുടെ വിനിയോഗം (നിങ്ങള്‍ക്കു ലഭ്യമായ വായ്‌പയുടെ എത്ര ശതമാനം നി ങ്ങള്‍ ഉപയോഗപ്പെടുത്തി) എന്ന ഘടകത്തിനാണ് ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയത്തില്‍ 30 ശതമാനം വെയിറ്റേജുള്ളത്. എത്ര കാലത്തേക്കാണ് വായ്‌പ ഉപയോഗിക്കുന്നതെന്ന ഘടകത്തിന് 15 ശതമാനം വെയിറ്റേജുണ്ട്. സുരക്ഷിത വായ്‌പകള്‍, അരക്ഷിത വായ്‌പകള്‍ തുടങ്ങിയ വായ്‌പാ വിഭാഗങ്ങളില്‍ ഏത് വിഭാഗമാണ് കൂടുതല്‍ വിനിയോഗിച്ചിരിക്കുന്നത് എന്നതാണ് നാലാമത്തെ ഘടകം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.