റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന വ്യാപക പരിശോധനയിൽ 21,370 അനധികൃത താമസക്കാരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 24 മുതൽ 30 വരെ നടന്ന സംയുക്ത പരിശോധനയിൽ 12,274 പേർ താമസ നിയമം ലംഘിച്ചതിനും 5,684 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിനും 3,412 പേർ തൊഴിൽ നിയമം ലംഘിച്ചതിനുമായി പിടിക്കപ്പെട്ടു.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ച 1,492 പേരെയും പിടികൂടി. ഇവരിൽ 35% യെമനി പൗരന്മാരും 61% എത്യോപ്യൻ പൗരന്മാരും 4% മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകരെ കടത്തിക്കൊണ്ടുവന്ന് സഹായിച്ച 15 പേരെയും അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ട 17,543 പ്രവാസികളിൽ 15,317 പുരുഷന്മാരും 2,226 സ്ത്രീകളുമാണ്. ഇവർക്കെതിരെ ശിക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായി ആളുകളെ കടത്തുന്നവർക്ക് 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പ് ആഭ്യന്തര മന്ത്രാലയം നൽകി. വാഹനങ്ങളും വീടുകളും കണ്ടുകെട്ടും.മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യയിൽ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പരുകളിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.