സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കണം : വെള്ളിയാഴ്ച കൊച്ചിയിൽ യോഗം

കൊച്ചി: കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനും തിരിച്ചുവരവിനും സൂപ്പർ താരങ്ങളും സംവിധായകർ ഉൾപ്പെടെ സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് പ്രതിസന്ധി മൂലം 400 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമാ വ്യവസായത്തിന് സംഭവിച്ചത്.
ലോക്ക് ഡൗൺ മൂലം നിലച്ച സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയിട്ടുണ്ട്. ഇൻഡോർ ഷൂട്ടിംഗ് നടത്താനാണ് ആദ്യഘട്ടത്തിൽ അനുമതി. 50 പേരിൽ അധികമാകരുത് യൂണിറ്റ് അംഗങ്ങൾ. മേക്കപ്പ് ഇടുന്നതുൾപ്പെടെ ഓരോന്നിനും പ്രത്യേക നിബന്ധനകളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതും തീരുമാനിച്ച ശേഷം ഷൂട്ടിംഗ് ആരംഭിച്ചാൽ മതിയെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയഷൻ ഭാരവാഹികളുടെ നിലപാട്.
പ്രതിഫലം കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേരും. സൂപ്പർ താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുക്കളും ഛായാഗ്രഹകരും എഡിറ്റർമാരും പ്രതിഫലം തൽക്കാലത്തേക്കെങ്കിലും കുറയ്ക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം. ഇതിൽ താരങ്ങളാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. കോടികൾ വാങ്ങുന്ന അഭിനേതാക്കളുണ്ട്. അഞ്ചു ശതമാനം വരുന്ന അഭിനേതാക്കളാണ് ഉയർന്ന പ്രതിഫലം വാങ്ങുന്നത്. മറ്റുള്ളവർ കുറയ്ക്കണമെന്ന ആവശ്യമില്ല. ദിവസ വേതനത്തിലും മറ്റും ചെറിയ വേഷങ്ങൾ അഭിനയിക്കുന്നവരുടെ പ്രതിഫിലം കുറയ്ക്കില്ലെന്ന് നിർമ്മാക്കാൾ പറയുന്നു.
നിർമ്മാതാക്കൾക്ക് മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ല പ്രതിഫലം സംബന്ധിച്ച പ്രശ്‌നം. താര സംഘടനയായ അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവയുടെ ഇടപെടലും ആവശ്യമായി വരും. താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കാനോ പരിധി വയ്ക്കാനോ താരസംഘടനയ്ക്ക് കഴിയില്ല. പ്രതിഫലം ആവശ്യപ്പെടുന്നതും നിശ്ചയിക്കുന്നതും താരങ്ങൾ നേരിട്ടാണ്. നിർമ്മാതാവും താരവും തമ്മിലാണ് ഇതു സംബന്ധിച്ച കരാർ ഒപ്പിടുന്നത്. കരാർ ഒപ്പിട്ട പ്രതിഫലം സംബന്ധിച്ച തർക്കങ്ങളിൽ മാത്രമാണ് അമ്മ ഇടപെടുന്നത്. അതിനാൽ പ്രതിഫലം സംബന്ധിച്ച നിർമ്മാതാക്കളുടെ ആവശ്യത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു. ഔദ്യോഗികമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടാൽ അമ്മ യോഗം ചർച്ച ചെയ്യുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
താരങ്ങളുടെയും തങ്ങളുടെയും പ്രതിഫലം സംബന്ധിച്ച ആവശ്യത്തിൽ ഫെഫ്ക നിലപാട് വ്യക്തമാക്കിയിട്ടില്ല. നിർമ്മാതാക്കൾ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന നിലപാടാണ് അനൗദ്യോഗികമായി ഭാരവാഹികൾ സ്വീകരിക്കുന്നത്. താരങ്ങളിലും സാങ്കേതിക പ്രവർത്തകരിലും നിരവധി പേർ നിർമ്മാതാക്കൾ കൂടിയായതിനാൽ രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.