സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ?.സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവ കാശമുണ്ടെന്നാണ് താന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് അതിനെതിരെ പറയാനാവില്ല. താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ കെട്ടിച്ചമച്ചിട്ട് മറ്റുള്ളവരോട് അഭിപ്രായം ചോദി ക്കുകയാണ്.
പാലക്കാട്: സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആടിനെ പട്ടി യാക്കുന്ന സമീപനമാണ് ഇക്കാര്യത്തി ല്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവ കാശമുണ്ടെന്നാണ് താന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് അതിനെതിരെ പറയാനാവില്ല. താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ കെട്ടിച്ചമച്ചിട്ട് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുകയാണ്.
ആരോപണം ഉന്നയിച്ചതിനല്ല, ബോധപൂര്‍വം ഒരു കേസ് ഉണ്ടാക്കിയതിനാണ് മാധ്യമ പ്രവര്‍ത്തകയ്ക്കെതി രെ കേസെടുത്തിട്ടുള്ളത്. കൃത്യമായ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ആര്‍ഷോയ്ക്കെതിരായ ആ രോപണത്തില്‍ നടന്നിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വാതില്‍ തുറന്നു കയറുകയാ ണ്. അപ്പോള്‍ അവിടെ കെഎസ്യുക്കാരുണ്ട്. എല്ലാവരെയും തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇ തെല്ലാം അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചനയ്ക്ക് എഫ്ഐആര്‍ വന്നത്.അതില്‍ അന്വേഷ ണം നടക്കട്ടെ. ക്രിമിനല്‍ കുറ്റങ്ങള്‍ പ്രസ്ഥാനങ്ങളുടെയോ മാധ്യമങ്ങളുടെയോ പേരില്‍ ഒഴിവാക്കപ്പെടില്ല. അങ്ങനെ ഒഴി വാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു വകുപ്പുമി ല്ല.
ആര്‍ഷോയ്ക്ക് എതിരായ ഗൂഢാലോചനയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് താന്‍ പറഞ്ഞത്. അതു ശരിയായ സമീപനം തന്നെയാണ്. മീഡിയയാണ് ഗൂഢാലോചനയ്ക്ക് മുന്‍കൈ എടുത്തത്. എല്ലാവ രുമില്ല, ചില ആളുകള്‍ തന്നെയാണ് അതിനു മുന്‍കൈ എടുത്തത്. അതിന് അനുസരിച്ചു തന്നെയാണ് കേസെടുത്തിട്ടുള്ളത്. അതി ല്‍ ഒരു തെറ്റിദ്ധാരണയും വേണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ധാര്‍ഷ്ട്യമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ശരിയായ നിലപാട് സ്വീകരിക്കുന്നത് എങ്ങനെ ധാര്‍ഷ്ട്യമാവും. ആര്‍ജവത്തോടു കൂടിയുള്ള ഇടപെടലാണ് അത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്ന കാല ത്തോളം ആര്‍ജവത്തോടെയുള്ള ഇടപെടല്‍ തുടരുക തന്നെ ചെയ്യുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.